
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
6g revolution in the uae; ദുബൈ: ലോകത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ അതിവേഗം നടപ്പിലാക്കുന്ന യുഎഇ, അടുത്ത തലമുറ ഇന്റർനെറ്റ് സേവനമായ 6G-യിലേക്ക് മാറുന്നു. മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 6G വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകുമെന്ന് എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (du) സിഇഒ ഫഹദ് അൽ ഹസാവി വ്യക്തമാക്കി. നിലവിൽ ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങളും അടിസ്ഥാന സൗകര്യ വികസനവും പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
മുമ്പ് 5G അവതരിപ്പിച്ചതിന് സമാനമായി 6G-യുടെയും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും പരീക്ഷണാടിസ്ഥാനത്തിലുള്ള വിന്യാസങ്ങളിലും കമ്പനി സജീവമായി പങ്കുചേരുന്നുണ്ട്. യുഎഇയിലെ നെറ്റ്‌വർക്ക് ഗുണനിലവാരം ആഗോള നിലവാരത്തിൽ തന്നെ നിലനിർത്താൻ ഡു പ്രതിജ്ഞാബദ്ധമാണെന്നും, വിപണിയിലെ എല്ലാ മേഖലകൾക്കും അനുയോജ്യമായ സാങ്കേതിക അടിത്തറ തങ്ങൾ ഒരുക്കുന്നുണ്ടെന്നും ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 2025 മാർച്ചിൽ നോക്കിയയുമായി ചേർന്ന് 6G ഗവേഷണങ്ങൾക്കായി പ്രത്യേക ധാരണാപത്രത്തിൽ കമ്പനി ഒപ്പുവെച്ചിരുന്നു. പ്രത്യേക ടീമുകൾ രൂപീകരിച്ച് ഫീൽഡ് ട്രയലുകളും പ്രൂഫ്-ഓഫ്-കൺസെപ്റ്റ് ഡെമോൺസ്ട്രേഷനുകളും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 6G സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. 2025-ൽ ഡുവിന്റെ അറ്റാദായം 17 ശതമാനം വർധിച്ച് 2.9 ബില്യൺ ദിർഹമായി ഉയർന്നു. വരുമാനത്തിൽ 8.7 ശതമാനം വളർച്ച രേഖപ്പെടുത്തി 15.9 ബില്യൺ ദിർഹത്തിലെത്തിയിരുന്നു. കമ്പനിയുടെ മികച്ച പ്രവർത്തന പ്രകടനവും വരിക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് ഈ നേട്ടത്തിന് പിന്നിൽ
ചരിത്രനേട്ടത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി ഉടമകൾക്ക് പ്രതിവർഷം ആകെ 64 ഫിൽസ് എന്ന നിരക്കിൽ റെക്കോർഡ് ലാഭവിഹിതം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. യുഎഇയിലെ ജനസംഖ്യാ വളർച്ചയും ഡിജിറ്റലൈസേഷനും വരും വർഷങ്ങളിലും കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. 2026-ലും ലാഭത്തിൽ ഇതേ സ്ഥിരത നിലനിർത്താൻ കഴിയുമെന്ന പ്രത്യാശയും ഫഹദ് അൽ ഹസാവി പ്രകടിപ്പിച്ചു. മൊബൈൽ, ഫിക്സഡ് ഡിവൈസ് മേഖലകളിലെ പ്രീമിയം ഉപഭോക്താക്കളുടെയും വലിയ സംരംഭങ്ങളുടെയും പങ്കാളിത്തം വരും വർഷങ്ങളിൽ വരുമാനം വീണ്ടും വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Speed limits reduced; പൊതുജന ശ്രദ്ധയ്ക്ക്!! യുഎഇയിലെ മൂന്ന് പ്രധാന റോഡുകളിലെ വേഗപരിധി കുറച്ചു
UAE February 10, 2026

Speed limits reduced; അബുദാബി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അബുദാബിയിലെ സംയുക്ത ഗതാഗത സുരക്ഷാ സമിതി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എമിറേറ്റിലുടനീളമുള്ള മൂന്ന് പ്രധാന റോഡുകളിൽ വേഗത പരിധി കുറച്ചു. ഈ തീരുമാനപ്രകാരം, ഇരു ദിശകളിലേക്കുമുള്ള ഓരോ റോഡിലും വേഗത പരിധി മണിക്കൂറിൽ 20 കിലോമീറ്റർ വീതം കുറച്ചിട്ടുണ്ട്.
- ഇതനുസരിച്ച് അബുദാബി-അൽ ഐൻ റോഡിൽ (E22) അൽ നഹ്ദ ഇന്റർചേഞ്ചിനും ബനിയാസ് ഇന്റർചേഞ്ചിനും ഇടയിലുള്ള വേഗത പരിധി ഇരു ദിശകളിലേക്കും മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
- ബനിയാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജസ് കോംപ്ലക്‌സിന് മുമ്പായി നീളുന്ന E22 ന്റെ മറ്റൊരു ഭാഗത്ത്, പ്രത്യേകിച്ച് സായിദ് സിറ്റിക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിൽ, പരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായും കുറച്ചിട്ടുണ്ട്.
- മുസഫ പ്രദേശത്തെ മുഹമ്മദ് ബിൻ സായിദ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന അൽ റൗദ റോഡിലും (E30) വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവർ പുതിയ പരിധികൾ പാലിക്കണമെന്നും അവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾക്കനുസൃതമായി ബാധിച്ച റോഡുകളിലെ വേഗപരിധി അടയാളങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും റഡാർ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, ഇത് വെറെ ലെവൽ ചലഞ്ച്

ദുബൈ: വെറുതെ നടന്നു പോകുമ്പോൾ ഒരു ഐഫോൺ കിട്ടിയാലോ? കളഞ്ഞുകിട്ടുന്ന കാര്യമല്ല കേട്ടോ? വന്നവർക്കെല്ലാം പുതുപുത്തൻ ഐഫോൺ സമ്മാനമായി നല്‍കിയിരിക്കുകയാണ് ജർമ്മൻ ഇൻഫ്ലുവന്‍സറായ യൂനസ് സാറൂ. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദുബൈ ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ സംഭവം. അവിടെക്കൂടിയവർക്കെല്ലാം യൂനസ് സാറൂ ഐഫോൺ നൽകി. ഐഫോൺ…ഐഫോൺ എന്ന് പറഞ്ഞു കൊണ്ടാണ് യൂനസ് ഫോൺ വിതരണം ചെയ്യുന്നത്. നിരവധി പേര്‍ ഫോൺ വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നു പോകുമെന്ന നിലയിലെത്തിയപ്പോള്‍ വൻ ആള്‍ക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയില്‍ കാണാം. ബോക്സിലുള്ള അവസാന ഐഫോണും സ്വന്തമാക്കിയാണ് ആള്‍ക്കൂട്ടം പിരിഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. തന്‍റെ ഫോളോവേഴ്സിന് ഇതിന് മുമ്പും യൂനസ് ഐഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഫോളോവേഴ്സിനല്ല അവിടെക്കൂടിയ എല്ലാവര്‍ക്കും അദ്ദേഹം ഐഫോണുകള്‍ നൽകി. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഈ വീഡിയോ
ഇനി ജീവിക്കാൻ താല്പര്യമില്ല,,താൻ പോയാൽ മക്കൾ തനിച്ചാകും!!!ടെക്കി യുവതിയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽച്ചാടി മരണപ്പെട്ടു

hyderabad train suicide തെലങ്കാനയിലെ മേഡ്ച്ചൽ-മൽകാജ്ഗിരി സ്വദേശിനിയായ വിജയശാന്തി റെഡ്ഡി (38), മകൾ ചേതന റെഡ്ഡി (18), മകൻ വിശാൽ റെഡ്ഡി (17) എന്നിവരാണ് ശനിയാഴ്ച ഹൈദരാബാദിന് സമീപം ജീവനൊടുക്കിയത്. ചെർലപ്പള്ളി-ഗട്‌കേസർ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജയശാന്തി വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽനിന്നിറങ്ങി ഹോസ്റ്റലുകളിൽ പോയി വിദ്യാർഥികളായ മക്കളെ വിളിച്ചുകൊണ്ടുപോയി. കാറിൽ റെയിൽവേ ട്രാക്കിന് സമീപമെത്തിയ മൂവരും ഗുഡ്‌സ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് നിരന്തരം ഹോൺ മുഴക്കിയെങ്കിലും ഇവർ ട്രാക്കിൽനിന്നും മാറാൻ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ കാറിൽനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇനി ജീവിക്കാൻ താൽപര്യമില്ലെന്നും താൻ പോയാൽ മക്കൾ തനിച്ചാകുമെന്ന ഭയത്താലാണ് അവരെയും കൂടെക്കൂട്ടുന്നതെന്നും കുറിപ്പിൽ പറയുന്നു. ബന്ധുക്കളോട് കുറിപ്പിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. വിജയശാന്തിയുടെ ഭർത്താവ് ദുബായിലാണ് ജോലി ചെയ്യുന്നത്. സംഭവമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. കുടുംബത്തിൽ സാമ്പത്തിക പ്രയാസങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നത്. മരണകാരണം കണ്ടെത്താൻ യുവതിയുടെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.
ramadan 2026; യുഎഇയിൽ റമളാൻ ഇത്തവണ എത്ര ദിവസത്തെ അവധി ലഭിക്കും?? അറിയാം
UAE February 7, 2026

ramadan 2026; ദുബായ്: മറ്റൊരു റമദാൻ കാലം കൂടി വന്നെത്തുമ്പോൾ യുഎഇ ഒന്നാകെ പ്രതീക്ഷയിലാണ്. വിശുദ്ധ നോമ്പിന്റെയും ആത്മീയ ചിന്തകളുടെയും ദാനധർമ്മങ്ങളുടെയും മാസമാണ് വരാനിരിക്കുന്നത്. ജ്യോതിശാസ്ത്രപരമായ പ്രവചനങ്ങൾ അനുസരിച്ച് ഫെബ്രുവരി പകുതിയോടെ റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, പരമ്പരാഗതമായ രീതിയായ ചന്ദ്രക്കല ദർശനത്തിന് ശേഷമാകും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം
ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹിജ്‌രി-ഗ്രിഗോറിയൻ തീയതി പരിവർത്തന പറയുന്നത് അനുസരിച്ച്, 2026 ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഐഎസിഎഡിയുടെ വിലയിരുത്തലുകൾ പ്രകാരം, ഫെബ്രുവരി 19-നാണ് നോമ്പ് തുടങ്ങിയേക്കും. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ചന്ദ്രക്കല നിരീക്ഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ പ്രവചനം അനുസരിച്ച്, 2026 ഫെബ്രുവരി 19 വ്യാഴാഴ്‌ച തന്നെ വിശുദ്ധ മാസം ആരംഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ, മാസപ്പിറവി പ്രഖ്യാപനത്തോടെ യുഎഇ ചന്ദ്രക്കല നിരീക്ഷണ സമിതിയാണ് ഔദ്യോഗിക അറിയിപ്പ് നൽകുക.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിച്ച് ആത്മീയ ചിന്തകളിലും ദാനധർമ്മങ്ങളിലും ഏർപ്പെട്ട് ആചരിക്കുന്നു. എല്ലാ ഹിജ്‌രി മാസങ്ങളെയും പോലെ, ചന്ദ്രക്കല ദർശനത്തിലൂടെയാണ് ഇതിന്റെ ആരംഭവും സ്ഥിരീകരിക്കുന്നത്.ഇക്കുറി റമദാൻ എത്ര ദിനം?
റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?
റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?
റമദാൻ അവസാനിക്കുന്നതോടെ വ്രതം പൂർത്തിയാക്കിയതിന്റെ ആഘോഷമായ ഈദ് അൽ ഫിത്ർ കടന്നുവരുന്നു. യുഎഇയിൽ, 2026-ലെ ഈദ് അൽ ഫിത്ർ മാർച്ച് 19 വ്യാഴാഴ്‌ച വൈകുന്നേരം ആരംഭിച്ച് മാർച്ച് 20 വെള്ളിയാഴ്‌ചവരെ നീളുമെന്നാണ് പ്രതീക്ഷ. ഇത് വർഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് വഴിതുറക്കും.യുഎഇയിൽ അവധി എപ്പോൾ?
റമദാന് ശേഷമുള്ള ശവ്വാൽ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങൾ യുഎഇ പൊതു അവധിയായി കണക്കാക്കുന്നു. റമദാൻ 29 ദിവസമോ 30 ദിവസമോ ആകുന്നത് അനുസരിച്ച് ഈ അവധിയുടെ ദൈർഘ്യം വർധിക്കാം. റമദാൻ 29 ദിവസമാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്‌ച മുതൽ മാർച്ച് 22 ഞായറാഴ്‌ച വരെ (ശവ്വാൽ 1-3) അവധി ലഭിക്കും.
ശനി-ഞായർ വാരാന്ത്യക്കാർക്ക് ഇത് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി നൽകും എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. എന്നാൽ, റമദാൻ 30 ദിവസത്തേക്ക് നീണ്ടാൽ, മാർച്ച് 19 വ്യാഴാഴ്‌ചയും (റമദാൻ 30) അവധിക്ക് കൂട്ടിച്ചേർക്കപ്പെടും. ഇതോടെ വാരാന്ത്യം ഉൾപ്പെടെ നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്