Holi 2026 celebrations UAE നിറങ്ങളുടെ വസന്തോൽസവം ; ഹോളി പൊളിക്കണ്ടേ ? യുഎഇയിലെ ഏറ്റവും മികച്ച 6 ഹോളി ഇവന്റുകൾ ഇതാ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Holi 2026 celebrations UAE ദുബായ്: യുഎഇയിലെ പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ആഘോഷിക്കാൻ വൈവിധ്യമാർന്ന ഹോളി പരിപാടികളാണ് 2026-ൽ ഒരുങ്ങുന്നത്. ബജറ്റ് സൗഹൃദ പാർക്ക് പാർട്ടികൾ മുതൽ ആഡംബര ഹോട്ടലുകളിലെ വിരുന്നുകൾ വരെ എല്ലാ എമിറേറ്റുകളിലും സജീവമാണ്. പ്രധാന ആഘോഷങ്ങൾ താഴെ പറയുന്നവയാണ്:

1. കളർ സ്പ്ലാഷ് 3.0 (റാസ് അൽ ഖൈമ)

കടൽതീരത്ത് ഹോളി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണിത്. എട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഡിജെ പാർട്ടിയും ധോൾ മേളങ്ങളും ഇവിടെയുണ്ടാകും. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ സാധിക്കും.

  • വില: 69 ദിർഹം
  • എപ്പോൾ: മാർച്ച് 7 (ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ)
  • എവിടെ: വൈറ്റ് ബീച്ച്, അൽ ഹംറ റെസിഡൻസ്, റാസ് അൽ ഖൈമ.

2. കളർ മേള (സബീൽ പാർക്ക്, ദുബായ്)

കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറ്റിയ ഇടം. ലൈവ് ഡിജെ, ഡാൻസ് ഫ്ലോർ, ഓർഗാനിക് നിറങ്ങൾ എന്നിവയാണ് പ്രത്യേകത. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

  • വില: 30 ദിർഹം
  • എപ്പോൾ: മാർച്ച് 22 (രാവിലെ 11 മുതൽ)
  • എവിടെ: സബീൽ പാർക്ക് ആംഫി തിയേറ്റർ, ദുബായ്.

3. ജമാവർ (ഡൗണ്ടൗൺ ദുബായ്)

ഹോളി ആഘോഷം കുറച്ചുകൂടി ആഡംബര പൂർണ്ണമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ജമാവർ ഒരുക്കുന്ന സ്പെഷ്യൽ ബ്രഞ്ച് തിരഞ്ഞെടുക്കാം. മികച്ച ഇന്ത്യൻ വിഭവങ്ങളും പാനീയങ്ങളും ഇവിടെ ലഭിക്കും.

  • വില: 295 ദിർഹം മുതൽ
  • എപ്പോൾ: ഫെബ്രുവരി 28, മാർച്ച് 1, 7, 8 തീയതികളിൽ.
  • എവിടെ: ജമാവർ ദുബായ്, ഡൗണ്ടൗൺ.

4. പുരാണി ദില്ലി (ബർ ദുബായ്)

നാടൻ രുചികളോടെ ഹോളി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം തിരഞ്ഞെടുക്കാം. പരമ്പരാഗത ഉത്തരേന്ത്യൻ വിഭവങ്ങളും ആഘോഷ അന്തരീക്ഷവുമാണ് ഇവിടെയുള്ളത്. ‘ബൈ ടു ഗെറ്റ് വൺ ഫ്രീ’ (രണ്ടെണ്ണത്തിന് ഒന്ന് സൗജന്യം) എന്ന പ്രത്യേക ഓഫറും ലഭ്യമാണ്.

  • വില: 119 ദിർഹം മുതൽ
  • എപ്പോൾ: മാർച്ച് 14 (ഉച്ചയ്ക്ക് 1 മുതൽ 4 വരെ)
  • എവിടെ: ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ, ബർ ദുബായ്.

5. രംഗ് ബർസെ 2026 (അൽ ക്വാസിസ്)

വലിയ സ്റ്റേജും ബോളിവുഡ് ഗാനങ്ങളുമായി ഒരു കാർണിവൽ മൂഡാണ് ഇവിടെയുണ്ടാവുക. ഏറ്റവും കുറഞ്ഞ പ്രവേശന നിരക്കാണ് ഇതിന്റെ പ്രത്യേകത.

  • വില: 20 ദിർഹം
  • എപ്പോൾ: മാർച്ച് 22 (രാവിലെ 11.30 മുതൽ)
  • എവിടെ: അമിറ്റി സ്കൂൾ ഗ്രൗണ്ട്, അൽ ക്വാസിസ്.

6. പെർമിറ്റ് റൂം (ബർ ദുബായ്)

ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടിയുള്ള ആഘോഷമാണിത്. ടി20 സെമിഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കണ്ടുകൊണ്ട് ഹോളി ആഘോഷിക്കാം. കേസരി തണ്ടൈ ഷോട്ട്‌സ്, ഗുജിയ ബക്‌ലവ തുടങ്ങിയ പ്രത്യേക വിഭവങ്ങൾ ഇവിടെ ലഭിക്കും.

  • വില: ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് അനുസരിച്ച് (A la carte)
  • എപ്പോൾ: മാർച്ച് 14-16 (ഉച്ചയ്ക്ക് ശേഷം)
  • എവിടെ: മജസ്റ്റിക് സിറ്റി റിട്രീറ്റ് ഹോട്ടൽ, ബർ ദുബായ്.

റിച്ചാർഡിന്റെ കോൾ വന്ന നിമിഷം ഞാൻ ഏതാണ്ട് ഊഹിച്ചു ; എന്നാൽ ഇത് അതുക്കും മെലെ, ബിഗ് ടിക്കറ്റ് – മൂന്നാം ഇ-ഡ്രോയിൽ രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹം സമ്മാനം

UAE Greeshma Staff Editor — February 26, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Two Indians Win AED 50,000 Each in Big Ticket ബിഗ് ടിക്കറ്റ് ഫെബ്രുവരി മാസത്തിലെ ഇ-ഡ്രോകൾ തുടരുകയാണ്. മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിൽ നിന്നുമുള്ളവരാണ് സമ്മാനം നേടിയത്. ഓരോരുത്തരും 50,000 വീതം സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ ഒരാൾ ഗോപകുമാർ ദിവാകരൻ പിള്ളയാണ്. ഓൺലൈൻ ആയി എടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹം ഡ്രോയിൽ സമ്മാനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി ഹൈദരാബാദ് സ്വദേശിയായ സന്ധ്യ പ്രദീപ് ആണ്. ഷാർജയിൽ കുടുംബത്തോടൊപ്പം ഒരു ദശകത്തിന് മുകളിലായി താമസിക്കുകയാണ് സന്ധ്യ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് സന്ധ്യ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

“റിച്ചാർഡിന്റെ കോൾ എടുത്ത നിമിഷംതന്നെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ, അത് പൂർണമായും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വീണ്ടും വെബ്സൈറ്റ് പരിശോധിച്ചു. ലൈവ് വീഡിയോ വീണ്ടും കണ്ടു.” – സന്ധ്യ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികളും. അജ്മാനിൽ കട നടത്തുന്ന മുഹമ്മദ് റാണയാണ് ഒരു വിജയി. തനിച്ച് എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്തിനുവേണ്ടി ചെലവഴിക്കും എന്നതിൽ ഇതുവരെ അദ്ദേഹം തീരുമാനം എടുത്തിട്ടില്ല.

ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി ജമിൽ ഹൊസൈനാണ് രണ്ടാമത്തെ വിജയി. 14 പേർക്കൊപ്പമാണ് ഇത്തവണ അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

ഉറക്കത്തിലായിരുന്ന ഹൊസൈൻ കോൾ മിസ് ചെയ്തു. പിന്നീട് നമ്പർ തിരിച്ചറിഞ്ഞപ്പോൾ, ഉടൻതന്നെ ഫലം പരിശോധിച്ചു. “വലിയൊരു ഞെട്ടലായിരുന്നു അത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.” – 29 വയസ്സുകാരനായ ഹൊസൈൻ പറഞ്ഞു. ഫെബ്രുവരിയിലെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന്റെ ലൈവ് ഡ്രോ മാർച്ച് മൂന്നിന് നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം. ഇനി ഒരു വീക്കിലി ഇ-ഡ്രോ മാത്രമേ അവശേഷിക്കുന്നുള്ളൂ.

ബിഗ് വിൻ മത്സരം അവസാനിച്ചു. പക്ഷേ, ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസ് തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവ‍ർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ബൈ 2 ഗെറ്റ് 2 ഓഫറുകൾ ലഭ്യമാണെന്നും ബിഗ് ടിക്കറ്റ് അറിയിച്ചു.

കനത്ത മൂടൽമഞ്ഞിൽ കുടുങ്ങി ദുബായ്, അപകടങ്ങളും വർധിക്കുന്നു, പ്രവാസികൾക്ക് ജാഗ്രത നിർദേശം

UAE Greeshma Staff Editor — February 26, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE NEWW

Dubai fog alert today ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നീക്കണമെന്നും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുകയും ഇത് കനത്ത മൂടൽമഞ്ഞിന് കാരണമാകുകയും ചെയ്യും.

എന്നാൽ പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് അറിയിപ്പ്. കൂടാതെ തീരദേശങ്ങളിൽ 24°C മുതൽ 29°C വരെയും ഉൾനാടൻ പ്രദേശങ്ങളിൽ 27°C മുതൽ 32°C വരെയാണ് നിലവിൽ രേഖപ്പെടുത്തുന്ന താപനില. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

അതേസമയം ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. ഈ കാലാവസ്ഥ മാറ്റത്തിനൊപ്പം അറേബ്യൻ ഗൾഫിൽ കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

അതേസമയം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് പോലീസിന് 8,263 അടിയന്തര കോളുകളാണ് ഹോട്ട്‌ലൈൻ വഴി ലഭിച്ചത്. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞത് അപകടങ്ങൾക്കും തിരക്കിനും കാരണമാകുകയും ചെയ്തു. കൂടാതെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ 3 മണി മുതൽ രാവിലെ 10 മണി വരെയുള്ള സമയത്താണ് കൂടുതൽ കോളുകളും ലഭിച്ചത്.

റമദാൻ മാസത്തിൽ യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാമോ? ഇതാ മിക്ക പ്രവാസികളുടെയും സംശയത്തിനുള്ള മറുപടി

UAE Greeshma Staff Editor — February 26, 2026 · 0 Comment

jobs neww 1

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Part-time job UAE Ramadan 2026 ദുബായ്: റമദാൻ മാസത്തിൽ യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാമോ? ഈ സംശയം മിക്ക പ്രവാസികൾക്കും ഉണ്ടാകും എന്നാൽ യുഎഇയിൽ അനുവദിക്കുമെങ്കിലും നിയമങ്ങൾ കൃത്യമായി പാലിക്കണം. കാരണം യുഎഇ ലേബർ ലോ പ്രകാരം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നാടുകടത്തൽ വരെ നേരിടേണ്ടി വന്നേക്കാം. കൂടാതെ മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് പാർട്ട് ടൈം വർക്ക് പെർമിറ്റ് നേടണം. പക്ഷെ ഇതിന് മുന്നേ നിങ്ങളുടെ നിലവിലുള്ള സ്പോൺസറുടെയോ കമ്പനിയുടെയോ സമ്മതം ആവശ്യമാണ്. അവർ സമ്മതിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല. ഇനി സമ്മതിച്ചാൽ നിങ്ങൾക്ക് വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ആയി ജോലി ചെയ്യാൻ സാധിക്കും.

ഇനി ഇത് ഒന്നും പാലിക്കാതെ ജോലിക്ക് കേറിയാൽ ചിലപ്പോൾ വലിയ തുക പിഴയും നാടുകടത്തലും വരെ നേരിടേണ്ടി വരികയും ചെയ്യും. അതേസമയം കൂടുതൽ ആളുകളും ഡെലിവറി, ഫ്രീലാൻസ് ജോലികൾ ചെയ്യാനാണ് താത്പര്യപെടുന്നത്. ഇനി നിങ്ങൾക്ക് സ്കില്ലുകൾ ഉണ്ടെങ്കിൽ ഗ്രാഫിക് ഡിസൈനിംഗ്, അക്കൗണ്ടിംഗ്, അല്ലെങ്കിൽ ഡ്രൈവിംഗ് തുടങ്ങിയ കൂടെ ചെയ്യാൻ സാധിക്കും.

പക്ഷെ നിയമം പാലിക്കണം കൂടാതെ ലേബർ കാർഡ് ഇല്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന കാര്യം മറക്കരുത്. റമദാൻ കാലത്ത് പരിശോധനകൾ കർശനമാകാൻ സാധ്യതയുള്ളതിനാൽ നിയമപരമായ പെർമിറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇനി അതല്ല നിങ്ങൾക്ക് സ്വന്തമായി ഭക്ഷണം, വസ്ത്രം, അല്ലെങ്കിൽ കരകൗശല വസ്തുക്കൾ തുടങ്ങിയവ വിൽക്കാനോ ഓൺലൈൻ വഴി സെയിൽ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ യുഎഇയിൽ അതിന് ഇതിന് ഇ ട്രേഡർ ലൈസൻസ് നിർബന്ധമാണ്. ഇത് വഴി നിങ്ങൾക്ക് ഓഫീസ് എടുക്കാതെ തന്നെ വീട്ടിലിരുന്ന് സോഷ്യൽ മീഡിയ വഴി ബിസിനസ്സ് ചെയ്യാം.

ഇനി ഇപ്പോൾ നിങ്ങൾ ഒരു കമ്പനിയിലും ജോലി ചെയ്യുന്നില്ല, അല്ലെങ്കിൽ നിങ്ങൾക്ക് സ്വതന്ത്രമായി ജോലി ചെയ്യണമെന്നുണ്ടെങ്കിൽ യുഎഇയിൽ ‘ഫ്രീലാൻസ് പെർമിറ്റുകൾ’കൂടെ ലഭ്യമാണ്. ദുബായ് മീഡിയ സിറ്റി, നോളജ് പാർക്ക് തുടങ്ങിയ ഫ്രീ സോണുകൾ ഇത്തരം പെർമിറ്റുകൾ നൽകുന്നുണ്ട്.

അതേസമയം ഈകാര്യത്തിൽ ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണം. അതായത് നിങ്ങളുടെ പാർട്ട് ടൈം ജോലി നിങ്ങളുടെ നിലവിലെ ജോലിയെ ഒരിക്കലും ബാധിക്കാൻ പാടില്ല. കൂടാതെ സ്പോൺസറുടെ അറിവില്ലാതെ സൈഡ് ബിസിനസ്സ് ചെയ്യുന്നതും കരാർ ലംഘനത്തിന് കാരണമായേക്കാം

യുഎഇയിൽ വരുന്നത് 3000 തൊഴില്‍ അവസരങ്ങള്‍; ഈ മേഖലയിൽ വൻ സാധ്യതകൾ

UAE Nazia Staff Editor — February 25, 2026 · 0 Comment

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

large-scale recruitment :ദുബായ് ∙ യുഎഇയുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് എയ‍‍ർവേസ് സേവനം വിപുലപ്പെടുത്താന്‍ ഒരുങ്ങുന്നു. അടുത്ത അഞ്ച് വർഷത്തിനുളളില്‍ കൂടുതല്‍ സർവീസുകൾ തുടങ്ങുക, അതുവഴി ആഗോള സേവനം വിപുലപ്പെടുത്തുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി വർഷം തോറും 20 വിമാനങ്ങള്‍ വാങ്ങും. ഇതോടെ കൂടുതല്‍ തൊഴിലവസരങ്ങളുമുണ്ടാകും

കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടാണ് വിപുലീകരണ പദ്ധതി നടപ്പാക്കുന്നത്.2025 ല്‍ കമ്പനി, 3200 പുതിയ ജീവനക്കാരെ നിയമിച്ചുവെന്ന് സിഇഒ അന്‍റോനോവാല്‍ഡോ നെവ്സ് പറഞ്ഞു. കൂടാതെ 2200 ലധികം ജീവനക്കാർക്ക് ജോലിക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കി. 2026 ലും സമാന രീതിയില്‍ നിയമനവും പ്രോത്സാഹനവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

ഓരോ വർഷവും 2500 നും 3000 നും ഇടയില്‍ പുതിയ ജീവനക്കാരെ നിയമിക്കും. യാത്രാ സേവനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി വര്‍ഷത്തില്‍ 20 പുതിയ വിമാനങ്ങള്‍ വീതം വാങ്ങും. അഞ്ചുവര്‍ഷത്തേക്കുള്ള സമഗ്ര വികസന പദ്ധതിയിലൂടെ പുതിയ വിമാനങ്ങള്‍, റൂട്ടുകള്‍ സേവനനിലവാരം എന്നിവയെല്ലാം മെച്ചപ്പെടുത്താനാണ് തീരുമാനം.

2025 ല്‍ മുന്‍നിര പ്രവർത്തന മേഖലകളിലേക്കാണ് കൂടുതലായും നിയമനം നടത്തിയത്. 600 പേര്‍ കാബിന്‍ ക്രൂ ആയി ചേരുകയും 400 പുതിയ പൈലറ്റുമാരെ നിയമിക്കുകയും ചെയ്തു. അതോടൊപ്പം 1500 കാബിന്‍ ക്രൂ ജീവനക്കാര്‍ക്കും 150 പൈലറ്റുമാര്‍ക്കും ജോലിക്കയറ്റം നല്‍കി.ആഭ്യന്തരമായി നടപ്പിലാക്കുന്ന ഇത്തരം പ്രോത്സാഹന പദ്ധതികള്‍ ജീവനക്കാരുടെ പ്രവര്‍ത്തന സ്ഥിരതയും നേതൃത്വ ശേഷിയും വര്‍ധിപ്പിക്കാന്‍ സഹായകരമായെന്നാണ് വിലയിരുത്തല്‍

നിലവില്‍ 152 രാജ്യങ്ങളില്‍ നിന്നുളളവർ ഇത്തിഹാദ് എയർവേസിന്‍റെ ഭാഗമാണ്. യുഎഇ പൗരന്മാരെ വ്യോമയാന മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കാഡറ്റ് പൈലറ്റ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ പ്രത്യേക പദ്ധതികളും നടപ്പിലാക്കുന്നു. യുഎഇയുടെ സ്വദേശീകരണ നയത്തെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കങ്ങള്‍.

2025ല്‍ 29 പുതിയ വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഇത്തിഹാദിന്റെ മൊത്തം വിമാനങ്ങളുടെ എണ്ണം 127 ആയി ഉയര്‍ന്നു. മെയ്, നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത്, കമ്പനിയുടെ അടുത്ത ഘട്ട വളര്‍ച്ചയ്ക്കും ആഗോള വിപണിയില്‍ മത്സരാധിഷ്ഠിത നിലപാട് ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

വ്യോമയാന മേഖലയിലെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സേവന നിലവാരം ഉയര്‍ത്തിയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും മുന്നേറുകയാണ് ഇത്തിഹാദ് എയര്‍വേയ്‌സ്. പുതിയ വിമാനങ്ങള്‍ വാങ്ങുകയും അതോടൊപ്പം തന്നെ ജീവനക്കാരുടെ ശേഷി ഉയർത്തുകയും ചെയ്യുന്നത് സ്ഥാപനത്തിന്‍റെ വികസനത്തിനുളള ശക്തമായ അടിത്തറയായിരിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

Weather update in uae: യുഎഇയിൽ റോഡുകളിൽ ദൃശ്യപരത കുറയും, കാലാവസ്ഥയിൽ അടിമുടി മാറ്റം ; ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം

UAE February 24, 2026

224543

Weather update in uae

അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിന്റെ ഭാഗമായി രാജ്യത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി 10 മണി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അബുദബി മുതൽ ദുബൈ, ഷാർജ വഴി റാസൽഖൈമ വരെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളെയും ചില ഉൾനാടൻ മേഖലകളെയുമാണ് മൂടൽമഞ്ഞ് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടൽമഞ്ഞ് കടുക്കുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചേക്കാം.

ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട സുരക്ഷാ നിയമങ്ങൾ

റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി അബുദബി പൊലിസ് ഡ്രൈവർമാർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

  • വേഗത നിയന്ത്രിക്കുക: ദൃശ്യപരത കുറയുമ്പോൾ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തണം.
  • അകലം പാലിക്കുക: മുൻപിലെ വാഹനവുമായി മതിയായ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  • ലൈറ്റുകളുടെ ഉപയോഗം: മൂടൽമഞ്ഞിൽ തെളിച്ചമുള്ള ഹൈ ബീം ലൈറ്റുകൾ ഒഴിവാക്കി, ഫോഗ് ലൈറ്റുകൾ അല്ലെങ്കിൽ ലോ ബീം ലൈറ്റുകൾ ഉപയോഗിക്കുക. ഹൈ ബീം ലൈറ്റുകൾ മഞ്ഞിൽ പ്രതിഫലിച്ച് കാഴ്ച തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
  • ശ്രദ്ധ തിരിക്കരുത്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • മാറിക്കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങൾ: റോഡരികിലെ ഇലക്ട്രോണിക് ബോർഡുകളിൽ നൽകുന്ന വേഗത പരിധിയും സുരക്ഷാ സന്ദേശങ്ങളും കൃത്യമായി പാലിക്കുക.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അധികൃതർ പുറപ്പെടുവിക്കുന്ന ഇത്തരം നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്ന് പൊലിസ് ഓർമ്മിപ്പിച്ചു.

Indian Rupee Value;ഡോളറിനെതിരെ രൂപയ്ക്ക് ഇടിവ്; വിപണി നിരീക്ഷിച്ച് പ്രവാസികള്‍ കരുതലോടെ റിസര്‍വ് ബാങ്ക്

UAE February 25, 2026

226868

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Indian Rupee Value:റിയാദ്/ദുബൈ: ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറക്കുമതിക്കാരുടെ വര്‍ധിച്ച ഡോളര്‍ ഡിമാന്‍ഡും മൂലം ഇന്ത്യന്‍ രൂപയുടെ (Indian Rupee) മൂല്യത്തില്‍ ഇടിവ്. ഇന്ന് (ഫെബ്രുവരി 24) വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 4 പൈസ കുറഞ്ഞ് 90.92 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ 90.88 എന്ന നിലയിലായിരുന്നു രൂപ.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് വളര്‍ന്നുവരുന്ന വിപണികളിലുണ്ടായ അനിശ്ചിതത്വമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രതിനിധി സംഘങ്ങളെ അമേരിക്കയിലേക്ക് അയക്കുന്നത് താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്

91 കടക്കാതിരിക്കാന്‍ ആര്‍.ബി.ഐ ഇടപെടല്‍

രൂപയുടെ മൂല്യം 91 കടന്ന് താഴേക്ക് പോകാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിപണിയില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, പ്രാദേശിക ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നത് രൂപയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്. ഹ്രസ്വകാലയളവില്‍ രൂപ 90നും 91.25നും ഇടയിലുള്ള പരിധിയില്‍ തുടരാനാണ് സാധ്യതയെന്ന് സിറ്റി ഗ്രൂപ്പ് ഇന്ത്യ മാര്‍ക്കറ്റ് മേധാവി ആദിത്യ ബാഗ്രി അഭിപ്രായപ്പെട്ടു.

കരുതല്‍ ധനം വര്‍ധിപ്പിക്കാന്‍ നീക്കം

രൂപയുടെ മൂല്യം 8889 നിലവാരത്തിലേക്ക് തിരിച്ചെത്തിയാല്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 725.7 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലാണെങ്കിലും, വരാനിരിക്കുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനായി ബാങ്കുകള്‍ക്ക് ഡോളര്‍ നല്‍കേണ്ടതുണ്ട്. ഇത് കരുതല്‍ ശേഖരത്തില്‍ കുറവുണ്ടാക്കിയേക്കാം.
കഴിഞ്ഞ വര്‍ഷം (2025) രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് പോയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഏകദേശം 49.5 ബില്യണ്‍ ഡോളറാണ് ആര്‍.ബി.ഐ വിപണിയില്‍ വിറ്റഴിച്ചത്. സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധനവും ഡോളറിന്റെ ആഗോള തകര്‍ച്ചയുമാണ് അന്ന് ഇന്ത്യന്‍ കരുതല്‍ ശേഖരത്തെ തുണച്ചത്.

ആഗോള സാഹചര്യം

ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതും രൂപയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. പ്രധാന ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളറിന്റെ മൂല്യം അളക്കുന്ന ‘ഡോളര്‍ ഇന്‍ഡക്‌സ്’ 0.1 ശതമാനം ഉയര്‍ന്ന് 97.81ല്‍ എത്തി. ഇന്ത്യയുടെ മേലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവകള്‍ അമേരിക്ക കുറച്ചതിനെത്തുടര്‍ന്ന് രൂപ കൈവരിച്ച നേട്ടങ്ങള്‍ പുതിയ സാഹചര്യത്തില്‍ ഇല്ലാതാകുന്ന കാഴ്ചയാണ് വിപണിയിലുള്ളത്. രൂപയുടെ മൂല്യത്തിലെ വ്യത്യാസം ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വിപണി സൂക്ഷ്മമായി വീക്ഷിക്കുകയാണ് പ്രവാസികള്‍.

ഇന്ത്യന്‍ രൂപയും ഗള്‍ഫിലേതുള്‍പ്പെടെയുള്ള മറ്റ് പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (ഫെബ്രുവരി 24) വ്യത്യാസം താഴെ കൊടുക്കുന്നു.

വിദേശ കറൻസിഇന്ത്യൻ രൂപയിൽ (INR)
യുഎസ് ഡോളർ ($)90.96
ബ്രിട്ടീഷ് പൗണ്ട് (£)122.71
യൂറോ (€)107.17
സഊദി റിയാൽ (SAR)24.25
യുഎഇ ദിർഹം (AED)24.76
കുവൈറ്റി ദിനാർ (KWD)296.65
ഒമാനി റിയാൽ (OMR)236.35
ബഹ്‌റൈനി ദിനാർ (BHD)241.92
ഖത്തറി റിയാൽ (QAR)24.98
സ്വിസ് ഫ്രാങ്ക് (CHF)117.32
സിംഗപ്പൂർ ഡോളർ (SGD)71.80
കനേഡിയൻ ഡോളർ (CAD)66.41
ഓസ്‌ട്രേലിയൻ ഡോളർ (AUD)64.28
ജാപ്പനീസ് യെൻ (JPY)0.58

Related Posts

Leave a Reply

Your email address will not be published. Required fields are marked *