Nipah Alert:നിപ വൈറസ്: ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം; ജാഗ്രത പാലിക്കാൻ നിർദ്ദേശം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ്: നിപ വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.നിപ വൈറസിനെതിരെയുള്ള പ്രധാന മുൻകരുതലുകൾ താഴെ പറയുന്നവയാണ്.

എന്താണ് നിപ? മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (Zoonotic) വൈറസാണ് നിപ. പ്രധാനമായും വവ്വാലുകളിൽ നിന്നാണ് ഇത് പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നോ, അശുദ്ധമായ ഭക്ഷണത്തിൽ നിന്നോ, രോഗബാധിതനായ വ്യക്തിയിൽ നിന്നോ ഇത് മറ്റൊരാളിലേക്ക് പകരാം.

പ്രധാന ലക്ഷണങ്ങൾ: രോഗബാധയുണ്ടായി 4 മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം.

  • പനി, തലവേദന, തൊണ്ടവേദന
  • പേശിവേദന, ഛർദ്ദി
  • ശ്വസിക്കാൻ ബുദ്ധിമുട്ട്
  • രോഗം മൂർച്ഛിച്ചാൽ തലകറക്കം, മയക്കം, അപസ്മാരം (Seizures), മസ്തിഷ്ക ജ്വരം എന്നിവയ്ക്കും സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. പഴങ്ങൾ: വവ്വാലുകൾ കടിച്ചതോ, പക്ഷികൾ കൊത്തിയതോ ആയ പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകി തൊലി കളഞ്ഞ് മാത്രം ഉപയോഗിക്കുക.
  2. ശുചിത്വം: കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
  3. സമ്പർക്കം: പനി, ചുമ തുടങ്ങിയ ലക്ഷണമുള്ളവരുമായി അകലം പാലിക്കുക. രോഗികളെ പരിചരിക്കുന്നവർ മാസ്കും ഗ്ലൗസും ധരിക്കുക.

രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

Dubai metro travelling law; ഇനിമുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ പോക്കറ്റ് കീറും; ദുബൈ മെട്രോയിലെ ശിക്ഷകളും പിഴത്തുകയും അറിയാം

Dubai metro travelling lawദുബൈ: ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ദുബൈ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ചെറിയ പിഴവുകൾക്ക് പോലും 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറുന്നതിനും ആൾക്കൂട്ടത്തിലൂടെ തള്ളിക്കയറുന്നതിനും മുൻപ് നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

100 ദിർഹം പിഴ 

യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന പെരുമാറ്റങ്ങൾക്കും സാധാരണ ലംഘനങ്ങൾക്കുമാണ് 100 ദിർഹം പിഴ ചുമത്തുക.

  • മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക.
  • സ്ത്രീകൾക്കും കുട്ടികൾക്കുമായി നീക്കിവച്ചിട്ടുള്ള പ്രത്യേക ക്യാബിനുകളിൽ പ്രവേശിക്കുക.
  • ട്രെയിനിനുള്ളിലോ സ്റ്റേഷനിലോ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുക.
  • സീറ്റുകളിൽ കാലുകൾ കയറ്റി വയ്ക്കുക അല്ലെങ്കിൽ സീറ്റുകൾ വൃത്തികേടക്കുക.
  • ലിഫ്റ്റുകളും എസ്കലേറ്ററുകളും അനുചിതമായ രീതിയിൽ ഉപയോഗിക്കുക.

200 ദിർഹം പിഴ  

യാത്രാക്കൂലി ലംഘനങ്ങളും ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ഈ വിഭാഗത്തിൽ വരുന്നത്.

  • ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ നിരക്ക് മേഖലകളിൽ പ്രവേശിക്കുകയോ ചെയ്യുക.
  • മറ്റൊരാളുടെ നോൾ (Nol) കാർഡ് ഉപയോഗിക്കുക.
  • തുപ്പൽ, മാലിന്യം തള്ളൽ എന്നിവയിലൂടെ മെട്രോയുടെ ശുചിത്വം നശിപ്പിക്കുക.
  • മെട്രോ പരിസരങ്ങളിൽ പുകവലിക്കുക.
  • ആർടിഎയുടെ മുൻകൂർ അനുമതിയില്ലാതെ സാധനങ്ങൾ വിൽക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യുക.
  • ഇൻസ്പെക്ടർമാരുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ അവഗണിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക.

മെട്രോ സംവിധാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾക്കാണ് ഏറ്റവും ഉയർന്ന പിഴ ശിക്ഷകൾ നൽകുന്നത്. പാസഞ്ചർ ഷെൽട്ടറുകളിലോ നിരോധിത മേഖലകളിലോ ഉറങ്ങുന്ന യാത്രക്കാർക്ക് 300 ദിർഹം പിഴ ചുമത്തും. ലഹരിപാനീയങ്ങൾ കൈവശം വയ്ക്കുന്നതിനും വ്യാജ കാർഡുകൾ ഉപയോഗിക്കുന്നതിനും 500 ദിർഹമാണ് പിഴ. 

dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.

എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.

സ്‌ട്രേഞ്ചർ തിങ്‌സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.

സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്.

ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.

ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്‌മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *