UAE job rule changes : യുഎഇയിൽ ജോലി അന്വേഷിക്കുന്നവരും ജോലി ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട ഒരു പ്രധാന മാറ്റം ഇതാ, പ്രവാസികൾ പ്രതിസന്ധിയിലാകുമോ ?

UAE JOB

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

‌‌ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്നവരും ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന മാറ്റത്തിലൂടെയാണ് ഇന്ന് യുഎഇയിലെ തൊഴിൽ വിപണി കടന്നുപോകുന്നത്. നേരത്തെ യുഎഇയിലെ എല്ലാ നിയമനങ്ങളും വേഗത്തിൽ നടപ്പിലാക്കിയിരുന്നു എന്നാൽ ഇന്ന് ആ വേഗത്തിൽ കുറഞ്ഞുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ.

പകരം കമ്പനികൾ അവരുടെ നിലവിലുള്ള ജീവനക്കാരെ കൂടുതൽ മിടുക്കരാക്കാൻ നിക്ഷേപം നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. യുഎഇയിലെ തൊഴിൽ വിപണയിൽ പലതരം മാറ്റങ്ങൾ നേരത്തെയുണ്ടായിരുന്നു എന്നാൽ ഇത്തരം ഒരു മാറ്റം ആദ്യമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

പുതിയ ഒരാളെ നിയമിക്കുമ്പോൾ കമ്പനികൾക്ക് വിസ എടുക്കുന്നതിനും, ശമ്പളം നിശ്ചയിക്കുന്നതിനും, കമ്പനിയുടെ രീതികൾ പഠിപ്പിക്കുന്നതിനും വലിയൊരു തുക തന്നെ ചിലവാകും ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നാൽ എന്നാൽ നിലവിലുള്ള ഒരു ജീവനക്കാരന് പുതിയ സാങ്കേതികവിദ്യകളോ എഐ തുടങ്ങിയവ പഠിപ്പിച്ചു കൊടുത്താൽ അവർക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുവെന്നാണ് പറയുന്നത്.

യുഎഇയിലെ ഏകദേശം 42% തൊഴിലുടമകളും ഇപ്പോൾ പിന്തുടരുന്നത് ഈ രീതിയാണ്. ലോകസാമ്പത്തിക രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് കമ്പനികൾ ചിലവ് ചുരുക്കുന്നതായും പറയുന്നു. വെറുതെ ഒരാളെ നിയമിക്കുന്നതിന് പകരം കമ്പനിയുടെ നേട്ടങ്ങൾ, പ്രശ്നങ്ങൾ എല്ലാം മനസിലാക്കി ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഒരു പെർഫെക്റ്റ്’ ആയ ആളെ കിട്ടുന്നത് വരെയും കാത്തിരിക്കാൻ കമ്പനികൾ തയ്യാറാണ്.

നിലവിലുള്ള ജീവനക്കാർക്ക് കമ്പനിയുടെ രീതികൾ അറിയാം എന്നതുകൊണ്ട് അവർക്ക് കൂടുതൽ പരിശീലനം നൽകുന്നത് വലിയ പ്രശ്നമല്ല എന്നും എന്നാൽ പുതിയ ഒരാളെ നിയമിക്കുന്നത് വഴി ഇത്തരം കാര്യങ്ങൾ ആദ്യം മുതലേ പറഞ്ഞ് മനസിലാക്കി കൊടുക്കണമെന്നും ശേഷം
അവരെ നിരീക്ഷിച്ച് ഒരു വർക്ക് കയ്യിൽ കൊടുക്കുമ്പോൾ അതീവ ശ്രദ്ധ കൊടുക്കാൻ മറ്റൊരാളെ കൂടെ ഇരുത്തേണ്ടതായയും പറയുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ജോലികൾ നടക്കുന്നിലെന്നാണ് തൊഴിൽ ഉടമകളുടെ അഭിപ്രായം.

യുഎഇയിൽ ജോലി ചെയ്യുന്നവരോ അതോ പുതുതായി അന്വേഷിക്കുന്നവരോ ആയ മലയാളികൾ ഇനി മുതൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾക്ക് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായതുകൊണ്ട് മാത്രം ഇനി യുഎഇയിൽ കാര്യമില്ല. ആ 10 വർഷത്തിനിടയിൽ നിങ്ങൾ പുതിയതായി എന്ത് പഠിച്ചു എന്നതാണ് പ്രധാനം.

ജോലി അന്വേഷിക്കുന്നതിനോടൊപ്പം തന്നെ ഓൺലൈൻ കോഴ്സുകൾ വഴിയോ മറ്റോ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട ലേറ്റസ്റ്റ് സർട്ടിഫിക്കേഷനുകൾ സ്വന്തമാക്കാനും ശ്രമിക്കുക. ഇത് ഇന്റർവ്യൂവിൽ നിങ്ങൾക്ക് എന്നും ഒരു മുൻതൂക്കം നൽകാൻ സഹായിക്കും. മറ്റൊന്ന് ഏത് പുതിയ സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള കഴിവ് സ്വയം വളർത്തിയെടുക്കുക എന്നതാണ്.

അതായത് ഒരു സെയിൽസ്മാൻ എന്നത് വെറും സെയിൽസ്മാൻ മാത്രമായിരിക്കരുത്. ഡിജിറ്റൽ മാർക്കറ്റിംഗും കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് ടൂളുകളും തുടങ്ങിയ കൈകാര്യം ചെയ്യാൻ അറിയണം. വരും ദിവസങ്ങളിൽ മിക്ക കമ്പനികളും ചില പരിശീലന പരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് അതിനാൽ നിങ്ങളുടെ കമ്പനി നൽകുന്ന പരിപാടികളിൽ പങ്കെടുക്കുകയും കാര്യങ്ങൾ മനസിലാക്കുകയും വേണം.

കൂടാതെ എനിക്ക് ഇപ്പോൾ ജോലി ഉണ്ടല്ലോ, ഇനി എന്തിന് പഠിക്കണം? എന്ന ചിന്തയിൽ ആയിരിക്കും മിക്ക ആളുകളും എന്നാൽ കമ്പനി നിങ്ങളിൽ നിക്ഷേപം നടത്താൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കരിയറിലെ വലിയൊരു അവസരമാണ് എന്ന് മനസിലാക്കി മുന്നോട്ട് പോകുകയാണെങ്കിൽ നിങ്ങളുടെ കരിയറിൽ നല്ല ഒരു മാറ്റം തന്നെ കാണാം.

;പ്രവാസികളെ അറിഞ്ഞോ??? ഇനി ചിട്ടിക്കൊക്കെ വിലക്ക്; സമ്പാദ്യത്തിന് വലിയ തിരിച്ചടി:പണം സ്വരൂപിച്ചാൽ കടുത്ത നടപടി!

UAE Nazia Staff Editor — February 15, 2026 · 0 Comment

208376

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Chit Funds Ban;ദുബായ് ∙ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ ജോലിസ്ഥലത്തു നടത്തുന്ന സ്വകാര്യ ചിട്ടി, നിക്ഷേപ പരിപാടികൾക്കു സ്ഥാനങ്ങളുടെ വിലക്ക്. ഇത്തരം നിക്ഷേപ – ചിട്ടി ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിലെ സാമ്പത്തിക പ്രശ്നങ്ങളും തർക്കങ്ങളും സ്ഥാപനങ്ങളുടെ തൊഴിൽ അന്തരീക്ഷത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഒരു നിയമ പിൻബലവുമില്ലാതെ ഇത്തരത്തിൽ പണം സ്വരൂപിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നു ജീവനക്കാർക്ക് മുന്നറിയിപ്പുണ്ട്. ജോലി സമയങ്ങളിൽ ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കും.

അത്യാവശ്യ ചെലവുകൾക്കുള്ള കരുതൽ എന്ന നിലയിലാണ് ജീവനക്കാർ പ്രതിമാസ കുറി പോലുള്ള സമ്പാദ്യ പരിപാടികൾ നടത്തുന്നത്. നറുക്കെടുപ്പിലൂടെയും മറ്റും ഗഡുക്കളായി അടച്ചു തീർക്കുന്ന പദ്ധതി പ്രവാസികൾക്കിടയിൽ സാധാരണയാണ്. പ്രതിമാസം 500, 1000, 5000, 10,000 ദിർഹം എന്നിങ്ങനെ ജീവനക്കാരുടെ വരുമാനം അസരിച്ച് പണം സ്വരൂപിച്ച് ക്രമപ്രകാരം അവകാശികൾക്ക് നൽകുകയാണ് ചെയ്യുക. ആദ്യ ചിട്ടി ഇതിനു നേതൃത്വം നൽകുന്ന വ്യക്തി എടുക്കും.

ഇത്തരം ചിട്ടികളും കുറികളും പലപ്പോഴും സഹപ്രവർത്തകർക്കിടയിൽ പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. വാക്കുതർക്കങ്ങൾ പരിധി വിടുമ്പോൾ അതു സ്ഥാപനങ്ങളുടെ സമാധാന അന്തരീക്ഷത്തെയും തൊഴിൽ സാഹചര്യത്തെയും വരെ ദോഷകരമായി ബാധിക്കും. ചിലതു കേസുകളായി മാറുകയും കോടതികൾ തീർപ്പാക്കേണ്ട സ്ഥിതിയുമുണ്ടായി. 12, 24 മാസം നീണ്ടു നിൽക്കുന്ന ഫണ്ടുകൾ വരെയുണ്ട്. പണം കിട്ടിയ ചിലർ സ്വദേശങ്ങളിലേക്ക് മടങ്ങി തിരിച്ചു വരാതാകുമ്പോൾ ചിട്ടി പൂട്ടുന്നതും വലിയ പ്രതിസന്ധിയായി. ഇതു നടത്തിപ്പുകാർക്ക് ബാധ്യതയാകുന്നതാണ് പല തർക്കങ്ങളുടെയും അടിസ്ഥാന കാരണം

ഒരുപാട് ജീവനക്കാരുള്ള ആശുപത്രി പോലുള്ള സ്ഥാപനങ്ങളിൽ ഇത്തരം സമ്പാദ്യ പദ്ധതികൾ സാധാരണമാണ്. ചില സ്കൂളുകളിലും ഇത്തരം ചിട്ടികളുണ്ട്. ഒരു സ്കൂളിൽ തുടങ്ങിയ ചിട്ടിയിൽ സ്കൂളിനു പുറത്ത് നിന്നുവരെ ആളുകളെ ചേർക്കുകയും തിരിച്ചടവ് മുടങ്ങിയതോടെ ആളുകൾ കൂട്ടത്തോടെ സ്കൂളിലേക്ക് ചോദിക്കാനെത്തുകയും ചെയ്ത സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഒടുവിൽ മാനേജ്മെന്റ് ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി.

അനൗപചാരിക സംവിധാനങ്ങൾ വഴി ഇത്തരം ഫണ്ട് ശേഖരണം രാജ്യത്ത് നിയമ വിരുദ്ധമാണ്. ലൈസൻസില്ലാതെ ഫണ്ട് ശേഖരിക്കുക, പ്രഖ്യാപിച്ച സാമ്പത്തിക നേട്ടം നൽകാതിരിക്കുക, വ്യക്തിഗത നേട്ടത്തിനായി ഫണ്ട് ദുരുപയോഗം ചെയ്യുക എന്നിവയെല്ലാം സിവിൽ, ക്രിമിനൽ നിയമ നടപടികൾക്ക് വിധേയമാക്കുന്ന കേസുകളാണ്. ലൈൈസൻസില്ലാതെ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നത് സാമ്പത്തിക കുറ്റകൃത്യമായി കണക്കാക്കും. ഫെഡറൽ നിയമപ്രകാരം സാമ്പത്തിക തട്ടിപ്പ് , നിയമവിരുദ്ധമായി ഫണ്ട് ശേഖരിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇത്തരം കേസുകൾ കോടതികളിലേക്ക് റഫർ ചെയ്യുക.

നിയമവിരുദ്ധമായി സമ്പാദിച്ച ഫണ്ടുകൾ കണ്ടുകെട്ടുന്നതിന് പുറമെ, തടവ്, പിഴ എന്നീ ശിക്ഷകൾ ഇവർ നേരിടേണ്ടി വരും. മനഃപൂർവമായ വഞ്ചന, വ്യാജ കരാറുകളുടെ രൂപീകരണം, വ്യക്തികളുടെ സംഭാവനകൾ ചൂഷണം ചെയ്യൽ എന്നിവ കണ്ടെത്തിയാൽ ക്രിമിനൽ കേസായും മാറും.

expats arrested;സൂക്ഷിക്കണം!!! ദുബായിൽ മൊബൈൽ സിഗ്നൽ-ജാമിംഗിലൂടെ പണം തട്ടിയെടുക്കാൻ ശ്രമം; 3 പ്രവാസികൾ അറസ്റ്റിൽ

UAE February 15, 2026

208278

expats arrested: ദുബായ് മറീനയിൽ മൊബൈൽ സിഗ്നലുകൾ ചോർത്തി പണം തട്ടിയെടുക്കുന്ന സങ്കീർണ്ണമായ തട്ടിപ്പ് പദ്ധതി നടത്തിയതിന് ദുബായ് ക്രിമിനൽ കോടതി മൂന്ന് ഏഷ്യൻ പുരുഷന്മാർക്ക് ആറ് മാസം വീതം തടവ് ശിക്ഷയും ശേഷം നാടുകടത്താനും വിധിച്ചു.

കോടതി രേഖകൾ പ്രകാരം, സംഘം യുഎഇയിലേക്ക് സിഗ്നൽ-ജാമിംഗ്, ഐടി ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് അത് ഉപയോഗിച്ച് നിയമാനുസൃത മൊബൈൽ ഫ്രീക്വൻസികൾ തടയുകയും അതേ ചാനലിൽ സമാന്തരവും വഞ്ചനാപരവുമായ നെറ്റ്‌വർക്ക് പ്രക്ഷേപണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുകയുമായിരുന്നു. സമീപത്ത് മൊബൈൽ ഉള്ള ആർക്കും അറിയാതെ തന്നെ സിഗ്നലുമായി കണക്റ്റുചെയ്യാൻ കഴിയുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ഒരിക്കൽ ബന്ധപ്പെട്ടുകഴിഞ്ഞാൽ, ആളുകൾക്ക് ബാങ്കുകളിൽ നിന്നും ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നും വരുന്നതായി തോന്നുന്ന ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിക്കുകയും ചെയ്യും. ബോധ്യപ്പെടുത്തുന്ന ഭാഷയും ലോഗോകളും സഹിതമുള്ള എസ്എംഎസ് അലേർട്ടുകളിൽ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ചോർത്താൻ രൂപകൽപ്പന ചെയ്‌ത മൊബൈൽ ചെയ്യാൻ ഹാക്ക് ലിങ്കുകളും ഉണ്ടായിരുന്നു. പിന്നീട് ആ വിവരങ്ങൾ ഉപയോഗിച്ച് മൊബൈൽ ആപ്പ് വഴിയുള്ള ഫണ്ട് തട്ടിയെടുക്കുകയായിരുന്നു ഇവരുടെ പതിവ് രീതി .

ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു, ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും വിധിച്ചു. കേസിൽ ഉൾപ്പെട്ട കുറച്ചു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

UAE MoE Clarifies New Age Cut-off;യുഎഇ സ്‌കൂള്‍ പ്രവേശനം: പുതിയ പ്രായപരിധി ഇങ്ങനെ; കൂടുതല്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രാലയം

UAE February 15, 2026

Stock teacher school 177fc865b49 original ratio

UAE MoE Clarifies New Age Cut-off;അബുദാബി: 2026, 27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന സ്‌കൂള്‍ പ്രവേശന പ്രായപരിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം. ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളിലെ ഫൗണ്ടേഷന്‍ സ്റ്റേജ്  പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളാണ് മന്ത്രാലയം വിശദീകരിച്ചത്. പുതിയ നിയമപ്രകാരം, ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകളില്‍ പ്രവേശനത്തിനുള്ള കട്ട്ഓഫ് തീയതി ഓഗസ്റ്റ് 31ല്‍ നിന്ന് ഡിസംബര്‍ 31ലേക്ക് മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സാഹചര്യങ്ങളിലുള്ള കുട്ടികള്‍ക്കുള്ള നിബന്ധനകള്‍ താഴെ പറയുന്നവയാണ്:

ഫൗണ്ടേഷന്‍ സ്റ്റേജ് പ്രവേശനം

സെപ്റ്റംബര്‍ 1നും ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച, അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ മൂന്ന് വയസ്സ് തികയാത്ത കുട്ടികള്‍ക്ക് ഫൗണ്ടേഷന്‍ സ്റ്റേജ് 1 (FS1) പ്രവേശനത്തിനായി ‘റെഡിനസ് അസ്സസ്‌മെന്റ്’ (Readiness Assessment) ആവശ്യമാണ്. കുട്ടിയുടെ പ്രവേശന കാര്യത്തില്‍ സ്‌കൂളും രക്ഷിതാക്കളും സംയുക്തമായി തീരുമാനമെടുക്കും.

ഇതുവരെ സ്‌കൂളില്‍ ചേര്‍ക്കാത്ത, 2022 സെപ്റ്റംബര്‍ 1നും ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് 202627 വര്‍ഷത്തില്‍ ഒരു തവണ പ്രത്യേക അസ്സസ്‌മെന്റ് നടത്തും. ഇതിലൂടെ കുട്ടിക്ക് FS1 വേണോ FS2 വേണോ എന്ന് തീരുമാനിക്കാം.

മറ്റ് പ്രധാന വിവരങ്ങള്‍

ഒന്നാം ക്ലാസ് പ്രവേശനം: പ്രവേശന വര്‍ഷം ഡിസംബര്‍ 31നകം ആറ് വയസ്സ് തികയുന്ന കുട്ടികള്‍ നിര്‍ബന്ധമായും ഒന്നാം ക്ലാസില്‍ (Grade 1/Year 2) ചേര്‍ന്നിരിക്കണം. ഇവര്‍ക്ക് കെജി 1 അല്ലെങ്കില്‍ കെജി 2 തിരഞ്ഞെടുക്കാന്‍ അനുവാദമില്ല.

മാറ്റമില്ലാത്തവ: 

ഏപ്രിലില്‍ അധ്യയന വര്‍ഷം തുടങ്ങുന്ന സ്‌കൂളുകളില്‍ (ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ) നിലവിലുള്ള മാര്‍ച്ച് 31 എന്ന കട്ട്ഓഫ് തീയതി തന്നെ തുടരും. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പുതിയ നിയമം ബാധിക്കില്ല.
 വിദേശത്ത് നിന്നോ മറ്റ് സ്‌കൂളുകളില്‍ നിന്നോ എത്തുന്ന കുട്ടികള്‍ക്ക്, അവര്‍ അവസാനമായി പൂര്‍ത്തിയാക്കിയ ക്ലാസിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുക.
ഒരിക്കല്‍ ഒരു ക്ലാസില്‍ പ്രവേശനം നേടിയാല്‍ പിന്നീട് മറ്റൊരു ക്ലാസിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികളുടെ പഠന നിലവാരവും പ്രായത്തിനനുസരിച്ചുള്ള വികാസവും ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരങ്ങള്‍

Related Posts

Leave a Reply

Your email address will not be published. Required fields are marked *