UAE child accident :കളിക്കുന്നതിനിടെ ഒന്നര വയസുള്ള പൊന്നൊമന കാറ് തട്ടി മരിച്ചു, അബദ്ധത്തിൽ കുട്ടിയെ തട്ടിയ കാർ ഡ്രൈവറോട് ക്ഷമിച്ച് ഇന്ത്യൻ പ്രവാസികളായ മാതാപിതാക്കൾ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE child accident :ഷാർജയിലെ മൂവൈലിഹ് പ്രദേശത്ത് ഉണ്ടായ ദാരുണമായ അപകടത്തിൽ ഒരു വയസും ഒൻപത് മാസവും പ്രായമുള്ള കുഞ്ഞ് അലൻ മരിച്ചു. മണൽ നിറഞ്ഞ പാർക്കിങ് സ്ഥലത്ത് കളിക്കുമ്പോൾ കാറിടിച്ചാണ് അപകടം ഉണ്ടായത്. ദുബൈയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയായ ഷെരഫുദ്ദീന്റെ മകനാണ് അലൻ. 2015ൽ ലോകത്തെ നടുക്കിയ ദുരന്തത്തിൽ മരിച്ച സിറിയൻ കുഞ്ഞിന്റെ പേരിലും പ്രശസ്ത സൂഫി കവിയുടെ പേരിലുമാണ് കുട്ടിക്ക് അലൻ റൂമി എന്ന് പേരിട്ടതെന്ന് പിതാവ് പറഞ്ഞു.

അപകടം നടന്ന ദിവസം അമ്മ കുഞ്ഞുമായി മാലിന്യം കളയാൻ താഴേക്ക് ഇറങ്ങിയിരുന്നു. സമീപത്ത് മറ്റൊരു കുഞ്ഞിനൊപ്പം കളിക്കുകയായിരുന്ന അലൻ ഒരു പൂച്ചയെ കണ്ടതോടെ ഓടി. അമ്മ വിളിച്ചെങ്കിലും കുട്ടി തിരിഞ്ഞോടുന്നതിനിടെ പാർക്കിങ് സ്ഥലത്ത് നിന്ന് പുറപ്പെടുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കുട്ടിയെ ഇടിച്ച ഡ്രൈവറിനെതിരെ കുടുംബം പരാതി നൽകില്ലെന്ന് പൊലീസ് അധികൃതരെ അറിയിച്ചു. ഇത് ആരുടെയും ഉദ്ദേശപൂർവമായ തെറ്റല്ലെന്നും ഒരു ദൗർഭാഗ്യകരമായ അപകടമാണെന്നും പിതാവ് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം അപകടത്തിന് പിന്നാലെ ദുബൈയിൽ സംസ്കരിച്ചു. തുടർന്ന് കുടുംബം ഇന്ത്യയിലേക്ക് മടങ്ങി. ആറുവർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമുള്ള ഏകമകനായിരുന്നു അലൻ. ഈ സംഭവം മറ്റ് മാതാപിതാക്കളെയും ഡ്രൈവർമാരെയും കൂടുതൽ ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. “ഒരു നിമിഷത്തെ അശ്രദ്ധയാണ് ഞങ്ങളുടെ മുഴുവൻ ജീവിതം മാറ്റിമറിച്ചത്,” പിതാവ് പറഞ്ഞു.

യുഎഇയിലും സ്വർണവില കുതിച്ചോടുന്നു, ചരിത്രത്തിലെ റെക്കോർഡ് വർധനവ്, പ്രവാസികൾക്ക് വലിയ തിരിച്ചടി

Uncategorized Nazia Staff Editor — February 19, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Dubai gold price
Dubai gold price

Gold Prices Surge in the UAE, : ദുബായ്: യുഎഇയിൽ സ്വർണ വില ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്നുള്ള ഈ വിലക്കയറ്റം സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെയും നിക്ഷേപകരെയും ഏറെ ആശങ്കയിലെത്തിച്ചു. ഇന്ന് വിപണി തുറന്നപ്പോൾ തന്നെ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി.

കൂടാതെ ചരിത്രത്തിലാദ്യമായാണ് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 600 ദിർഹത്തിന് മുകളിൽ എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പുറത്ത് വന്ന അതെ വില തന്നെയാണ് ഇന്ന് രാവിലെ വിപണി തുറന്നപ്പോഴും ഉണ്ടായിരുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 600.75 ദിർഹമാണ്

സ്വർണവില ഗ്രാമിന് 600 ദിർഹം കടന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. വില കുറഞ്ഞപ്പോൾ തന്നെ മിക്ക ആളുകളും ചെറിയ തോതിൽ സ്വർണം വാങ്ങിയിരുന്നു എന്നാൽ ഇനിയും വില കുറഞ്ഞ് വാങ്ങിക്കാം എന്ന് കരുതിയവർക്ക് ഈ വിലക്കയറ്റം
ഒരു തിരിച്ചടിയായി മാറുകയാണ് ചെയ്തത്.

അതേസമയം നാട്ടിൽ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങളും വലിയ ആശങ്കയിലാണ്. നേരത്തെ കരുതിവെച്ച പണത്തിന് പകുതി സ്വർണം പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ പലരും നേരിടുന്നത്. യുഎഇയിൽ നിലവിൽ നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണ്. ഒരു ആഭരണം വാങ്ങിക്കുന്നതിന് പകരം കുറച്ച് കുറച്ചായി വാങ്ങിക്കാനാണ് പലരും കൂടുതൽ താത്‌പര്യം നൽകുന്നത്.

ഈ വിലയിൽ നിന്ന് സ്വർണ വില ഇനിയും താഴുമോ എന്ന് പറയാൻ സാധിക്കില്ല. അതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ ഓരോ ദിവസവും കൃത്യമായി നിരീക്ഷിച്ച് കൊണ്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. കൂടതെ വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടിയന്തര ആവശ്യങ്ങൾ ഉള്ളവർ ചെറിയ അളവിൽ വാങ്ങി തുടങ്ങുന്നതാണ് നല്ലതെന്നും ആലോചിക്കണം

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: വീണ്ടും ഒന്നാമൻ ഇദ്ദേഹം തന്നെ

UAE Nazia Staff Editor — February 19, 2026 · 0 Comment

215067

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Middle East Entrepreneur;ദുബായ്: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ  ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ  (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. 

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ് നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടം നേടി.

മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകൾ എടുത്ത് കാണേണ്ടതെന്ന് മാഗൻസിൻ അഭിപ്രായപ്പെട്ടു. പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്. മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ രംഗം, ധനകാര്യം, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നുവെന്നും മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ  അഭിപ്രായപ്പെട്ടു.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബായ് ആസ്ഥാനമായ  ബിൻ.എൻ.ഡബ്യൂ  ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിൻ.എൻ.ഡബ്യൂ  ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, എസ്. ഒ. എൽ. പ്രോപ്പർട്ടീസ്  സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര തുടങ്ങിയവർ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.

ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ്  സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ  റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.    

അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്,  ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ  തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇടം നേടിയവർ

Watsapp new update: വാട്ട്‌സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?

UAE February 19, 2026

215053

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Watsapp new update: ദുബൈ: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യം ഇനി വാട്ട്‌സ്ആപ്പ് വെബിലും ലഭ്യമാകും. ബ്രൗസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇനി നേരിട്ട് വിളിക്കാനാകും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറക്കുന്നത്.

എന്താണ് പുതിയ മാറ്റം?

2015-ൽ പ്രവർത്തനം തുടങ്ങിയ വാട്ട്‌സ്ആപ്പ് വെബ് ഇതുവരെ സന്ദേശങ്ങൾ അയക്കാനും മീഡിയ ഫയലുകൾ പങ്കുവെക്കാനും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് നേരിട്ട് വൺ-ടു-വൺ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലേത് പോലെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ കോളുകളും ചെയ്യാം. വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ പേർസണൽ കോളുകൾക്ക് മാത്രമാണ് അനുമതിയെങ്കിലും, ഗ്രൂപ്പ് കോളിംഗ് സൗകര്യം ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

യുഎഇയിൽ ഈ സേവനം ലഭിക്കുമോ?

പുതിയ ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും യുഎഇയിലെ ഉപയോക്താക്കൾക്കിടയിൽ ഇത് സംശയമുണ്ടാക്കുന്നുണ്ട്. യുഎഇയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്.

യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) യുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഈ ഫീച്ചർ യുഎഇയിൽ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് വേർഷനിലും ഇത്തരം കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ, വെബ് പതിപ്പിലും ഈ സേവനം ലഭ്യമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഒഫീഷ്യൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ലിനക്സ് (Linux) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്;കടൽ പ്രക്ഷുബ്ധമാകും;കാലാവസ്ഥയിൽ ചില മാറ്റങ്ങളുണ്ട് ;പൊതുജനം ശ്രദ്ധിക്കുക

UAE February 17, 2026

Jebel Jais Weather Update

Weather alert uae; യുഎഇയിൽ അടുത്ത നാല് ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പൊടി നിറഞ്ഞ കാലാവസ്ഥയുണ്ടാകുമെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM ) പ്രതിദിന ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഇന്നത്തെ കാലാവസ്ഥ പൊടിപടലങ്ങൾ നിറഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കിഴക്കോട്ട് മേഘങ്ങൾ രൂപം കൊള്ളുകയും നേരിയ മഴ പെയ്യുകയും ചെയ്യും. താപനില ഗണ്യമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു, അതേസമയം രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പത്തിന്റെ അളവ് ഉയരും, ചില ഉൾപ്രദേശങ്ങളിലും തീരദേശ പ്രദേശങ്ങളിലും മൂടൽമഞ്ഞോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ട്

റമദാൻ: അബുദാബിയിൽ ടോൾ, പാർക്കിംഗ് സമയങ്ങളിൽ മാറ്റം; യു.എ.ഇയിൽ ജോലി സമയം കുറച്ചു

അബുദാബി: റമദാൻ മാസത്തിന് മുന്നോടിയായി അബുദാബിയിലെ ദാർബ് (Darb) ടോൾ ഗേറ്റ്, മവാഖിഫ് (Mawaqif) പബ്ലിക് പാർക്കിംഗ് സമയക്രമങ്ങൾ Q മൊബിലിറ്റി (Q Mobility) പ്രഖ്യാപിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പുതുക്കിയ സമയക്രമം താഴെ പറയുന്നവയാണ്:

ദാർബ് ടോൾ ഗേറ്റ് (Darb Toll Gate): തിങ്കൾ മുതൽ ശനി വരെ രണ്ട് സമയങ്ങളിലാണ് ടോൾ നിരക്ക് (4 ദിർഹം) ഈടാക്കുക:

  • രാവിലെ: 8:00 മുതൽ 10:00 വരെ.
  • ഉച്ചയ്ക്ക് ശേഷം: 2:00 മുതൽ 6:00 വരെ.

മവാഖിഫ് പാർക്കിംഗ് (Mawaqif Parking): തിങ്കൾ മുതൽ ശനി വരെ താഴെ പറയുന്ന സമയങ്ങളിൽ പാർക്കിംഗ് ഫീസ് ബാധകമായിരിക്കും:

  • രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ.
  • രാത്രി 9:00 മുതൽ പുലർച്ചെ 2:00 വരെ. ഞായറാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും. സ്റ്റാൻഡേർഡ് പാർക്കിംഗിന് മണിക്കൂറിന് 2 ദിർഹവും, പ്രീമിയം പാർക്കിംഗിന് 3 ദിർഹവുമാണ് നിരക്ക്.

ജോലി സമയത്തിൽ ഇളവ്: റമദാനിൽ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി സമയത്തിൽ 2 മണിക്കൂർ ഇളവ് ലഭിക്കും. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2:30 വരെയും, വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെയുമാണ് ജോലി സമയം. സ്കൂളുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

UAE visa grace period after job loss :ജോലി അവസാനിച്ചാൽ യുഎഇയിൽ എത്ര ദിവസം തുടരാം? നിയമം പറയുന്നത് ഇതാണ്

UAE visa grace period after job loss : ദുബായിലെ ഒരു മെയിൻലാൻഡ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് Dubai എമിറേറ്റിൽ ബാധകമായത് 2022ലെ കാബിനറ്റ് റെസല്യൂഷനും യുഎഇ ഇമിഗ്രേഷൻ നിയമവുമാണ്.

യുഎഇയിൽ ഒരു ജീവനക്കാരൻ രാജിവെയ്ക്കുകയോ ജോലി അവസാനിപ്പിക്കപ്പെടുകയോ ചെയ്താൽ, ആദ്യം തൊഴിലുടമ ജീവനക്കാരന്റെ വർക്ക്പെർമിറ്റ് റദ്ദാക്കണം. ഇത് നിയമപരമായ എല്ലാ ബാധ്യതകളും ഇരുപക്ഷവും പാലിച്ച ശേഷമായിരിക്കും.

വർക്ക്പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ Ministry of Human Resources and Emiratisation (MOHRE) ന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം. 2022ലെ കാബിനറ്റ് റെസല്യൂഷൻ പ്രകാരം,

  • വർക്ക്പെർമിറ്റ് റദ്ദാക്കാനുള്ള അപേക്ഷ മന്ത്രാലയം നിർദേശിച്ച ചാനലുകൾ വഴി സമർപ്പിക്കണം
  • ആവശ്യമായ രേഖകളും വിവരങ്ങളും പൂർണ്ണമായി നൽകണം
  • പിഴയുണ്ടെങ്കിൽ അത് അടയ്ക്കണം
  • ജീവനക്കാരന്റെ എല്ലാ അവകാശങ്ങളും (ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയവ) നൽകിയതായി തൊഴിലുടമ ഉറപ്പ് നൽകണം

വിസ റദ്ദാക്കിയാൽ യുഎഇയിൽ തുടരാമോ?

യുഎഇയിൽ റെസിഡൻസ് വിസ റദ്ദാക്കിയതിന് ശേഷം, വിസ കാൻസലേഷൻ ഡോക്യുമെന്റിൽ പറയുന്ന ഗ്രേസ് പീരിയഡ് കാലയളവിൽ രാജ്യത്ത് തുടരാൻ അനുവാദമുണ്ട്.

എന്നാൽ ഗ്രേസ് പീരിയഡ് കഴിഞ്ഞിട്ടും യുഎഇയിൽ തുടരുകയാണെങ്കിൽ, പ്രതിദിനം പിഴ അടയ്ക്കേണ്ടി വരും. ഇത് യുഎഇ ഇമിഗ്രേഷൻ നിയമപ്രകാരം ശിക്ഷാർഹമാണ്

പുതിയ ജോലി കിട്ടിയാൽ എന്ത് ചെയ്യാം?

ഗ്രേസ് പീരിയഡിനുള്ളിൽ പുതിയ ജോലി ലഭിച്ചാൽ,

  • പുതിയ തൊഴിലുടമക്ക് വർക്ക്പെർമിറ്റിന് അപേക്ഷിക്കാം
  • യുഎഇ വിടാതെ തന്നെ റെസിഡൻസ് സ്റ്റാറ്റസ് മാറ്റാം

പുതിയ വർക്ക്പെർമിറ്റ് അംഗീകരിച്ച ശേഷം, രാജ്യത്തിനുള്ളിൽ നിന്ന് തന്നെ പുതിയ റെസിഡൻസ് വിസയ്ക്ക് അപേക്ഷിക്കാനും സാധിക്കും. ചില സാഹചര്യങ്ങളിൽ, യുഎഇ വിടാതെ തന്നെ വിസിറ്റ് അല്ലെങ്കിൽ ടൂറിസ്റ്റ് വിസയിലേക്കും മാറാനാവും.

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) നെ സമീപിക്കുന്നത് നല്ലതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *