air india and indigo planes collided;വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

188386

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

air india and indigo planes collided:മുംബൈ: മുംബൈ വിമാനത്താവളത്തില്‍ യാത്രാ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല, യാത്രക്കാര്‍ സുരക്ഷിതരാണ്. 

എയര്‍ ഇന്ത്യയുടെ മുംബൈ- കോയമ്പത്തൂര്‍ വിമാനവും, ഇന്‍ഡിഗോയുടെ ഹൈദരാബാദ്- മുംബൈ വിമാനവുമാണ് ടേക്ക് ഓഫിന് മുന്‍പ് ടാക്‌സിവേയില്‍ വെച്ച് കൂട്ടിമുട്ടിയത്. സംഭവ സമയത്ത് ഇരു വിമാനങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടം വലിയ ദുരന്തത്തിലേക്ക് വഴിമാറാത്തത് ആശ്വാസമായി. 

അതേസമയം അപകടത്തില്‍ പ്രസ്താവനയുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. വിമാനത്തിന്റെ ചിറകിന്റെ അറ്റത്ത് കേടുപാടുകള്‍ സംഭവിച്ചതായും, കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ക്കായി വിമാനം നിലത്തിറക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായും, അവരെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ബിഗ് ടിക്കറ്റ്: ജനുവരി അവസാന ഇ-ഡ്രോ വിജയികളിൽ മലയാളിയും; അടുത്ത ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം

Big Ticket January E-Draw ബിഗ് ടിക്കറ്റ് ജനുവരി മാസത്തെ അവസാനത്തെ ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. നാല് വിജയികളും ഇന്ത്യക്കാരാണ്. ഒരു മലയാളിയും സമ്മാനം നേടി. ഫെബ്രുവരിയിൽ വാലന്റൈൻസ് സീസണിലേക്ക് കടക്കുമ്പോൾ പുതിയ പ്രൊമോഷനുകളും ഡ്രോകളും സമ്മാനങ്ങളുമാണ് അവതരിപ്പിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു.

അബുദാബിയിൽ താമസിക്കുന്ന 54 വയസ്സുകാരനായ പ്രവാസി അബ്ദുൾ റഹുമാനാണ് സമ്മാനം നേടിയ മലയാളി. സുഹൃത്തുക്കളായ 21 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ എല്ലാ മാസവും പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിൽതന്നെയാണ്. സമ്മാനം ലഭിച്ചു എന്നറിയിച്ചുള്ള ഫോൺകോൾ വന്നപ്പോൾ തട്ടിപ്പാണെന്നാണ് ആദ്യം കരുതിയത് എന്ന് റഹുമാൻ പറയുന്നു. പക്ഷേ, പിന്നീട് അദ്ദേഹം വിജയം ഔദ്യോഗികമായി ബിഗ് ടിക്കറ്റിലൂടെ ഉറപ്പിച്ചു.

ഇന്ത്യയിൽ നിന്നുള്ള ഹക്കിം ഷാ ഹബീബാണ് ഒരു വിജയി. ഓൺലൈനായാണ് ഹക്കിം ടിക്കറ്റ് എടുത്തത്. വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ എടുക്കാൻ ഹക്കിമിന് കഴിഞ്ഞില്ല. പക്ഷേ, പിന്നീട് അദ്ദേഹം വിജയത്തെക്കുറിച്ച് നേരിട്ടറിഞ്ഞു. 123322 എന്ന ടിക്കറ്റിലൂടെയാണ് ഹക്കിം വിജയിയായത്.

ഇതെന്ത് കഷ്ടം!!! യുഎഇയിൽ തൊഴിലുണ്ട്, പക്ഷേ ആളില്ല; കാരണം ഇതാണ്

emirati job seekers in uae; ദുബൈ: രാജ്യത്തെ സ്വദേശി തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ വൻകുറവ്. അഞ്ച് വർഷത്തിനിടെ തൊഴിലില്ലായ്മ തൊണ്ണൂറ്റിയൊന്ന് ശതമാനം കുറഞ്ഞു. മുമ്പ് എണ്ണായിരത്തിലധികം ഉണ്ടായിരുന്ന തൊഴിലന്വേഷകർ നിലവിൽ വെറും എഴുന്നൂറ്റി എൺപത്തിയഞ്ച് പേരാണ്. 2021-ൽ എണ്ണായിരത്തി എണ്ണൂറ് സ്വദേശികൾ ജോലി തേടിയിരുന്നു.

കൃത്യമായ സംവിധാനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ മാറ്റത്തിന് കാരണം. ഇമാറാത്തി ഹ്യൂമൻ റിസോഴ്‌സസ് കൗൺസിൽ ഈ കണക്കുകൾ പുറത്തുവിട്ടത്. ദുബൈ എമിറാറ്റൈസേഷൻ ഫോറത്തിലായിരുന്നു അധികൃതരുടെ പ്രഖ്യാപനം.

സർക്കാർ ജോലികൾക്ക് പുറമെ സ്വകാര്യ മേഖലയിലേക്ക് സ്വദേശി യുവാക്കൾ വൻതോതിൽ ആകർഷിക്കപ്പെടുന്നു എന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന സവിശേഷത. 2021-ൽ 7,060 സ്വദേശികൾ മാത്രമാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ, 2025-ൽ ഇത് 32,087 ആയി ഉയർന്നു. ഏകദേശം 350 ശതമാനത്തിലധികം വർദ്ധനവാണിത്.

ഇമാറാത്തി ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടികൾ ഈ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 42,000-ത്തിലധികം പേർക്ക് വിദഗ്ദ്ധ പരിശീലനം നൽകി. 174 റിക്രൂട്ട്‌മെന്റ് ദിനങ്ങളിലൂടെ 15,000-ത്തിലധികം പേർക്ക് ജോലി ഉറപ്പാക്കാനും കൗൺസിലിന് സാധിച്ചു. സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ വഴി നിയമന നടപടികൾ 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന സംവിധാനവും നിലവിൽ വന്നു.

വ്യോമയാനം, ധനകാര്യം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് ഇനി വരാനിരിക്കുന്ന വലിയ തൊഴിൽ സാധ്യതകളെന്ന് ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ അബ്ദുള്ള അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. അൽ മക്തൂം വിമാനത്താവള വികസനവും ‘ഏവിയേഷൻ ടാലന്റ്സ് 33’ പോലുള്ള പദ്ധതികളും സ്വദേശി യുവാക്കൾക്ക് പുതിയ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ പ്രതിഭകളും സ്വദേശി വൈദഗ്ധ്യവും ഒരേപോലെ ഉൾക്കൊള്ളാൻ ദുബൈ വിപണിക്ക് ശേഷിയുണ്ടെന്നും രണ്ടും തമ്മിൽ യാതൊരുവിധ സംഘർഷവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

പ്രവാസി അമ്പരന്നു ദുബായിലെ ആ അനുഭവത്തിൽ , കളഞ്ഞ് പോയ സാധനം തിരിച്ചുകിട്ടിയത് ഒരുമണിക്കൂറിനുള്ളിൽ

ദുബായ്: ടാക്സിയിൽ വച്ച് മറന്ന പഴ്സ് മണിക്കൂറുകൾക്കകം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ദുബായ് പൊലീസ്. ലഖ്‌‌നൗ സ്വദേശിയായ അലോക് തിവാരിയെന്ന പ്രവാസിക്കാണ് അപൂർവ്വ അനുഭവം ഉണ്ടായത്. പരാതി പോലും നൽകാതെ ഒരു മണിക്കൂറിനുള്ളിലാണ് അലോകിന്റെ കൈയിലേക്ക് പഴ്‌‌സ് എത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അലോക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി.

ടാക്‌സിയിൽ യാത്ര കഴിഞ്ഞ് ഇറങ്ങിയപ്പോൾ ക്യാബിനിൽ പഴ്‌‌സ് മറന്നുവയ്ക്കുകയായിരുന്നു. എന്നാൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെ ഒരു മണിക്കൂറിന് ശേഷം തന്നെ ദുബായ് പൊലീസിന്റെ ഫോൺ കോൾ എന്നെ തേടിയെത്തി. ഡ്രൈവർ പഴ്സ് പൊലീസിൽ ഏൽപ്പിച്ചതായും ഉദ്യോഗസ്ഥർ ഫോൺ നമ്പർ ട്രാക്ക് ചെയ്ത് എന്നെ കണ്ടെത്തുകയുമായിരുന്നു. പഴ്സ് തിരികെ കിട്ടിയ ഉടൻ പരിശോധിച്ചപ്പോൾ വീണ്ടും ഞെട്ടി. അതിലുണ്ടായിരുന്ന 500 ദിർഹത്തിൽ 20 ദിർഹം മാത്രമാണ് കുറവുണ്ടായത്. ബാക്കി തുകയും രേഖകളും കൃത്യമായിരുന്നു. ഇവിടുത്തെ നിയമവും ആൾക്കാരുടെ സത്യസന്ധതയും സമ്മതിച്ചു കൊടുക്കണം’ അലോക് എക്‌‌സിൽ കുറിച്ചു.

എക്സിൽ അലോക് പങ്കുവച്ച കുറിപ്പ് ഇതിനോടകം 1.5 മില്യണിലധികം ആളുകളാണ് കണ്ടത്. ദുബായിലെ ഭരണസംവിധാനത്തിന്റെ മികവാണ് ഇത്തരം നല്ല കാര്യങ്ങൾ സംഭവിക്കാൻ കാരണമെന്ന് ഒട്ടേറെ പേർ കമന്റിൽ കുറിച്ചു. ‘കർശനമായ നിയമങ്ങളും ശിക്ഷയെക്കുറിച്ചുള്ള ഭയവുമാണ് കുറ്റകൃത്യങ്ങൾ കുറയാൻ കാരണം,’ ഒരാൾ കമന്റിൽ കുറിച്ചു. ‘സത്യസന്ധതയ്ക്ക് വിലയിടാൻ കഴിയില്ലെന്നും അത്തരം പ്രവൃത്തികൾ എന്നും ആദരിക്കപ്പെടണം,’ മറ്റൊരാൾ അഭിപ്രായപ്പെട്ടു. അതേസമയം, ഗോവയിൽ വച്ച് പഴ്സ് നഷ്ടപ്പെട്ടപ്പോൾ സമാനമായ രീതിയിൽ ഇന്ത്യയിലെ പൊലീസും തന്നെ സഹായിച്ചിട്ടുണ്ടെന്ന് മറ്റൊരാൾ കമന്റിൽ കുറിച്ചതും ശ്രദ്ധേയമായി.

Apply for the latest job vacancies

അശ്രദ്ധ, അമിത വേഗത, പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ : ഞെട്ടിക്കുന്ന വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്;കാണാം വീഡിയോ

അബുദാബി: എമിറേറ്റിലുടനീളമുള്ള റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങൾ എടുത്തുകാണിക്കുന്ന ഒരു പുതിയ അവബോധ വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി.

താൽക്കാലിക അശ്രദ്ധ, അമിത വേഗത, സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ, സുരക്ഷിതമായ പിന്തുടരൽ ദൂരം നിലനിർത്തുന്നതിൽ പരാജയപ്പെടൽ എന്നിവ മൂലമുണ്ടാകുന്ന നിരവധി ഗതാഗത അപകടങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.

പല കേസുകളിലും, ഡ്രൈവർമാർക്ക് നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രണം നഷ്ടപ്പെടുന്നതായി കാണിക്കുന്നു, ഇത് ജീവൻ നഷ്ടപ്പെടുത്തുന്നതും കാര്യമായ ഭൗതിക നാശമുണ്ടാക്കുന്നതുമായ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നു. അബുദാബി പോലീസ് പറയുന്നതനുസരിച്ച്, ഈ ദൃശ്യങ്ങൾ ദൈനംദിന ഗതാഗതത്തിൽ നിന്നുള്ള യഥാർത്ഥ ദൃശ്യങ്ങൾ കാണിക്കുന്നു, ഒരു മുന്നറിയിപ്പ് സന്ദേശമായിട്ടാണ് ഈ വീഡിയോ ഉദ്ദേശിച്ചിരിക്കുന്നത്.

ഏതാനും നിമിഷങ്ങളുടെ ശ്രദ്ധ വ്യതിചലനം പോലും ഒരു സാധാരണ യാത്രയെ ഒരു ദുരന്തമാക്കി മാറ്റുമെന്ന് അബുദാബി പോലീസ് പറഞ്ഞു, ഒരു സന്ദേശമോ ഫോൺ കോളോ മനുഷ്യജീവന് വിലപ്പെട്ടതല്ലെന്ന് അബുദാബി പോലീസ്ഊന്നിപ്പറഞ്ഞു

Related Posts

Leave a Reply

Your email address will not be published. Required fields are marked *