
Ships heading to India attacked ഒമാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. പ്രൊജക്ടൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അടിയന്തര സഹായം നൽകുന്നതായി തായ്ലൻഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ ‘രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും’ തായ് അധികൃതർ പറയുന്നു.
തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബൾക്ക് കാരിയറായ മയൂരി നരീ എന്ന കപ്പൽ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തായ്‌ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.
ഹോർമൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ ഇപ്പോഴും തറപ്പിച്ച് പറയുന്നത്. വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇന്ന് മാത്രം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ഫോണിൽ എമർജൻസി അലർട്ട് വന്നാൽ പരിഭ്രാന്തരാകരുത്; ദുബായ് അധികൃതരുടെ സുപ്രധാന നിർദ്ദേശങ്ങൾ
UAE Greeshma Staff Editor — March 11, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Dubai emergency alert safety guidelines 2026 പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങള്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി നിരവധി ജാഗ്രതാ മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ട്. അബുദാബിയിലെ ഇന്ത്യൻ എംബസിയും സുരക്ഷാ നിർദ്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തിന് നേർക്ക് വരുന്ന മിസൈൽ, ഡോൺ ആക്രമണങ്ങളെ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി പ്രതിരോധിച്ച് വരികയാണ്. ഇത്തരം ആക്രമണങ്ങൾ പ്രതിരോധിക്കുന്ന സാഹചര്യങ്ങളില്‍ ജനങ്ങളുടെ ഫോണുകളില്‍ ഇതുമായി ബന്ധപ്പെട്ട് എമർജൻസി അലർട്ടുകള്‍ ലഭിക്കാറുണ്ട്. ഇത്തരത്തിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുമ്പോൾ എന്തൊക്കെ മുൻകരുതലാണ് സ്വീകരിക്കേണ്ടതെന്ന് ദുബായ് ഗവൺമെന്‍റ് മീഡിയ ഓഫീസ് വ്യക്തമാക്കി.
രാജ്യം സുരക്ഷിതമാണെന്നും എല്ലാ സംവിധാനങ്ങളും പൂർണ്ണ സജ്ജമാണെന്നും അധികൃതർ ഉറപ്പു നൽകുന്നുണ്ട്. മന്ത്രാലയത്തിന്റെ അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തമായി പ്രതികരിക്കാൻ പൊതുജനങ്ങളെ സഹായിക്കുകയാണ് ഈ മാർഗനിർദ്ദേശങ്ങളുടെ ലക്ഷ്യം. ഫോണിൽ അലർട്ട് ലഭിക്കുന്ന സമയം നിങ്ങൾ താമസസ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ അല്ലാതെ പുറത്താണ് ഉള്ളതെങ്കില്‍ ഉടൻ തന്നെ തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കണം. ഈ സമയം നിങ്ങൾ വാഹനമോടിക്കുകയാണെങ്കില്‍ തൊട്ടടുത്തുള്ള ഇൻഡോർ ലൊക്കേഷനിലേക്ക് മാറണം.
തുറസ്സായ സ്ഥലങ്ങൾ, ജനലുകൾ, ബാൽക്കണികൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക. ഗ്ലാസ് പാനലുകൾക്കും പുറം ചുവരുകൾക്കും സമീപം നിൽക്കരുത് എന്നീ നിർദ്ദേശങ്ങളും അധികൃതർ നൽകുന്നുണ്ട്. സന്ദേശം ലഭിക്കുമ്പോള്‍ വീടുകളിലും ഓഫീസുകളിലും ഉള്ളിലുള്ളവർ ജനാലകളിൽ നിന്നും ബാൽക്കണികളിൽ നിന്നും അകന്നു നിൽക്കണം. കെട്ടിടത്തിനുള്ളിലെ കൂടുതൽ സുരക്ഷിതമായ ഉൾഭാഗത്തേക്ക് മാറണമെന്നാണ് നിർദ്ദേശം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളോ വീഡിയോകളോ വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ ആവർത്തിച്ച് നിർദ്ദേശം നൽകുന്നുണ്ട്.
യുഎഇയിൽ എമർജൻസി അലർട്ട്; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം; പ്രവാസികളടക്കം ആറുപേർ കൊല്ലപ്പെട്ടു
UAE Greeshma Staff Editor — March 11, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE emergency alert missile drone attack അബുദാബി (മാർച്ച് 11): മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് യുഎഇയിൽ അതീവ ജാഗ്രതാനിർദ്ദേശം. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് രാജ്യത്ത് എമർജൻസി അലർട്ട് പുറപ്പെടുവിച്ചത്. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
പ്രധാന വിവരങ്ങൾ:
- പ്രതിരോധം ശക്തം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന് നേരെ നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഭൂരിഭാഗവും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തു. മാർച്ച് 10-ന് മാത്രം എത്തിയ 9 ബാലിസ്റ്റിക് മിസൈലുകളിൽ എട്ടെണ്ണവും തകർക്കാൻ സൈന്യത്തിന് സാധിച്ചു.
- മരണസംഖ്യ: ആക്രമണങ്ങളിൽ ഇതുവരെ ആറുപേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ നാലുപേർ പ്രവാസികളാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളായ പ്രവാസികളാണ് മരിച്ചത്.
- പരിക്കേറ്റവർ: ഇന്ത്യക്കാരുൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ള 122 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിക്കവരുടെയും പരിക്ക് ഗുരുതരമല്ല.
- ഡ്രോൺ ആക്രമണം: രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 1,475 ഡ്രോണുകളിൽ 94 ശതമാനവും പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു. എങ്കിലും കഴിഞ്ഞ ദിവസം എത്തിയ 9 ഡ്രോണുകൾ വിവിധയിടങ്ങളിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
- മരിച്ച പ്രവാസികൾ: അബുദാബിയിൽ ജോലി ചെയ്തിരുന്ന മുരീദ് സമൻ (പാകിസ്ഥാൻ), അജ്മാനിൽ സ്വാലിഹ് അഹമ്മദ് (ബംഗ്ലാദേശ്), വിമാനത്താവളത്തിന് സമീപം ദിബാസ് ശ്രേഷ്ഠ (നേപ്പാൾ), അൽ ബർഷയിൽ വാഹനത്തിന് മുകളിൽ അവശിഷ്ടം വീണ് മരിച്ച പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും പരിഭ്രാന്തരാകാതെ സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരണമെന്നും യുഎഇ സർക്കാർ അഭ്യർത്ഥിച്ചു.
ഒരു കുട കയ്യിലെടുത്തോളു!! യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത;കാലാവസ്ഥയിൽ ഇന്നത്തെ മാറ്റങ്ങൾ അറിയാം
UAE Nazia Staff Editor — March 11, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Weather alert in uae: യുഎഇയുടെ ചില ഭാഗങ്ങളിൽ നാളെ ബുധനാഴ്ച മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാജ്യത്തുടനീളം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും പകൽ സമയത്ത് ചില സമയങ്ങളിൽ മേഘാവൃതം വർദ്ധിക്കുമെന്നും NCM അറിയിച്ചു. രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും, പ്രത്യേകിച്ച് ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ, ഈർപ്പമുള്ള കാലാവസ്ഥയും പ്രതീക്ഷിക്കുന്നു.
ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യദേവത കനിഞ്ഞു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 1.5 ലക്ഷം ദിർഹം സമ്മാനം!
ഒമാനിൽ ബിസിനസ്സ് നടത്തുന്ന ഗുജറാത്ത് സ്വദേശിയായ വല്ലഭ് ബോഗ പർമർ എന്ന 53-കാരനായ ഇന്ത്യൻ പ്രവാസിക്ക് തന്റെ ആദ്യ ബിഗ് ടിക്കറ്റ് ശ്രമത്തിൽ തന്നെ 1,50,000 ദിർഹം സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 35 വർഷമായി കുടുംബത്തോടൊപ്പം ജിസിസിയിൽ താമസിക്കുന്ന ഇദ്ദേഹം, സുഹൃത്തുക്കളുടെ നിരന്തരമായ പ്രോത്സാഹനത്തെത്തുടർന്നാണ് ആദ്യമായി ഓൺലൈനായി ഒരു ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചത്. ബിഗ് ടിക്കറ്റ് ഹോസ്റ്റുകളിൽ നിന്ന് വിജയിയാണെന്ന ഫോൺ കോൾ വന്നപ്പോൾ ആദ്യം അതൊരു തമാശയാണെന്നാണ് താൻ കരുതിയതെന്നും, ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കാനായതിൽ അതിയായ സന്തോഷവും അനുഗ്രഹവും തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മാനത്തുക ഇന്ത്യയിൽ ഉപരിപഠനം നടത്തുന്ന തന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് പർമർ ഉദ്ദേശിക്കുന്നത്. അതേസമയം, ബിഗ് ടിക്കറ്റിന്റെ പുതിയ ഓഫർ പ്രകാരം മാർച്ച് 1 മുതൽ 24 വരെ ഒരൊറ്റ ട്രാൻസാക്ഷനിൽ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഏപ്രിൽ 3-ന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ പങ്കെടുക്കാനും 50,000 മുതൽ 1,50,000 ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ നേടാനുള്ള ‘ബിഗ് വിൻ’ മത്സരത്തിൽ പങ്കുചേരാനും അവസരമുണ്ട്. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന നാല് പേരുടെ വിവരങ്ങൾ ഏപ്രിൽ 1-ന് ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.
massive explosion reported in sea:അബുദാബി സമുദ്രതീരത്ത് വൻ സ്ഫോടനം; കപ്പലിന് സമീപം അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട്
UAE March 10, 2026

massive explosion reported in sea:അബുദബി: അബുദബി തീരത്തിന് വടക്ക് ഭാഗത്ത് ചരക്ക് കപ്പലിന് സമീപം വലിയ സ്ഫോടനം നടന്നതായി റിപ്പോർട്ട്. അബുദബിയിൽ നിന്ന് ഏകദേശം 36 നോട്ടിക്കൽ മൈൽ (67 കിലോമീറ്റർ) അകലെ ഉൾക്കടലിൽ ഒരു ബൾക്ക് കാരിയർ കപ്പലിന് സമീപമാണ് സംഭവം നടന്നതെന്ന് ഷിപ്പിംഗ് സുരക്ഷാ നിരീക്ഷകരായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് സമീപം എന്തോ ഒന്ന് അതിശക്തമായി വന്നു വീണതായും തുടർന്ന് വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതായും കപ്പൽ ഉടമ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണമാണോ നടന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കപ്പലിനും അതിലെ ജീവനക്കാർക്കും പരുക്കുകളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
മിഡിൽ ഈസ്റ്റിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും യുകെഎംടിഒ നിർദ്ദേശിച്ചിട്ടുണ്ട്. യുഎഇ അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
Ruwais Industrial City drone strike UAE 2026 അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം, ഡ്രോൺ ആക്രമണമെന്ന് അധികൃതർ
UAE March 10, 2026
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Ruwais Industrial City drone strike UAE 2026 അബുദാബി: അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ ഒരു കെട്ടിടത്തിൽ തീപിടുത്തം. അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ ഒരു കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ഇവിടെ തീപിടുത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
ശത്രുവിന്‍റെ ഡ്രോൺ പതിച്ചതിനെ തുടർന്നാണ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയോ മറ്റോ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മീഡിയ ഓഫീസ് കർശന മുന്നറിയിപ്പ് നൽകി.
അതേസമയം യുഎഇയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി അധികൃതർ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ എന്നിവയ്ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനുമതിയുണ്ടാകില്ല.