UAE moon sighting warning :ഇങ്ങെനെ നോക്കി നോക്കി കണ്ണ് കേടക്കല്ലേ… മാസപ്പിറവി കാണാണോ ? എന്ത് ചെയ്യണം ?

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE moon sighting warning ദുബായ്: ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറവി കാണാൻ ടെലിസ്‌കോപ്പോ ബൈനോക്കുലറുകളോ ഉപയോഗിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്ന് യുഎഇയിലെ ജ്യോതിശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകി. അന്നേ ദിവസം സൂര്യഗ്രഹണം നടക്കുന്നതിനാൽ സൂര്യനും ചന്ദ്രനും തമ്മിലുള്ള അകലം വളരെ കുറവായിരിക്കും.

ശരിയായ സോളാർ ഫിൽട്ടറുകൾ ഇല്ലാതെ ആകാശം നിരീക്ഷിച്ചാൽ കണ്ണിന് താൽക്കാലികമോ സ്ഥിരമോ ആയ കേടുപാടുകൾ സംഭവിക്കാമെന്ന് അധികൃതർ അറിയിച്ചു. സൂര്യൻ അസ്തമിക്കുന്ന സമയത്ത് ചന്ദ്രൻ വളരെ അടുത്തായിരിക്കും നിലകൊള്ളുക, അതിനാൽ ഉപകരണങ്ങളിലൂടെ നോക്കുമ്പോൾ സൂര്യപ്രകാശം നേരിട്ട് കണ്ണിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്. ഇത് കണ്ണിനൊപ്പം ഉപകരണങ്ങൾക്കും കേടുവരുത്തും.

അതേസമയം, അന്നേ ദിവസം ചന്ദ്രക്കല കാണുന്നത് ശാസ്ത്രീയമായി അസാധ്യമാണെന്നും വിദഗ്ധർ വ്യക്തമാക്കി. സൂര്യനും ചന്ദ്രനും ഒരേസമയം അസ്തമിക്കുന്നതിനാൽ മാസപ്പിറവി ദൃശ്യമാകില്ല. ഈ കാരണങ്ങൾ പരിഗണിച്ചാണ് ചില രാജ്യങ്ങൾ റമദാൻ ആരംഭ തീയതി മുൻകൂട്ടി പ്രഖ്യാപിച്ചതെന്നും അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ അഭ്യർത്ഥിച്ചു.

ജോയ്ക്കുട്ടി ‘ജോയ്’യാണ്, വിജയിയായി എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷവും നന്ദിയും തോന്നി ; ബിഗ് ടിക്കറ്റ് വിജയിയായി മലയാളി എൻജിനീയർ

UAE Greeshma Staff Editor — February 14, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Malayali engineer wins lottery ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ ആദ്യത്തെ ഇ-ഡ്രോയിൽ 50,000 ദിർഹം നേടിയ നാലു പേരിൽ മലയാളിയും. 25 വർഷത്തോളം യു.എ.ഇയിൽ പ്രവാസജീവിതം നയിച്ച റിട്ടയർഡ് എൻജിനീയർ ജോയ്ക്കുട്ടി മാത്യുവാണ് വിജയി. അബുദാബിയിലുള്ള മകളെയും മരുമകനെയും സന്ദർശിക്കുന്ന അവസരത്തിലാണ് ബിഗ് ടിക്കറ്റിലൂടെ അദ്ദേഹം സമ്മാനം നേടിയത്.

“ഇന്റർനാഷണൽ നമ്പർ ആയതിനാൽ റിച്ചാർഡിന്റെ കോൾ എടുത്തില്ല. അതിൽ പിന്നീട് വിഷമംതോന്നി. പിന്നീട് വിജയിയായി എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷവും നന്ദിയും തോന്നി.” – ജോയ്ക്കുട്ടി മാത്യു പറയുന്നു.

തനിക്കുള്ള സാമ്പത്തികമായ ആവശ്യത്തിനായി പണം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കുറച്ചു തുക ജീവകാരുണ്യത്തിനും നൽകും.ഇന്ത്യയിൽ നിന്നുള്ള രണ്ടു പേർ കൂടെ വിജയികളായി. ചരൺ ജിത് സത്പാൽ ആണ് ഒരു വിജയി. 009181 എന്ന നമ്പറിലൂടെയാണ് അദ്ദേഹം 50,000 ദിർഹത്തിന് അർഹനായത്.

അഷ്റഫ് കാസ്സിംകുഞ്ഞാണ് രണ്ടാമത്തെ വിജയി. വിജയത്തിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്റെ എൻട്രി 135555 എന്ന നമ്പറിലായിരുന്നു.

ഈ ആഴ്ച്ചയിലെ നാലാമത്തെ വിജയി മാസിഡോണിയയിൽ നിന്നുമാണ്. അബുദാബിയിൽ 30 വർഷമായി ജീവിക്കുന്ന സെവ്ജാൻ സാദിക്കോവയാണ് വിജയി.

“ഞാൻ ഇത് ആദ്യം ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷേ, പിന്നീട് കാര്യം സ്ഥിരീകരിച്ചപ്പോൾ വല്ലാത്ത സന്തോഷംതോന്നി.” – അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് വാഗ്ദാനം. മാർച്ച് മൂന്നിന് ലൈവ് ഡ്രോ നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം.

ഫെബ്രുവരി 1 മുതൽ 24വരെ ബിഗ് വിൻ മത്സരത്തിലും പങ്കെടുക്കാം. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവർക്കാണ് അവസരം. മാർച്ച് മൂന്നിന് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണിത്. മാർച്ച് ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.

ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസും തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവ‍ർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ.

ഇനി ഒരു ബാങ്കിലും പോകേണ്ട; എളുപ്പത്തിൽ പ്രവാസികൾ വായ്പ സ്വന്തമാക്കാം:എങ്ങനെയെന്നല്ലേ? അറിയാം

UAE Nazia Staff Editor — February 14, 2026 · 0 Comment

206204
Oplus_16908288

Instant Loans for expats; ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി ഇ ആൻഡ് മണി ആപ്പ് . യുഎഇയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഈ ആപ്ലികേഷൻ വഴി വായ്പകൾ വളരെ വേഗത്തിൽ സ്വന്തമാക്കാം. യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് ഫിനാൻസ് കമ്പനി ലൈസൻസ് ലഭിച്ചതോടെയാണ് ഈ നീക്കം.ഇതോടെ ഇനി രാജ്യത്തെ ഇരുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇ ആൻഡ് മണി വഴി വായ്പകൾക്കും മറ്റ് ക്രെഡിറ്റ് സേവനങ്ങൾക്കും അപേക്ഷിക്കാനും സാധിക്കും. പണം കൈമാറുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്ന ഈ ഡിജിറ്റൽ വാലറ്റ് ഇനി ഒരു സമ്പൂർണ്ണ ധനകാര്യ സ്ഥാപനമായിട്ടായിരിക്കും പ്രവർത്തിക്കുക എന്നാണ് അധികൃതർ വ്യക്തമാകുന്നത്.

പണം അയക്കാനും ബില്ലുകൾ അടയ്ക്കാനും ഉൾപ്പെടെ മറ്റ് നിരവധി സേവനങ്ങൾ കൂടെ നൽകുന്നു. ഷോപ്പിംഗ് നടത്തുമ്പോൾ പണം തവണകളായി അടയ്ക്കാനുള്ള സൗകര്യവും മാസാവസാനം പണത്തിന് ബുദ്ധിമുട്ട് ഉള്ള സമയങ്ങളിൽ ശമ്പളത്തിന്റെ ഒരു ഭാഗം മുൻകൂട്ടി ആപ്പിലൂടെ ലഭിക്കുകയും ചെയ്യും.

കൂടാതെ ചെറിയ തുകകൾ ആവശ്യമുള്ളവർക്ക് അതും വായ്പയായി അക്കൗണ്ടിലെത്തും. യുഎഇയിൽ പുതിയതായി എത്തിയവർക്കും, കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കും, ബാങ്കുകളിൽ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും വായ്പ ലഭിക്കുക എന്നത് കുറച്ച് പ്രയാസമാണ്. അതിനാൽ ഈ സാഹചര്യത്തിൽ ഇ ആൻഡ് മണി ആപ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറുകയാണ്.

മറ്റ് ബാങ്കുകൾ പലപ്പോഴും ഉയർന്ന ശമ്പള പരിധിയും കർശനമായ രേഖകളും ആവശ്യപ്പെടാറുള്ള സ്ഥാനത്ത് ഇത്തരം നൂലാമാലകൾ ഒന്നും തന്നെയില്ലാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരമായാണ് ഈ ആപ്പ് പുറത്തിറക്കിയത്. കൂടാതെ ആപ്പിലെ ഇടപാട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് യോഗ്യത നോക്കി വായ്പ നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

അതേസമയം യുഎഇ സെൻട്രൽ ബാങ്കിന്റെ കർശനമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിലായിരിക്കും ഈ വായ്പാ സേവനങ്ങൾ പ്രവർത്തിക്കുക. അതിനാൽ ഉപയോക്താക്കളുടെ പണവും വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകുന്നു.

UAE Gold Rate; യു.എ.ഇയില്‍ ഒറ്റയടിക്ക് ഇടിഞ്ഞ് വീണ് സ്വര്‍ണ്ണവില; ഒരു ഗ്രാമിന് വില കുറഞ്ഞത് എത്രെയെന്നറിയാമോ?

UAE February 14, 2026

i gold price
gold പ്രൈസ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Gold Rate; ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടര്‍ന്ന് യു.എ.ഇയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് (ഫെബ്രുവരി 13) രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണ്ണവില ഗ്രാമിന് 600 ദിര്‍ഹത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗ്രാമിന് 11 ദിര്‍ഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,000 ഡോളറിന് താഴേക്ക് പതിച്ചതാണ് യു.എ.ഇയിലെ വിലക്കുറവിന് കാരണമായത്. ഇന്ന് രാവിലെ യു.എ.ഇ സമയം 9:15ഓടെ സ്വര്‍ണ്ണം ഔണ്‍സിന് 4,977.92 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ദുബൈയില്‍ ഇന്ന് രാവിലെ 596.25 ദിര്‍ഹം ആണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ ഇത് 610.75 ദിര്‍ഹമായിരുന്നു.

ദുബൈയിലെ ഇന്നത്തെ സ്വര്‍ണവില

* 24 കാരറ്റ്: 596.25 ദിര്‍ഹം
* 22 കാരറ്റ്: 552.00 ദിര്‍ഹം
* 21 കാരറ്റ്: 529.25 ദിര്‍ഹം
* 18 കാരറ്റ്: 453.75 ദിര്‍ഹം
* 14 കാരറ്റ്: 356.0 353.75
(Source: dubaicityofgold)

വില കുറയാന്‍ കാരണമെന്ത്?

ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ തുടങ്ങിയത് വിലയെ ബാധിച്ചു. കൂടാതെ, അമേരിക്കയിലെ ശക്തമായ തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതോടെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങിയതും സ്വര്‍ണ്ണത്തിന് തിരിച്ചടിയായി. ജനുവരിയില്‍ യു.എസില്‍ 130,000 പുതിയ തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രതീക്ഷിച്ചതിലും (70,000) വളരെ കൂടുതലാണ്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ വിപണിയിലുണ്ടെന്നും എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണവിലയില്‍ വലിയൊരു ഇടിവ് സംഭവിക്കാതെ വിപണി പിടിച്ചുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും സെഞ്ച്വറി ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വിജയ് വാലേച്ച പറഞ്ഞു.

UAE Lottery:ഓരോ രണ്ട് മിനിറ്റിലും ലക്ഷക്കണക്കിന് രൂപ നേടാൻ അവസരംയുഎഇ ലോട്ടറിയിൽ ഇനി ‘ക്വിക്ക് 5′

205241

UAE Lottery; ദുബായ്: യുഎഇ ലോട്ടറി തങ്ങളുടെ ഏറ്റവും പുതിയ ഓൺലൈൻ ഗെയിമായ ‘ക്വിക്ക് 5’ (Quick 5) അവതരിപ്പിച്ചു. ഓരോ രണ്ട് മിനിറ്റിലും നറുക്കെടുപ്പ് നടക്കുന്ന ഈ ഗെയിമിലൂടെ വൻ തുകകൾ സമ്മാനമായി നേടാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വെറും 2 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് തുകയുടെ 550 മടങ്ങ് വരെ സമ്മാനമായി നേടാൻ ഇതിലൂടെ സാധിക്കും. 1 മുതൽ 11 വരെയുള്ള നമ്പറുകളിൽ നിന്ന് 5 നമ്പറുകളാണ് ഓരോ നറുക്കെടുപ്പിലും തിരഞ്ഞെടുക്കപ്പെടുന്നത്. കളിക്കാർക്ക് രണ്ട് രീതിയിൽ പന്തയം വെക്കാം: നിങ്ങൾ തിരഞ്ഞെടുത്ത നമ്പറുകൾ ഏത് ക്രമത്തിൽ വന്നാലും സമ്മാനം ലഭിക്കും. 

നിങ്ങൾ തിരഞ്ഞെടുത്ത മൂന്ന് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെ വരണം. നമ്പറുകൾ സ്വയം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി നമ്പറുകൾ തിരഞ്ഞെടുക്കുന്ന ‘ഈസി പിക്ക്’ സൗകര്യവും ഉപയോഗിക്കാം. യുഎഇ ലോട്ടറിയുടെ ജനപ്രിയ ഗെയിമായ ‘കളർ പ്രെഡിക്ഷന്’ (Color Prediction) പിന്നാലെയാണ് ക്വിക്ക് 5 എത്തിയിരിക്കുന്നത്. യുഎഇയിലെ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (GCGRA) ആണ് ഈ ഗെയിമുകൾ നിയന്ത്രിക്കുന്നത്. അതിനാൽ പൂർണ്ണമായ സുതാര്യതയും വിശ്വാസ്യതയും അധികൃതർ ഉറപ്പുനൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഫലം അറിയാൻ സാധിക്കുമെന്നതാണ് ക്വിക്ക് 5 ഗെയിമിനെ ശ്രദ്ധേയമാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *