shocking assets of dubai beggars ;ഞട്ടേണ്ട ഇത് സത്യം തന്നെ!!!മൂന്ന് ലക്ഷ്വറി കാറുകൾ, പായയ്ക്കടിയിൽ ലക്ഷങ്ങൾ; പിടിയിലായ ഭിക്ഷാടകരുടെ ആസ്തി കേട്ടുഞെട്ടി ദുബൈ

206186

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

shocking assets of dubai beggars: ദുബൈ: റോഡരികിൽ ദയനീയമായി ഭിക്ഷ യാചിക്കുന്നവരുടെ യഥാർത്ഥ മുഖം കണ്ട് അന്തംവിട്ടിരിക്കുകയാണ് ദുബൈ പൊലിസ്. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായ ഒരു ഭിക്ഷാടകന്റെ ആസ്തി വിവരങ്ങൾ പുറത്തുവന്നതോടെ അധികൃതരും ഞെട്ടിയിരിക്കുകയാണ്. പുറമെ പാവമെന്ന് തോന്നിക്കുന്ന ഇയാൾക്ക് സ്വന്തമായി മൂന്ന് ആഡംബര കാറുകളാണ് ഉള്ളതെന്ന് പൊലിസ് വെളിപ്പെടുത്തി. ജനങ്ങളുടെ കാരുണ്യത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്ത് ലക്ഷങ്ങൾ കൊയ്യുന്ന വലിയൊരു തട്ടിപ്പ് ശൃംഖലയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബൈയിൽ നടന്ന വ്യാപക പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. ഒരു ചന്തയിൽ തറയിൽ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തിയിരുന്നയാളെ പരിശോധിച്ചപ്പോൾ പായയ്ക്കടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) ആണ് പൊലിസ് കണ്ടെടുത്തത്. ഭിക്ഷാടനത്തിലൂടെ ഇത്രയും വലിയ തുക ഇയാൾ സമ്പാദിച്ചത് അധികൃതരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

മറ്റൊരു സംഭവത്തിൽ, രണ്ട് വയസ്സുള്ള കുഞ്ഞിനെ കയ്യിലെടുത്ത് സഹതാപം പിടിച്ചുപറ്റിയിരുന്ന ഏഷ്യക്കാരനായ ഭിക്ഷാടകനും വലയിലായി. ഇയാളുടെ പക്കൽ നിന്ന് വിവിധ രാജ്യങ്ങളിലെ കറൻസികളിലായി ഏകദേശം 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം രൂപ) ആണ് പിടിച്ചെടുത്തത്. വെറും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഇയാൾ ഇത്രയും വലിയ തുക സ്വന്തമാക്കിയതെന്ന് പൊലിസ് പറഞ്ഞു. സന്ദർശക വിസയിൽ ദുബൈയിൽ എത്തി പണം സമ്പാദിക്കാൻ ഭിക്ഷാടനം തിരഞ്ഞെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.

സമൂഹത്തിന്റെ സഹതാപത്തെ പണം സമ്പാദിക്കാനുള്ള എളുപ്പവഴിയായി ചിലർ കാണുകയാണെന്ന് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സാലിം അൽ ഷംസി പറഞ്ഞു. ഇത്തരക്കാർക്ക് പണം നൽകി ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും, സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ജീവകാരുണ്യ സംഘടനകളെ സമീപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. റമദാൻ മാസത്തിന് മുന്നോടിയായി ഇത്തരം തട്ടിപ്പുകാരെ പിടികൂടാൻ നഗരത്തിലുടനീളം കർശനമായ പരിശോധന തുടരുമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി.

UAE Gold Rate; യു.എ.ഇയില്‍ ഒറ്റയടിക്ക് ഇടിഞ്ഞ് വീണ് സ്വര്‍ണ്ണവില; ഒരു ഗ്രാമിന് വില കുറഞ്ഞത് എത്രെയെന്നറിയാമോ?

UAE February 14, 2026

i gold price
gold പ്രൈസ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Gold Rate; ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടര്‍ന്ന് യു.എ.ഇയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് (ഫെബ്രുവരി 13) രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണ്ണവില ഗ്രാമിന് 600 ദിര്‍ഹത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗ്രാമിന് 11 ദിര്‍ഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,000 ഡോളറിന് താഴേക്ക് പതിച്ചതാണ് യു.എ.ഇയിലെ വിലക്കുറവിന് കാരണമായത്. ഇന്ന് രാവിലെ യു.എ.ഇ സമയം 9:15ഓടെ സ്വര്‍ണ്ണം ഔണ്‍സിന് 4,977.92 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ദുബൈയില്‍ ഇന്ന് രാവിലെ 596.25 ദിര്‍ഹം ആണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ ഇത് 610.75 ദിര്‍ഹമായിരുന്നു.

ദുബൈയിലെ ഇന്നത്തെ സ്വര്‍ണവില

* 24 കാരറ്റ്: 596.25 ദിര്‍ഹം
* 22 കാരറ്റ്: 552.00 ദിര്‍ഹം
* 21 കാരറ്റ്: 529.25 ദിര്‍ഹം
* 18 കാരറ്റ്: 453.75 ദിര്‍ഹം
* 14 കാരറ്റ്: 356.0 353.75
(Source: dubaicityofgold)

വില കുറയാന്‍ കാരണമെന്ത്?

ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ തുടങ്ങിയത് വിലയെ ബാധിച്ചു. കൂടാതെ, അമേരിക്കയിലെ ശക്തമായ തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതോടെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങിയതും സ്വര്‍ണ്ണത്തിന് തിരിച്ചടിയായി. ജനുവരിയില്‍ യു.എസില്‍ 130,000 പുതിയ തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രതീക്ഷിച്ചതിലും (70,000) വളരെ കൂടുതലാണ്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ വിപണിയിലുണ്ടെന്നും എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണവിലയില്‍ വലിയൊരു ഇടിവ് സംഭവിക്കാതെ വിപണി പിടിച്ചുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും സെഞ്ച്വറി ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വിജയ് വാലേച്ച പറഞ്ഞു.

UAE Lottery:ഓരോ രണ്ട് മിനിറ്റിലും ലക്ഷക്കണക്കിന് രൂപ നേടാൻ അവസരംയുഎഇ ലോട്ടറിയിൽ ഇനി ‘ക്വിക്ക് 5′

205241

UAE Lottery; ദുബായ്: യുഎഇ ലോട്ടറി തങ്ങളുടെ ഏറ്റവും പുതിയ ഓൺലൈൻ ഗെയിമായ ‘ക്വിക്ക് 5’ (Quick 5) അവതരിപ്പിച്ചു. ഓരോ രണ്ട് മിനിറ്റിലും നറുക്കെടുപ്പ് നടക്കുന്ന ഈ ഗെയിമിലൂടെ വൻ തുകകൾ സമ്മാനമായി നേടാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വെറും 2 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് തുകയുടെ 550 മടങ്ങ് വരെ സമ്മാനമായി നേടാൻ ഇതിലൂടെ സാധിക്കും. 1 മുതൽ 11 വരെയുള്ള നമ്പറുകളിൽ നിന്ന് 5 നമ്പറുകളാണ് ഓരോ നറുക്കെടുപ്പിലും തിരഞ്ഞെടുക്കപ്പെടുന്നത്. കളിക്കാർക്ക് രണ്ട് രീതിയിൽ പന്തയം വെക്കാം: നിങ്ങൾ തിരഞ്ഞെടുത്ത നമ്പറുകൾ ഏത് ക്രമത്തിൽ വന്നാലും സമ്മാനം ലഭിക്കും. 

നിങ്ങൾ തിരഞ്ഞെടുത്ത മൂന്ന് നമ്പറുകൾ നറുക്കെടുപ്പിൽ വരുന്ന അതേ ക്രമത്തിൽ തന്നെ വരണം. നമ്പറുകൾ സ്വയം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി നമ്പറുകൾ തിരഞ്ഞെടുക്കുന്ന ‘ഈസി പിക്ക്’ സൗകര്യവും ഉപയോഗിക്കാം. യുഎഇ ലോട്ടറിയുടെ ജനപ്രിയ ഗെയിമായ ‘കളർ പ്രെഡിക്ഷന്’ (Color Prediction) പിന്നാലെയാണ് ക്വിക്ക് 5 എത്തിയിരിക്കുന്നത്. യുഎഇയിലെ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (GCGRA) ആണ് ഈ ഗെയിമുകൾ നിയന്ത്രിക്കുന്നത്. അതിനാൽ പൂർണ്ണമായ സുതാര്യതയും വിശ്വാസ്യതയും അധികൃതർ ഉറപ്പുനൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഫലം അറിയാൻ സാധിക്കുമെന്നതാണ് ക്വിക്ക് 5 ഗെയിമിനെ ശ്രദ്ധേയമാക്കുന്നത്.

Ramadan Guidelines 2026 :പ്രവാസികളെ അറിയണം നിങ്ങളിത്; പുണ്യ രാവ് വരാറായി,,യുഎഇയിലെ ഈ വർഷത്തെ റമദാൻ നിയമങ്ങളും പ്രത്യേകതകളും അറിയാം

Ramadan Guidelines 2026 :ദുബായ്: എല്ലാ വിശ്വാസികളും കാത്തിരുന്നത് പോലെ ഈ വർഷത്തെ റമദാൻ കാലം അടുത്തെത്തി. ഇതോടെ റമദാൻ മാസത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ മാറ്റങ്ങളുള്ള ഒരു മാസമാണിത്. ജോലി സമയം, ബിസിനസ് നിയമങ്ങൾ, ട്രാഫിക് നിയന്ത്രണങ്ങൾ, നോമ്പെടുക്കുന്നവർക്കുള്ള ആരോഗ്യ നിർദേശങ്ങൾ തുടങ്ങി വലിയ മാറ്റങ്ങളാണ് വരുന്നത്.ആരോഗ്യ കാര്യങ്ങളിൽ നോമ്പെടുക്കുന്ന പ്രവാസികൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നേരത്തെ തന്നെ ഇത് സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധർ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. യുഎഇയിലെ കാലാവസ്ഥ കണക്കിലെടുത്ത് ശരീരത്തിലെ ജലാംശം ഇപ്പോഴും നിലനിർത്തുക എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

കാരണം തണുപ്പ് കാലാവസ്ഥ മാറി ചൂടിലേക്ക് കടക്കുമ്പോൾ ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കൂടാതെ നോമ്പ് തുടങ്ങുന്നതിന് മുന്നേ ധാരാളം വെള്ളം കുടിക്കുകയും ഒപ്പം ശരീരത്തിൽ വെള്ളം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ശീലമാകുകയും വേണം.

നോമ്പ് തുറക്കുമ്പോൾ പെട്ടെന്ന് അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യാം അതിനാൽ ഈകാര്യങ്ങളും ഒന്ന് ശ്രദ്ധിക്കണം. മലയാളി പ്രവാസികൾക്കിടയിൽ സാധാരണമായ എണ്ണയിൽ വറുത്ത പലഹാരങ്ങളുടെ ഉപയോഗം കൂടുതലായിരിക്കും അതിനാൽ ഒന്ന് ഇത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതായിരിക്കും.

പകരം പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. കൂടാതെ അത്താഴം ഒരു കാരണവശാലും ഒഴിവാക്കരുത്. ഇത് പകൽ സമയങ്ങളിൽ ആവശ്യമായ ഊർജ്ജം നൽകുന്നു. ഒപ്പം കഫീൻ അടങ്ങിയ ചായ, കാപ്പി എന്നിവ ദാഹം കൂട്ടാൻ സാധ്യതയുള്ളതിനാൽ ഇവ നിയന്ത്രിക്കുന്നത് നല്ലതാണ്.

അതേസമയം ഷാർജ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ കടകൾ അർധരാത്രിക്ക് ശേഷവും പ്രവർത്തിക്കാൻ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. റമദാനിലെ രാത്രികാല തിരക്ക് പരിഗണിച്ച് ബിസിനസ് സമയം നീട്ടാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫീസ് അടച്ച് പെർമിറ്റ് സ്വന്തമാക്കണം.

കൂടാതെ ജനവാസ മേഖലകളിൽ സമാധാനം ഉറപ്പാക്കാൻ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനികൾക്ക് രാത്രി ജോലി ചെയ്യാൻ പെർമിറ്റ് നൽകില്ല. റമദാൻ കാലത്ത് കണ്ടുവരുന്ന ഒന്നാണ് ആവശ്യ സാധനങ്ങളുടെ അമിത വില കയറ്റം. അതിനാൽ വിപണിയിലെ വിലക്കയറ്റം തടയാൻ യുഎഇ സാമ്പത്തിക മന്ത്രാലയം കർശനമായ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു.

നിയമ ലംഘനം നടത്തുന്നവർക്ക് നേരെ ശക്തമായ നടപടികൾ സ്വീരിക്കാനാണ് മാത്രാലയത്തിന്റെ തീരുമാനം. പഴങ്ങൾ, പച്ചക്കറികൾ, അരി തുടങ്ങിയ അവശ്യസാധനങ്ങൾക്കാണ് ഈ സമയങ്ങളിൽ അമിത വില കാണുന്നത്. ഏതെങ്കിലും സ്ഥാപനങ്ങൾ അമിതവില ഈടാക്കുകയോ സാധനങ്ങൾ പൂഴ്ത്തിവെക്കുകയോ ചെയ്താൽ പ്രവാസികൾക്ക് ഉടൻ തന്നെ പരാതിപെടാനുള്ള സംവിധാനം കൂടെ ഒരുക്കിയിട്ടുണ്ട്.

പ്രവാസികൾ സാധനങ്ങൾ വാങ്ങുമ്പോൾ ബില്ലുകൾ ചോദിച്ചു വാങ്ങാനും ഓഫറുകളുടെ പേരിലുള്ള തട്ടിപ്പുകളിൽ വീഴാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചു. എന്നാൽ മിക്ക സൂപ്പർമാർക്കറ്റുകളും റമദാൻ കിറ്റുകളും വൻ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട് ഇത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സഹായമാണ്.

അതേസമയം റമദാൻ മാസത്തിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിയമപ്രകാരം യുഎഇയിൽ നിരോധിച്ചിട്ടുള്ളതാണ്. കൂടാതെ നോമ്പെടുക്കാത്തവരും ഈ നിയമങ്ങൾ പാലിക്കുകയും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും മതപരമായ വിശ്വാസങ്ങളെ ബഹുമാനിക്കേണ്ടത് യുഎഇയിൽ അത്യാവശ്യമാണ്.

തെരുവുകളിൽ യാചിക്കുന്നത് യുഎഇയിൽ ഗുരുതരമായ കുറ്റമാണ്. അതിനാൽ അർഹരായവർക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അംഗീകൃത ചാരിറ്റി സംഘടനകൾ വഴി മാത്രം പണം നൽകേണ്ടതുണ്ടെന്നും നേരത്തെ അധികൃതർ അറിയിച്ചിരുന്നു. കൂടാതെ നിയമങ്ങൾ കൃത്യമായി പാലിച്ചും ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തിയും മുന്നോട്ട് പോവുകയാണെങ്കിൽ ഓരോ പ്രവാസിക്കും ഈ റമദാൻ മാസം അടിപൊളിയാകും.

free in dubai parking rules;ദുബൈയിൽ ആർക്കൊക്കെ സൗജന്യമായി പാർക്ക് ചെയ്യാം? പുതിയ നിയമങ്ങളും പെർമിറ്റുകളും അറിയാം

UAE February 13, 2026

204232

free in dubai parking rules;ദുബൈ: വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ദുബൈയിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ സൗജന്യമായും ഇളവുകളോടെയും പാർക്ക് ചെയ്യാവുന്ന വിവിധ വിഭാഗങ്ങളെക്കുറിച്ച് ‘പാർക്കിൻ’ (Parkin) വിശദീകരണം നൽകി. ഡിജിറ്റൽ സംവിധാനത്തിലൂടെ നൽകുന്ന ഈ പെർമിറ്റുകൾ വഴി ഫീസ് നൽകാതെ തന്നെ നിശ്ചിത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കും.

സൗജന്യ പാർക്കിംഗിന് അർഹതയുള്ളവർ ആരെല്ലാം?

1. ഇന്റർനാഷണൽ സിറ്റി നിവാസികൾ 

ഫെബ്രുവരി 1 മുതൽ ഇന്റർനാഷണൽ സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് (Code 621Q) നിലവിൽ വന്ന സാഹചര്യത്തിൽ, സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലാത്ത കെട്ടിടങ്ങളിലെ താമസക്കാർക്ക് ഒരു വർഷത്തെ സൗജന്യ പെർമിറ്റിന് അപേക്ഷിക്കാം. ഒരു റെസിഡൻഷ്യൽ യൂണിറ്റിന് ഒരു പെർമിറ്റ് എന്ന നിലയിലാണ് ഇത് അനുവദിക്കുന്നത്.

സൗജന്യ പാർക്കിംഗിന് അർഹതയുള്ളവർ ആരെല്ലാം?

1. ഇന്റർനാഷണൽ സിറ്റി നിവാസികൾ 

ഫെബ്രുവരി 1 മുതൽ ഇന്റർനാഷണൽ സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് (Code 621Q) നിലവിൽ വന്ന സാഹചര്യത്തിൽ, സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലാത്ത കെട്ടിടങ്ങളിലെ താമസക്കാർക്ക് ഒരു വർഷത്തെ സൗജന്യ പെർമിറ്റിന് അപേക്ഷിക്കാം. ഒരു റെസിഡൻഷ്യൽ യൂണിറ്റിന് ഒരു പെർമിറ്റ് എന്ന നിലയിലാണ് ഇത് അനുവദിക്കുന്നത്.

2. നിശ്ചയദാർഢ്യമുള്ളവർ (People of Determination)

സ്ഥിര പെർമിറ്റ്: മൂന്ന് വർഷത്തേക്ക് സാധുതയുള്ള ഈ പെർമിറ്റ് വഴി അഞ്ച് വാഹനങ്ങൾ വരെ ലിങ്ക് ചെയ്യാം. ദുബൈയിലുടനീളം സൗജന്യ പാർക്കിംഗ് ലഭിക്കും.

3. മുതിർന്ന ഇമാറാത്തി പൗരന്മാർ

60 വയസ്സിന് മുകളിലുള്ള ഇമാറാത്തി പൗരന്മാർക്ക് ദുബൈയിലുടനീളമുള്ള എ, ബി, സി, ഡി സോണുകളിൽ മൂന്ന് വർഷത്തേക്ക് സൗജന്യ പാർക്കിംഗ് അനുവദിക്കും.

4. പ്രത്യേക മെഡിക്കൽ കേസുകൾ

സ്ഥിരമായ ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിച്ച് ചികിത്സാ കാലയളവിലേക്ക് ആശുപത്രികൾക്ക് സമീപം സൗജന്യ പാർക്കിംഗ് പെർമിറ്റ് നേടാം.

5. ജിസിസി പൗരന്മാർ

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ താമസസ്ഥലത്തിന് 500 മീറ്റർ ചുറ്റളവിൽ രണ്ട് വാഹനങ്ങൾ വരെ സൗജന്യമായി പാർക്ക് ചെയ്യാം.

അപേക്ഷിക്കേണ്ട വിധം

പാർക്കിംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ parkin.ae വഴിയോ അവരുടെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം.

വെബ്‌സൈറ്റ് സന്ദർശിച്ച് ‘Personal Services’ തിരഞ്ഞെടുക്കുക.

യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ആവശ്യമായ രേഖകൾ (എമിറേറ്റ്‌സ് ഐഡി, മെഡിക്കൽ റിപ്പോർട്ട്, എജാരി തുടങ്ങിയവ) അപ്‌ലോഡ് ചെയ്യുക.

അപേക്ഷ സമർപ്പിച്ച് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ സ്ഥിരീകരണം ലഭിക്കും.

ഈ ഡിജിറ്റൽ പെർമിറ്റുകൾ വാഹനത്തിന്റെ നമ്പറുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വാഹനത്തിൽ പ്രത്യേകം കാർഡുകളോ സ്റ്റിക്കറുകളോ പതിപ്പിക്കേണ്ടതില്ല

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

202512

Ramadan working hours in uae;യുഎഇയിൽ റമദാൻ മാസത്തിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം.

എങ്കിലും റമദാനിലെ പ്രവൃത്തി ദിവസങ്ങളിൽ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അംഗീകൃത വഴക്കമുള്ള തൊഴിൽ ചട്ടങ്ങൾ പാലിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പറഞ്ഞു, അല്ലെങ്കിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി ജോലി ചെയ്യാൻ ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. അംഗീകൃത നിയന്ത്രണങ്ങൾക്കനുസൃതമായി, സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ പരമാവധി 70 ശതമാനമായിരിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *