Ahmedabad aircraft accident : അഹമ്മദാബാദ് വിമാന അപകടം : പൈലറ്റിന്റെ പിഴവാണെന്ന ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് തെറ്റെന്ന് ഇന്ത്യ, അന്വേഷണം പൂർത്തിയായിട്ടില്ല

PLAN

Ahmedabad aircraft accident : 2025 ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ AI-171 വിമാനാപകടത്തിന്റെ അന്വേഷണം സംബന്ധിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ തെറ്റായതും ഊഹാപോഹങ്ങൾ നിറഞ്ഞതുമാണെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അറിയിച്ചു. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പൈലറ്റിന്റെ പിഴവാണെന്ന ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് തെറ്റാണെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) വ്യക്തമാക്കി

ഇറ്റാലിയൻ മാധ്യമത്തിന്റെ വാദം
ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വിമാനം പറന്നുയർന്ന ഉടൻ പൈലറ്റ് ബോയിംഗ് 787 ഡ്രീംലൈനറിന്റെ രണ്ട് എഞ്ചിനുകളും മനഃപൂർവം ഓഫ് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. സാങ്കേതിക തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്നും മനുഷ്യ ഇടപെടൽ മാത്രമാണ് ഏകകാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇന്ത്യയുടെ മറുപടി
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് (EAFR) സുരക്ഷിതമാണെന്നും സിസിടിവി നിരീക്ഷണത്തിലാണെന്നും സർക്കാർ പാർലമെന്റിൽ അറിയിച്ചു. പൈലറ്റുമാരുടെ സംഘടനയായ ഐസിപിഎ (ICPA), പൈലറ്റുമാരെ പഴിചാരിക്കൊണ്ടുള്ള ഇത്തരം ഊഹാപോഹങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.

ദുബായിൽ മൊബൈൽ സിഗ്നൽ-ജാമിംഗിലൂടെ പണം തട്ടിയെടുക്കാൻ ശ്രമം; 3 പ്രവാസികൾ അറസ്റ്റിൽ

UAE Nazia Staff Editor — February 15, 2026 · 0 Comment

208278

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

expats arrested: ദുബായ് മറീനയിൽ മൊബൈൽ സിഗ്നലുകൾ ചോർത്തി പണം തട്ടിയെടുക്കുന്ന സങ്കീർണ്ണമായ തട്ടിപ്പ് പദ്ധതി നടത്തിയതിന് ദുബായ് ക്രിമിനൽ കോടതി മൂന്ന് ഏഷ്യൻ പുരുഷന്മാർക്ക് ആറ് മാസം വീതം തടവ് ശിക്ഷയും ശേഷം നാടുകടത്താനും വിധിച്ചു.

കോടതി രേഖകൾ പ്രകാരം, സംഘം യുഎഇയിലേക്ക് സിഗ്നൽ-ജാമിംഗ്, ഐടി ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് അത് ഉപയോഗിച്ച് നിയമാനുസൃത മൊബൈൽ ഫ്രീക്വൻസികൾ തടയുകയും അതേ ചാനലിൽ സമാന്തരവും വഞ്ചനാപരവുമായ നെറ്റ്‌വർക്ക് പ്രക്ഷേപണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുകയുമായിരുന്നു. സമീപത്ത് മൊബൈൽ ഉള്ള ആർക്കും അറിയാതെ തന്നെ സിഗ്നലുമായി കണക്റ്റുചെയ്യാൻ കഴിയുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ഒരിക്കൽ ബന്ധപ്പെട്ടുകഴിഞ്ഞാൽ, ആളുകൾക്ക് ബാങ്കുകളിൽ നിന്നും ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നും വരുന്നതായി തോന്നുന്ന ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിക്കുകയും ചെയ്യും. ബോധ്യപ്പെടുത്തുന്ന ഭാഷയും ലോഗോകളും സഹിതമുള്ള എസ്എംഎസ് അലേർട്ടുകളിൽ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ചോർത്താൻ രൂപകൽപ്പന ചെയ്‌ത മൊബൈൽ ചെയ്യാൻ ഹാക്ക് ലിങ്കുകളും ഉണ്ടായിരുന്നു. പിന്നീട് ആ വിവരങ്ങൾ ഉപയോഗിച്ച് മൊബൈൽ ആപ്പ് വഴിയുള്ള ഫണ്ട് തട്ടിയെടുക്കുകയായിരുന്നു ഇവരുടെ പതിവ് രീതി .

ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു, ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും വിധിച്ചു. കേസിൽ ഉൾപ്പെട്ട കുറച്ചു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

UAE MoE Clarifies New Age Cut-off;യുഎഇ സ്‌കൂള്‍ പ്രവേശനം: പുതിയ പ്രായപരിധി ഇങ്ങനെ; കൂടുതല്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രാലയം

UAE February 15, 2026

Stock teacher school 177fc865b49 original ratio

UAE MoE Clarifies New Age Cut-off;അബുദാബി: 2026, 27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന സ്‌കൂള്‍ പ്രവേശന പ്രായപരിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം. ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളിലെ ഫൗണ്ടേഷന്‍ സ്റ്റേജ്  പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളാണ് മന്ത്രാലയം വിശദീകരിച്ചത്. പുതിയ നിയമപ്രകാരം, ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകളില്‍ പ്രവേശനത്തിനുള്ള കട്ട്ഓഫ് തീയതി ഓഗസ്റ്റ് 31ല്‍ നിന്ന് ഡിസംബര്‍ 31ലേക്ക് മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സാഹചര്യങ്ങളിലുള്ള കുട്ടികള്‍ക്കുള്ള നിബന്ധനകള്‍ താഴെ പറയുന്നവയാണ്:

ഫൗണ്ടേഷന്‍ സ്റ്റേജ് പ്രവേശനം

സെപ്റ്റംബര്‍ 1നും ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച, അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ മൂന്ന് വയസ്സ് തികയാത്ത കുട്ടികള്‍ക്ക് ഫൗണ്ടേഷന്‍ സ്റ്റേജ് 1 (FS1) പ്രവേശനത്തിനായി ‘റെഡിനസ് അസ്സസ്‌മെന്റ്’ (Readiness Assessment) ആവശ്യമാണ്. കുട്ടിയുടെ പ്രവേശന കാര്യത്തില്‍ സ്‌കൂളും രക്ഷിതാക്കളും സംയുക്തമായി തീരുമാനമെടുക്കും.

ഇതുവരെ സ്‌കൂളില്‍ ചേര്‍ക്കാത്ത, 2022 സെപ്റ്റംബര്‍ 1നും ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് 202627 വര്‍ഷത്തില്‍ ഒരു തവണ പ്രത്യേക അസ്സസ്‌മെന്റ് നടത്തും. ഇതിലൂടെ കുട്ടിക്ക് FS1 വേണോ FS2 വേണോ എന്ന് തീരുമാനിക്കാം.

മറ്റ് പ്രധാന വിവരങ്ങള്‍

ഒന്നാം ക്ലാസ് പ്രവേശനം: പ്രവേശന വര്‍ഷം ഡിസംബര്‍ 31നകം ആറ് വയസ്സ് തികയുന്ന കുട്ടികള്‍ നിര്‍ബന്ധമായും ഒന്നാം ക്ലാസില്‍ (Grade 1/Year 2) ചേര്‍ന്നിരിക്കണം. ഇവര്‍ക്ക് കെജി 1 അല്ലെങ്കില്‍ കെജി 2 തിരഞ്ഞെടുക്കാന്‍ അനുവാദമില്ല.

മാറ്റമില്ലാത്തവ: 

ഏപ്രിലില്‍ അധ്യയന വര്‍ഷം തുടങ്ങുന്ന സ്‌കൂളുകളില്‍ (ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ) നിലവിലുള്ള മാര്‍ച്ച് 31 എന്ന കട്ട്ഓഫ് തീയതി തന്നെ തുടരും. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പുതിയ നിയമം ബാധിക്കില്ല.
 വിദേശത്ത് നിന്നോ മറ്റ് സ്‌കൂളുകളില്‍ നിന്നോ എത്തുന്ന കുട്ടികള്‍ക്ക്, അവര്‍ അവസാനമായി പൂര്‍ത്തിയാക്കിയ ക്ലാസിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുക.
ഒരിക്കല്‍ ഒരു ക്ലാസില്‍ പ്രവേശനം നേടിയാല്‍ പിന്നീട് മറ്റൊരു ക്ലാസിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികളുടെ പഠന നിലവാരവും പ്രായത്തിനനുസരിച്ചുള്ള വികാസവും ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരങ്ങള്‍

Uae prison: തീരാനോവിന്റെ ഓർമയിൽ; ‘ഇതെന്റെ അവസാന ഫോൺ കോളായിരിക്കാം’; ഇന്ത്യൻ യുവതി യുഎഇയിലെ ജയിലിൽ നിന്ന് നടത്തിയ സംഭാഷണം

Uae prison: ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ’– ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാൻ കഴിഞ്ഞ വർഷം വീട്ടിലേക്ക് നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞ വാക്കുകളാണിത്. നാലുമാസം പ്രായമുള്ള കുഞ്ഞുമരിച്ച കേസിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെയാണ് ഷഹ്‌സാദി ഖാൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് നയതന്ത്ര മന്ത്രാലയം ഇടപെട്ടതിനെ തുടർന്ന് ശിക്ഷ നീട്ടിവെച്ചെങ്കിലും കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് ശിക്ഷ നടപ്പാക്കുകയായിരുന്നു.

∙ അറസ്റ്റിലായത് കുഞ്ഞിന്റെ മരണത്തിൽ
ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിനിയാണ് ഷഹ്‌സാദി. അബുദാബിയിലെത്തിയത് 2021ലാണ്. ആഗ്ര സ്വദേശികളായ ദമ്പതികളുടെ വീട്ടിലായിരുന്നു ജോലി. 2022 സെപ്റ്റംബറിൽ തൊഴിലുടമയുടെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി. പതിവ് കുത്തിവയ്പിനായി കുട്ടിയെ 2022 ഡിസംബർ ഏഴിന് ആശുപത്രിയിൽ കൊണ്ടുപോയി. കുത്തിവയ്പ് ലഭിച്ച ദിവസം രാത്രി കുട്ടി മരിച്ചു. ഇതോടെ കുട്ടി മരണത്തിന് പിന്നിൽ ഷഹ്‌സാദി ആണെന്ന് ആരോപിച്ച് മാതാപിതാക്കൾ കേസ് നൽകി. ഈ കേസിലാണ് അബുദാബി കോടതി യുവതിക്ക് വധശിക്ഷ വിധിച്ചത്.

ശിക്ഷ നടപ്പാക്കിയത് അറിയുന്നത് വൈകി
ഫെബ്രുവരി 15ന് ശിക്ഷ നടപ്പാക്കിയ ശേഷം ദിവസങ്ങൾക്ക് ശേഷമാണ് വിവരം വീട്ടുകാരെ അധികൃതർ അറിയിക്കുന്നത്. ഖബറടക്കം യുഎഇയിൽ തന്നെ നടത്താനാണ് തീരുമാനിച്ചത്. പക്ഷേ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബത്തിന് യുഎഇയിലെത്താൻ സാധിച്ചിരുന്നില്ല. ‘എന്നെ വിട്ട് ഈ ദുഃഖം പോകുമോ എന്നറിയില്ല. ഇനിയൊരിക്കലും മകളെ കാണാനാവില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാകുന്നില്ല. അവളുടെ കബറടക്ക ചടങ്ങിൽ പോലും പങ്കെടുക്കാനാവാത്ത ദുഃഖം സഹിക്കാനാകുന്നില്ല’– അന്ന് ഷഹ്‌സാദി ഖാന്റെ പിതാവ് ഷബീർ ഖാൻ കണ്ണീരോട് പറഞ്ഞത്.

ഇങ്ങെനെയുള്ള കോളുകൾ എടുക്കരുതേ.. മുന്നറിയിപ്പുമായി കേരള പോലീസ്, ഒരെ ഒരു വാട്സ് ആപ്പ് കോളിലൂടെ കണ്ണൂരിൽ വയോധികയുടെ അക്കൗണ്ടിൽ നിന്നും . 1.58 കോടി നഷ്ടമായി

Latest Greeshma Staff Editor — February 14, 2026 · 0 Comment

scam

WhatsApp scam call : കണ്ണൂർ: കണ്ണൂരിൽ വയോധികയിൽ നിന്ന് 1.58 കോടി രൂപ തട്ടിയെടുത്തു. 77 വയസുള്ള മീര സോമസുന്ദരത്തിനാണ് പണം നഷ്ടമായത്. പഹൽ​ഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കണ്ണൂർ ന​ഗരത്തിലാണ് മീര സോമസുന്ദരം താമസിക്കുന്നത്. 1.58 കോടിക്ക് പുറമേ 50 ലക്ഷം രൂപ കൂടി അധികം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നീട് പൊലീസിൽ അറിയിക്കുകയും കണ്ണൂർ സൈബർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് ഈ ഇടപാടുകൾ എല്ലാം നടക്കുന്നത്. സിബിഐ ഉദ്യോ​ഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘം വയോധികയുടെ ആധാർ കാർഡ്, പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോ എന്ന് സംശയിക്കുന്നതായും വയോധികയെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇവരുടെ പണം ഏതെങ്കിലും തരത്തിൽ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയുണ്ടോ എന്ന് തെളിയിക്കാനായി മുഴുവൻ പണവും പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമയം വേണം. അതിനാൽ അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണം. അങ്ങനെ ഘട്ടം ഘട്ടമായി വയോധികയുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്തത്. 1.58 കോടി കൊടുത്തതിന് ശേഷം, സ്വർണം വിറ്റ് ബാക്കി 50 ലക്ഷം കൂടി കൊടുക്കാനുള്ള തത്രപ്പാടിലാണ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുന്നത്. സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിച്ച ബാങ്കാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. നഷ്ടപ്പെട്ട 1.58 കോടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *