വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Sharjah Ramadan market permits : യുഎഇ: റമദാൻ മാസങ്ങളിൽ അർധരാത്രിക്ക് ശേഷവും കടകൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതി നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനും ബിസിനസ് വർധിപ്പിക്കുന്നതിനുമാണ് ഈ നീക്കം.
നിലവിൽ കടകളുടെ പ്രവൃത്തി സമയം വർധിപ്പിക്കുന്നതിനും ഭക്ഷണശാലകൾ പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്നതിനുമുള്ള പ്രത്യേക പെർമിറ്റുകൾ ഇതിനോടകം തന്നെ നൽകി തുടങ്ങി. ഭക്ഷണശാലകൾക്കും മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കുമായി രണ്ട് തരം പെർമിറ്റുകളാണ് മുനിസിപ്പാലിറ്റി നൽകി വരുന്നത്. റമദാനിലെ അമിത വിലക്കയറ്റം തടയാൻ യുഎഇ; അരിയും പഞ്ചസാരയും ഉൾപ്പെടെ 9 സാധനങ്ങൾക്ക് കർശന നിയന്ത്രണം
ആദ്യത്തേത് റമദാനിൽ പകൽ സമയങ്ങളിൽ ഭക്ഷണം പാകം ചെയ്യാനും വിൽക്കാനുമുള്ള അനുമതിയാണിത്. ഇത് റെസ്റ്റോറന്റുകൾക്ക് മാത്രമല്ല മാളുകൾക്കുള്ളിലെ ഭക്ഷണശാലകൾക്കും ബാധകമാണ്. 3,000 ദിർഹമാണ് ഫീസ് വരുന്നത്. അതേസമയം പകൽ സമയങ്ങളിൽ ഹോട്ടലിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരിക്കലും അനുവദിക്കില്ല. ടേക്ക് എവേ സൗകര്യം മാത്രമേ ഉണ്ടാകൂ.
മറ്റൊന്ന് ഭക്ഷണശാലകൾക്കും ബേക്കറികൾക്കും പുറത്ത് സ്റ്റാളുകളോ മേശകളോ ഇട്ട് സ്നാക്സ് വിൽക്കാനുള്ള അനുമതിയാണിത്. ഇതിന് 500 ദിർഹമാണ് ഫീസ് ഈടാക്കുക. അതേസമയം പൊതുജനാരോഗ്യം കണക്കിലെടുത്ത് ഭക്ഷണശാലകൾക്ക് മുനിസിപ്പാലിറ്റി കർശനമായ നിർദേശങ്ങൾ കൂടെ നൽകിയിട്ടുണ്ട്.
ഭക്ഷണങ്ങൾ സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങളിൽ മാത്രമേ വെക്കാവൂവെന്നും 100 സെന്റിമീറ്റർ ഉയരമുള്ള ഗ്ലാസ് ബോക്സുകളിൽ വേണം ഭക്ഷണ സാധനങ്ങൾ പ്രദർശിപ്പിക്കാനെന്നും വ്യക്തമാക്കി. കൂടാതെ ഇതിന് സ്ലൈഡിംഗ് വാതിലുകൾ നിർബന്ധമാണ്. ഭക്ഷണം അലുമിനിയം ഫോയിൽ അല്ലെങ്കിൽ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് കൃത്യമായി മൂടിയിരിക്കുകയും വേണം.
കൂടാതെ പെർമിറ്റിനായി www.shjmun.gov.ae വഴി ഓൺലൈനായി അപേക്ഷിക്കാം. മിനിറ്റുകൾക്കുള്ളിൽ തന്നെ പെർമിറ്റ് ലഭിക്കുന്ന രീതിയിൽ വളരെ ലളിതമാണ് നടപടിക്രമങ്ങൾ. ഇതിനുപുറമെ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിവിധ സർവീസ് സെന്ററുകൾ വഴിയും നിങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. മണലോ പൊടിയോ ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ഭക്ഷണ സ്റ്റാളുകൾ ഇടാൻ മുൻസിപ്പാലിറ്റി അനുവാദം നൽകുകയുള്ളൂ. അതേസമയം എഞ്ചിനീയറിംഗ് കരാറുകാർക്കും കൺസ്ട്രക്ഷൻ കമ്പനികൾക്കും അർധരാത്രിക്ക് ശേഷം ജോലി ചെയ്യുന്നതിന് ഈ പെർമിറ്റ് ലഭിക്കില്ല എന്ൻ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നിർമ്മാണ മേഖലയിലെ ശബ്ദമലിനീകരണവും റമദാൻ രാത്രികളിലെ സമാധാനാന്തരീക്ഷവും കണക്കിലെടുത്ത് കൊണ്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൂടാതെ അനുമതിയില്ലാതെ അർധരാത്രിക്ക് ശേഷം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നിയമങ്ങൾ പാലിക്കാത്ത
സ്ഥാപനങ്ങൾക്ക് നേരെയും കർശനമായ പരിശോധനയും നടപടികളുമുണ്ടാകുമെന്നും അറിയിച്ചു.
യുഎഇയിൽ തണുപ്പുകാലം അവസാനിക്കുന്നു; ഇനി ചൂടുള്ള കാലാവസ്ഥ, താപനില 33 ഡിഗ്രി വരെ കടക്കുമെന്ന് റിപ്പോർട്ട്
UAE Greeshma Staff Editor — February 12, 2026 · 0 Comment
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE winter ends : യുഎഇ: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. യുഎഇയിലുടനീളം പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാവിലെ കനത്ത മൂടൽമഞ്ഞിനും വെള്ളിയാഴ്ച ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. നിലവിൽ യുഎഇയിൽ കനത്ത മൂടൽമഞ്ഞാണ് മിക്ക പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ നിലവിലെ താപനിലയിലെ മാറ്റം പ്രവാസികൾക്ക് ആശ്വാസമായേക്കും എന്നാണ് പ്രതീക്ഷ. കൂടാതെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും പകൽ സമയത്ത് താപനില 31°C മുതൽ 33°C വരെ ഉയരാൻ സാധ്യതയുണ്ട്.
എന്നാൽ രാത്രിയിൽ തണുപ്പ് തുടരുമെന്നും രാജ്യത്തെ കുറഞ്ഞ താപനില 7°C മുതൽ 17°C വരെയായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഉയർന്ന പ്രദേശങ്ങളിൽ പകൽ സമയത്ത് പരമാവധി 24°C വരെയാണ് ചൂട് പ്രതീക്ഷിക്കുന്നത്. കൂടാതെ തണുപ്പ് കാലം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഇനി താപനില ഉയരുന്നതോടെ തണുപ്പുകാലം പൂർണമായും നീങ്ങുമെന്നതിന്റെ സൂചനകളാണ് നൽകുന്നത്. അതേസമയം രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് കാരണം തീരപ്രദേശങ്ങളിലും ദ്വീപുകളിലും മൂടൽമഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് റോഡിലെ കാഴ്ചാപരിധി കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കൂടാതെ ഞായറാഴ്ചയോടെ കാറ്റിന്റെ വേഗത വർധിക്കുമെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചിരുന്നു.
;റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
UAE Nazia Staff Editor — February 12, 2026 · 0 Comment
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Ramadan working hours in uae;യുഎഇയിൽ റമദാൻ മാസത്തിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം.
എങ്കിലും റമദാനിലെ പ്രവൃത്തി ദിവസങ്ങളിൽ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അംഗീകൃത വഴക്കമുള്ള തൊഴിൽ ചട്ടങ്ങൾ പാലിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പറഞ്ഞു, അല്ലെങ്കിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി ജോലി ചെയ്യാൻ ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. അംഗീകൃത നിയന്ത്രണങ്ങൾക്കനുസൃതമായി, സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ പരമാവധി 70 ശതമാനമായിരിക്കണം.
Gold rate in uae; കാത്തിരുന്ന വാർത്ത എത്തി!!സ്വർണം ഇപ്പോൾ വാങ്ങണോ? യുഎഇയിൽ വില കുറഞ്ഞു; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?
Gold rate in uae;കഴിഞ്ഞ തിങ്കളാഴ്ച സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് അടുത്തിരുന്നു. എന്നാൽ ആഗോളതലത്തിൽ സ്വർണവില ഔൺസിന് 0.5 ശതമാനം ഇടിഞ്ഞത് 5,028.68 ഡോളറിലെത്തിയതാണ് യുഎഇ വിപണിയിലും മാറ്റങ്ങൾക്ക് കാരണമായത്. അമേരിക്കയിലെ പുതിയ തൊഴിൽ കണക്കുകളും പണപ്പെരുപ്പ ഡാറ്റയും പുറത്തുവരാനിരിക്കുന്നതിനാൽ
നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാതെ വിപണിയെ നിരീക്ഷിക്കുകയാണ് എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ യുഎസ് ഫെഡറൽ റിസർവ് പലിശയിൽ വരുത്തുന്ന മാറ്റങ്ങളെയും ഇത് സ്വാധീനിക്കും. അതേസമയം സ്വർണം വാങ്ങാൻ പദ്ധതിയിടുന്ന പ്രവാസികളെ സംബന്ധിച്ച് ഇത്തരം ചെറിയ വിലയിടിവുകൾ മികച്ച അവസരമാണ്.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണത്തിന്റെ മൂല്യം വർധിക്കുന്നത് പോലെ തന്നെ സ്വർണ വിലയും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ യുഎഇയിൽ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയിൽ ശ്രദ്ധിച്ചാൽ നല്ലൊരു തുക തന്നെ ലാഭിക്കാൻ സാധിക്കും. കല്യാണ സീസണുകൾ ആയതിനാൽ തന്നെ ഇത്തരം ഇടിവുകൾ ഉണ്ടാകുമ്പോൾ സ്വർണം ബുക്ക് ചെയ്യുന്നതോ ചെറിയ രീതിയിൽ സ്വർണം വാങ്ങുന്നതും നല്ലതാണ്.
ഇനി നാട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ നിയമപരമായ അളവുകൾ പാലിച്ച് വാങ്ങുന്നതും എപ്പോഴും ഗുണകരമായിരിക്കും. വരും ദിവസങ്ങളിലും സ്വർണ വില ഇതേ രീതിയിൽ തുടരാൻ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്. വലിയൊരു വിലയിടിവ് പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ നല്ലത് ഗ്രാമിന് ഒന്നോ രണ്ടോ ദിർഹം കുറയുമ്പോൾ വാങ്ങുന്നതായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
Speed limits reduced; പൊതുജന ശ്രദ്ധയ്ക്ക്!! യുഎഇയിലെ മൂന്ന് പ്രധാന റോഡുകളിലെ വേഗപരിധി കുറച്ചു
UAE February 10, 2026

Speed limits reduced; അബുദാബി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അബുദാബിയിലെ സംയുക്ത ഗതാഗത സുരക്ഷാ സമിതി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എമിറേറ്റിലുടനീളമുള്ള മൂന്ന് പ്രധാന റോഡുകളിൽ വേഗത പരിധി കുറച്ചു. ഈ തീരുമാനപ്രകാരം, ഇരു ദിശകളിലേക്കുമുള്ള ഓരോ റോഡിലും വേഗത പരിധി മണിക്കൂറിൽ 20 കിലോമീറ്റർ വീതം കുറച്ചിട്ടുണ്ട്.
- ഇതനുസരിച്ച് അബുദാബി-അൽ ഐൻ റോഡിൽ (E22) അൽ നഹ്ദ ഇന്റർചേഞ്ചിനും ബനിയാസ് ഇന്റർചേഞ്ചിനും ഇടയിലുള്ള വേഗത പരിധി ഇരു ദിശകളിലേക്കും മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
- ബനിയാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജസ് കോംപ്ലക്‌സിന് മുമ്പായി നീളുന്ന E22 ന്റെ മറ്റൊരു ഭാഗത്ത്, പ്രത്യേകിച്ച് സായിദ് സിറ്റിക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിൽ, പരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായും കുറച്ചിട്ടുണ്ട്.
- മുസഫ പ്രദേശത്തെ മുഹമ്മദ് ബിൻ സായിദ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന അൽ റൗദ റോഡിലും (E30) വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവർ പുതിയ പരിധികൾ പാലിക്കണമെന്നും അവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾക്കനുസൃതമായി ബാധിച്ച റോഡുകളിലെ വേഗപരിധി അടയാളങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും റഡാർ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, ഇത് വെറെ ലെവൽ ചലഞ്ച്

ദുബൈ: വെറുതെ നടന്നു പോകുമ്പോൾ ഒരു ഐഫോൺ കിട്ടിയാലോ? കളഞ്ഞുകിട്ടുന്ന കാര്യമല്ല കേട്ടോ? വന്നവർക്കെല്ലാം പുതുപുത്തൻ ഐഫോൺ സമ്മാനമായി നല്‍കിയിരിക്കുകയാണ് ജർമ്മൻ ഇൻഫ്ലുവന്‍സറായ യൂനസ് സാറൂ. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദുബൈ ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ സംഭവം. അവിടെക്കൂടിയവർക്കെല്ലാം യൂനസ് സാറൂ ഐഫോൺ നൽകി. ഐഫോൺ…ഐഫോൺ എന്ന് പറഞ്ഞു കൊണ്ടാണ് യൂനസ് ഫോൺ വിതരണം ചെയ്യുന്നത്. നിരവധി പേര്‍ ഫോൺ വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നു പോകുമെന്ന നിലയിലെത്തിയപ്പോള്‍ വൻ ആള്‍ക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയില്‍ കാണാം. ബോക്സിലുള്ള അവസാന ഐഫോണും സ്വന്തമാക്കിയാണ് ആള്‍ക്കൂട്ടം പിരിഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. തന്‍റെ ഫോളോവേഴ്സിന് ഇതിന് മുമ്പും യൂനസ് ഐഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഫോളോവേഴ്സിനല്ല അവിടെക്കൂടിയ എല്ലാവര്‍ക്കും അദ്ദേഹം ഐഫോണുകള്‍ നൽകി. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഈ വീഡിയോ
ramadan 2026; യുഎഇയിൽ റമളാൻ ഇത്തവണ എത്ര ദിവസത്തെ അവധി ലഭിക്കും?? അറിയാം
UAE February 7, 2026

ramadan 2026; ദുബായ്: മറ്റൊരു റമദാൻ കാലം കൂടി വന്നെത്തുമ്പോൾ യുഎഇ ഒന്നാകെ പ്രതീക്ഷയിലാണ്. വിശുദ്ധ നോമ്പിന്റെയും ആത്മീയ ചിന്തകളുടെയും ദാനധർമ്മങ്ങളുടെയും മാസമാണ് വരാനിരിക്കുന്നത്. ജ്യോതിശാസ്ത്രപരമായ പ്രവചനങ്ങൾ അനുസരിച്ച് ഫെബ്രുവരി പകുതിയോടെ റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, പരമ്പരാഗതമായ രീതിയായ ചന്ദ്രക്കല ദർശനത്തിന് ശേഷമാകും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം
ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹിജ്‌രി-ഗ്രിഗോറിയൻ തീയതി പരിവർത്തന പറയുന്നത് അനുസരിച്ച്, 2026 ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഐഎസിഎഡിയുടെ വിലയിരുത്തലുകൾ പ്രകാരം, ഫെബ്രുവരി 19-നാണ് നോമ്പ് തുടങ്ങിയേക്കും. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ചന്ദ്രക്കല നിരീക്ഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ പ്രവചനം അനുസരിച്ച്, 2026 ഫെബ്രുവരി 19 വ്യാഴാഴ്‌ച തന്നെ വിശുദ്ധ മാസം ആരംഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ, മാസപ്പിറവി പ്രഖ്യാപനത്തോടെ യുഎഇ ചന്ദ്രക്കല നിരീക്ഷണ സമിതിയാണ് ഔദ്യോഗിക അറിയിപ്പ് നൽകുക.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിച്ച് ആത്മീയ ചിന്തകളിലും ദാനധർമ്മങ്ങളിലും ഏർപ്പെട്ട് ആചരിക്കുന്നു. എല്ലാ ഹിജ്‌രി മാസങ്ങളെയും പോലെ, ചന്ദ്രക്കല ദർശനത്തിലൂടെയാണ് ഇതിന്റെ ആരംഭവും സ്ഥിരീകരിക്കുന്നത്.ഇക്കുറി റമദാൻ എത്ര ദിനം?
റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?
റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?
റമദാൻ അവസാനിക്കുന്നതോടെ വ്രതം പൂർത്തിയാക്കിയതിന്റെ ആഘോഷമായ ഈദ് അൽ ഫിത്ർ കടന്നുവരുന്നു. യുഎഇയിൽ, 2026-ലെ ഈദ് അൽ ഫിത്ർ മാർച്ച് 19 വ്യാഴാഴ്‌ച വൈകുന്നേരം ആരംഭിച്ച് മാർച്ച് 20 വെള്ളിയാഴ്‌ചവരെ നീളുമെന്നാണ് പ്രതീക്ഷ. ഇത് വർഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് വഴിതുറക്കും.യുഎഇയിൽ അവധി എപ്പോൾ?
റമദാന് ശേഷമുള്ള ശവ്വാൽ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങൾ യുഎഇ പൊതു അവധിയായി കണക്കാക്കുന്നു. റമദാൻ 29 ദിവസമോ 30 ദിവസമോ ആകുന്നത് അനുസരിച്ച് ഈ അവധിയുടെ ദൈർഘ്യം വർധിക്കാം. റമദാൻ 29 ദിവസമാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്‌ച മുതൽ മാർച്ച് 22 ഞായറാഴ്‌ച വരെ (ശവ്വാൽ 1-3) അവധി ലഭിക്കും.
ശനി-ഞായർ വാരാന്ത്യക്കാർക്ക് ഇത് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി നൽകും എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. എന്നാൽ, റമദാൻ 30 ദിവസത്തേക്ക് നീണ്ടാൽ, മാർച്ച് 19 വ്യാഴാഴ്‌ചയും (റമദാൻ 30) അവധിക്ക് കൂട്ടിച്ചേർക്കപ്പെടും. ഇതോടെ വാരാന്ത്യം ഉൾപ്പെടെ നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്