
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Pakistani driver dies :ദുബൈ: വ്യോമാക്രമണ പ്രതിരോധത്തിനിടെ തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ദുബൈയിൽ ഒരാൾക്കൂടി മരിച്ചു. അൽ ബർഷയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. മരിച്ചയാൾ പാകിസ്താൻ സ്വദേശിയായ ഡ്രൈവറാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് പാകിസ്താനികൾ, ഒരു നേപ്പാൾ സ്വദേശി, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
മറ്റൊരു സംഭവത്തിൽ, മിസൈൽ പ്രതിരോധിക്കുന്നതിനിടെ തകർന്ന അവശിഷ്ടങ്ങൾ വീണ് ദുബൈ മറീനയിലെ ഒരു ടവറിന്റെ മുൻഭാഗത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഇവിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ സന്ദർശിച്ച് പ്രസിഡന്റ്
അബൂദബിയിലെ ശൈഖ് ശഖ്ബൂത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. പ്രവാസികളുടെയും പൗരന്മാരുടെയും സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നും യുഎഇ അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും ആശ്വാസം പകർന്ന് സംസാരിച്ച അദ്ദേഹം, രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും വ്യക്തമാക്കി.
വ്യോമപ്രതിരോധം ശക്തം
യുഎസ്-ഇസ്റാഈൽ-ഇറാൻ യുദ്ധത്തിന്റെ എട്ടാം ദിനമായ ശനിയാഴ്ച 16 ബാലിസ്റ്റിക് മിസൈലുകളും 121 ഡ്രോണുകളുമാണ് യുഎഇ വ്യോമപ്രതിരോധ വിഭാഗം കണ്ടെത്തിയത്. ഇതിൽ 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും വിജയകരമായി തകർത്തു. ഒരു മിസൈൽ കടലിൽ പതിച്ചു. രണ്ട് ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണതായും റിപ്പോർട്ടുണ്ട്.
അയൽരാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കിയിരുന്നു. അയൽരാജ്യങ്ങളിൽ നിന്ന് തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ മാത്രമേ തിരിച്ചടി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
UAE weather alert heavy fog rain യുഎഇയിൽ കാലാവസ്ഥ മാറുന്നു; കനത്ത മൂടൽമഞ്ഞും മഴയും തണുപ്പും വരുന്നു, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Latest March 8, 2026
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE weather alert heavy fog rain : ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കനത്ത മൂടൽമഞ്ഞ്, മഴ, ശക്തമായ കാറ്റ്, താപനിലയിലെ കുറവ് എന്നിവയ്ക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രധാന വിവരങ്ങൾ:
- മൂടൽമഞ്ഞ് ജാഗ്രത: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഇന്ന് പുലർച്ചെ മുതൽ പലയിടങ്ങളിലും കാഴ്ചപരിധി കുറവായിരുന്നു. പുലർച്ചെ 1.20 മുതൽ രാവിലെ 9.30 വരെയാണ് മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
- വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാൻ: മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണം.
- മഴയും കാറ്റും: ബുധനാഴ്ച മുതൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാൻ ഇടയുണ്ട്.
- തണുപ്പ് കൂടും: മഴ പെയ്യുന്നതോടെ താപനില വൻതോതിൽ കുറയും. വരും ദിവസങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടേക്കാം.
- കടൽ പ്രക്ഷുബ്ധം: അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും കടലിൽ പോകുന്നവരും ശ്രദ്ധിക്കണം.
ആരോഗ്യ ജാഗ്രത:
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം വൈറൽ പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടികളും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുറത്തിറക്കി. എയർലൈൻ നേരിട്ട് ബന്ധപെട്ടിട്ടില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുത്
UAE Nazia Staff Editor — March 7, 2026 · 0 Comment

Etihad Airways releases revised flight schedules;പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുറത്തിറക്കി. എയർലൈൻ നേരിട്ട് ബന്ധപെട്ടിട്ടില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് എത്തിഹാദ് എയർവേയ്സ്
പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കുന്നതിനാൽ വരും ദിവസങ്ങളിലേക്കുള്ള പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂൾ എത്തിഹാദ് എയർവേയ്സ് പുറത്തിറക്കി. നിലവിലുള്ള ബുക്കിംഗുകളുള്ള യാത്രക്കാർക്ക് എത്രയും വേഗം ലഭ്യമായ വിമാനങ്ങളിൽ സൗകര്യമൊരുക്കുമെന്നും ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ലഭ്യമാകുമെന്നും എയർലൈൻ അറിയിച്ചു
എത്തിഹാദ് നേരിട്ട് ബന്ധപ്പെടുകയോ സ്ഥിരീകരിച്ച ബുക്കിംഗ് നടത്തുകയോ ചെയ്തിട്ടില്ലെങ്കിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേച്ചിട്ടുണ്ട്. എല്ലാ സുരക്ഷാ ആവശ്യകതകളും പൂർണ്ണമായും പാലിച്ചതിന് ശേഷം മാത്രമേ സർവീസുകൾ പ്രവർത്തിക്കൂ എന്നും എയർലൈൻ വ്യക്തമാക്കി.