Uae jobs: വമ്പൻ തൊഴിലവസരങ്ങൾ; മലയാളികളടക്കം യുഎഇയിൽ തൊഴിൽ തേടുന്നവർക്ക് ഇത് സുവർണ്ണ വർഷം; ഈ മേഖലയിൽ 20,000 സാധ്യതകൾ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

Uae jobs; യുഎഇ പൗരന്മാരുടെ നിയമനത്തിനും എമിറേറ്റ്സ് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. എൻജിനീയറിങ്, കാബിൻ ക്രൂ, മാനേജ്മെന്റ്, ഐടി മേഖലകളിൽ സ്വദേശികൾക്ക് അവസരങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക പരിശീലന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. നിലവിൽ കാബിൻ ക്രൂ, എൻജിനീയറിങ് മേഖലകളില്‍ പ്രതിവർഷം ഏകദേശം 120 സ്വദേശികളെ വരെ നിയമിക്കാൻ സാധിച്ചിട്ടുണ്ടെന്നും, വരും വർഷങ്ങളിൽ ഈ എണ്ണം വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയും അൽ റെദ പങ്കുവച്ചു.

ആഗോള തലത്തിൽ തന്നെ ഉദ്യോഗാർഥികൾക്ക് ഏറ്റവും ആകർഷകമായ നഗരങ്ങളിലൊന്നാണ് ദുബായ്. അതുകൊണ്ടുതന്നെ പൈലറ്റുമാരടക്കമുള്ള വിദഗ്ധരുടെ നിയമനത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടില്ലെന്നും അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു ഈ വർഷം മാത്രം 17 ലധികം A350 വിമാനങ്ങള്‍ എമിറേറ്റ്സിലേക്ക് എത്തും. നിലവിലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള അധിക സർവീസുകളും പുതിയ റൂട്ടുകളും കമ്പനിയുടെ വികസന പദ്ധതിയിലുണ്ട്. കൂടാതെ 2027 ഓടെ 777X വിമാനങ്ങളും എമിറേറ്റ്സിലേക്ക് എത്തും. ഇതിനുപുറമേ, എമിറേറ്റ്സും സഫ്രാനും ചേർന്ന് ആരംഭിക്കുന്ന സീറ്റ് നിർമാണ യൂണിറ്റിലേക്കും തൊഴിൽ അവസരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. വ്യോമയാന മേഖലയിലെ അനുബന്ധ വ്യവസായങ്ങൾക്കും ഇതിലൂടെ വലിയ ഉണർവ് ലഭിക്കുമെന്നതാണ് വിലയിരുത്തൽ.

യൂറോപ്യൻ മേഖലകളിലേക്കുള്ള യാത്രകൾ ഗണ്യമായി വർധിച്ചതും, അന്തർദേശീയ തലത്തിലെ അസ്ഥിരാവസ്ഥകൾ മൂലം ചില യൂറോപ്യൻ വിമാനക്കമ്പനികൾ സർവീസുകൾ പരിമിതപ്പെടുത്തിയതും എമിറേറ്റ്സിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യമാണ് എമിറേറ്റ്സിനെ കൂടുതൽ ശക്തമായ വിപുലീകരണത്തിലേക്ക് നയിക്കുന്നതെന്നും അൽ റെദ വ്യക്തമാക്കി. ചുരുക്കത്തില്‍ എമിറേറ്റ്സിന്റെ വിപുലീകരണ പദ്ധതികൾ തൊഴിൽ അവസരങ്ങൾ തേടുന്ന ആയിരക്കണക്കിന് പേർക്ക് വലിയ പ്രതീക്ഷയാകുകയാണ്, ഒപ്പം ആഗോള വ്യോമയാന ഹബ് എന്ന വിശേഷണം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനൊരുങ്ങുകയാണ് ദുബായ്.

expats alert nipah virus;പ്രവാസികൾ ജാഗ്രതൈ! ഇന്ത്യയിൽ നിപ ഭീതി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

expats alert nipah virus;ദുബൈ: ഇന്ത്യയിലെ നിപ വൈറസ് ബാധയിൽ ആരോഗ്യവകുപ്പ്  കടുത്ത ജാഗ്രതയിൽ. നിപ വൈറസ് ബാധയെത്തുടർന്ന് പശ്ചിമ ബംഗാളിലും കേരളത്തിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു.  സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താൻ പശ്ചിമ ബം​ഗാളിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആശുപത്രികളിൽ കർശനമായ അണുബാധ നിയന്ത്രണ പ്രോട്ടോക്കോൾ നിലവിലുണ്ട്. ഇതിനിടെ ഏഷ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ വീണ്ടും പരിശോധനകൾ ആരംഭിച്ചു. യുഎഇയിൽ നിന്നുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് പോകുന്നവർ പ്രത്യേക മുൻകരുതലുകൾ എടുക്കണം. കേരളത്തിലേക്കുള്ള യാത്രക്കാരും ആരോഗ്യ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിക്കണമെന്നും ദുബൈയിലെ ആരോഗ്യ വിദഗ്ധർ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി.

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നവർ‌ രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. നിപ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണ്. പഴംതീനി വവ്വാലുകളാണ് സാധാരണയായി ഈ വൈറസ് പടർത്തുന്നത്. ഈ സാഹചര്യത്തിൽ വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നത് വലിയ അപകടമാണ്. രോഗബാധിതനായ വ്യക്തിയിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരാം.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം 2001 മുതൽ ഇന്ത്യയിൽ പലപ്പോഴായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന മരണനിരക്കുള്ളതിനാൽ ഈ വൈറസിനെ ഗൗരവമായി കാണണമെന്നാണ് അധികൃതർ പറയുന്നത്. പനിയും തലവേദനയുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ശ്വാസംമുട്ടലും തൊണ്ടവേദനയും അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. അമിതമായ ക്ഷീണവും ഛർദ്ദിയുമാണ് ഇതിന്റെ രോഗലക്ഷണങ്ങൾ. 

എക്സ്പോഷർ കഴിഞ്ഞ് പതിനാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കാണേണ്ടതാണ്. ഈ സാഹചര്യത്തിൽ കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മാസ്ക് ധരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

അസുഖമുള്ളവരുമായി ഇടപഴകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ മറക്കരുത്. നിപ വൈറസിന് നിലവിൽ ഫലപ്രദമായ വാക്സിനുകൾ ലഭ്യമല്ല. രോഗികളെ വേഗത്തിൽ ഐസൊലേറ്റ് ചെയ്യുക എന്നതാണ് ഏക പോംവഴി. തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം എന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിലെ മുൻകാല അനുഭവങ്ങൾ മുൻനിർത്തി വളരെ നേരത്തെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. ലളിതമായ മുൻകരുതലുകൾ വലിയ ആപത്തുകളിൽ നിന്ന് ജീവൻ രക്ഷിക്കും. വിമാനത്താവളങ്ങളിലെ പരിശോധനകളോട് യാത്രക്കാർ പൂർണ്ണമായും സഹകരിക്കണം. രോ​ഗ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.

പനി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാൻ എല്ലാ അധികാരികളും സജ്ജമാണെന്ന് സർക്കാർ‌ അറിയിച്ചു. യാത്ര തുടങ്ങുന്നതിന് മുൻപും യാത്രയ്ക്ക് ശേഷവും ആരോഗ്യനിലയിൽ വ്യതിയാനം തോന്നുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു മെഡിക്കൽ പരിശോധന നടത്തുക.

expats alert nipah virus scare in india what travelers from uae must know

dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.

എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.

സ്‌ട്രേഞ്ചർ തിങ്‌സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.

സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്.

ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.

ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്‌മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്

Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

Related Posts

Leave a Reply

Your email address will not be published. Required fields are marked *