Gold price today : പൊന്നെ ഒന്ന് നില്ല് !! ; ആ​ഗോള സ്വർണ്ണ വില സർവ്വകാല റെക്കോർഡിലേക്ക്; ഔൺസിന് 4,700 ഡോളർ കടന്നു

gold 2

Gold price today ന്യൂയോർക്ക്: ആഗോള വിപണിയിൽ സ്വർണ്ണവില പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് ശക്തമായ മുന്നേറ്റം തുടരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന പരാമർശം നടത്തിയതിനെ തുടർന്നുണ്ടായ അന്താരാഷ്ട്ര രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണ്ണവില കുതിക്കാൻ പ്രധാന കാരണമായി മാറിയിരിക്കുന്നത്. ആഗോള തലത്തിൽ സുരക്ഷിത നിക്ഷേപ മാർഗമായി സ്വർണ്ണത്തെ നിക്ഷേപകർ വീണ്ടും ശക്തമായി ആശ്രയിക്കുകയാണ്.

ഇതിനൊപ്പം, മിഡിൽ ഈസ്റ്റിലും യൂറോപ്യൻ മേഖലകളിലുമുള്ള രാഷ്ട്രീയ സംഘർഷങ്ങൾ, ചൈന–അമേരിക്ക വ്യാപാര ബന്ധങ്ങളിലെ അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ പലിശനയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും സ്വർണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി മാറിയിട്ടുണ്ട്. ഇതെല്ലാം ചേർന്നതാണ് ചൊവ്വാഴ്ച സ്വർണ്ണവിലയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,700.28 ഡോളർ എന്ന പുതിയ റെക്കോർഡ് ഉയരത്തിലാണ് എത്തിയത്. ഇതോടൊപ്പം യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വില 1.8 ശതമാനം ഉയർന്ന് 4,676.80 ഡോളറിലും വ്യാപാരം നടക്കുകയാണ്. ഒരു ദിവസത്തിനിടെ തന്നെ വലിയ തോതിലുള്ള നിക്ഷേപ പ്രവാഹമാണ് സ്വർണ്ണത്തിലേക്ക് എത്തിയതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

ഡോളറിന്റെ മൂല്യത്തിൽ നേരിയ അസ്ഥിരതയും, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ യീൽഡിൽ ഉണ്ടായ മാറ്റങ്ങളും സ്വർണ്ണവിലക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സാധാരണയായി സാമ്പത്തിക അനിശ്ചിതത്വം വർധിക്കുമ്പോൾ നിക്ഷേപകർ ഓഹരിവിപണിയിൽ നിന്ന് പിൻവാങ്ങി സ്വർണ്ണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് മാറുന്നതാണ് നിലവിലെ പ്രവണത.

മറ്റ് വിലയേറിയ ലോഹങ്ങളുടെ സ്ഥിതി

സ്വർണ്ണവില കുതിച്ചുയരുമ്പോൾ മറ്റ് വിലയേറിയ ലോഹങ്ങളിൽ സമ്മിശ്ര പ്രവണതയാണ് കാണുന്നത്.

  • വെള്ളി:
    സ്പോട്ട് സിൽവർ വില ഔൺസിന് 93.53 ഡോളറായി കുറഞ്ഞു. എന്നാൽ വ്യാപാരത്തിന്റെ തുടക്കത്തിൽ വെള്ളി 94.72 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തിയിരുന്നു. വ്യവസായ ആവശ്യകതയിലെ മാറ്റങ്ങളാണ് വെള്ളിവിലയിൽ ഇടിവുണ്ടാക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
  • പ്ലാറ്റിനം:
    പ്ലാറ്റിനത്തിന്റെ വില 0.6 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,359.45 ഡോളറിലെത്തി. വാഹന വ്യവസായത്തിലും വ്യവസായ മേഖലകളിലും നിന്നുള്ള ആവശ്യകതയിലെ കുറവാണ് വിലയിൽ പ്രതിഫലിക്കുന്നത്.
  • പല്ലാഡിയം:
    പല്ലാഡിയം വില 1.3 ശതമാനം കുറഞ്ഞ് 1,817.44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഓട്ടോമൊബൈൽ വ്യവസായത്തിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണ് പ്രധാന കാരണം.

വരും ദിവസങ്ങളിലെ വില പ്രവണത

ആഗോള രാഷ്ട്രീയ സാഹചര്യം കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയാൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്താവനകൾ, അന്താരാഷ്ട്ര ബന്ധങ്ങളിലെ മാറ്റങ്ങൾ, കേന്ദ്ര ബാങ്കുകളുടെ പലിശനയ തീരുമാനങ്ങൾ എന്നിവ സ്വർണ്ണവിലയുടെ ദിശ നിർണയിക്കുന്നതിൽ നിർണായകമാകും.

അതേസമയം, ഡോളർ ശക്തിപ്പെട്ടാൽ അല്ലെങ്കിൽ ആഗോള വിപണികളിൽ സ്ഥിരത മടങ്ങിയെത്തിയാൽ സ്വർണ്ണവിലയിൽ ചെറിയ തിരുത്തലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സമൂഹമാധ്യമത്തിൽ ചിത്രം പോസ്‌റ്റ് ചെയ്‌തു; ഇൻ്റർനെറ്റ് വിലക്കും 5 ലക്ഷം നഷ്ടപരിഹാരവും, നിങ്ങൾ ഇങ്ങനെ ചെയ്യരുതേ ! യു എ യിൽ എട്ടിന്റെ പണി കിട്ടും

UAE Greeshma Staff Editor — January 20, 2026 · 0 Comment

uae ban

UAE social media laws : അബുദാബി യുഎഇയിൽ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 25,000 ദിർഹം (5.6 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മ‌ിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. പൊതുസ്‌ഥലത്തു വച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന ഒരാളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി സ്‌നാപ്‌ചാറ്റിൽ പോസ്‌റ്റ് ചെയ്‌തതിനാണ് ശിക്ഷ.

ഇരയായ വ്യക്തിക്കുണ്ടായ മാനഹാനിയും മാനസിക വിഷമവും പരിഗണിച്ചാണ് നടപടി. പ്രതിയുടെ സ്‌നാപ്‌ചാറ്റ് അക്കൗണ്ട് റദ്ദാക്കാനും ഉത്തരവിട്ടു. 6 മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തി. ഇരുവരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎഇ സൈബർ നിയമപ്രകാരം ഒരാളുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കനത്ത പിഴയും തടവും ലഭിച്ചേക്കാം.

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

UAE Nazia Staff Editor — January 20, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

missing malayali death;ഷാർജയിലെ ബീച്ചില്‍ മലയാളി യുവാവ് മരിച്ച നിലയിൽ

missing malayali death ഷാർജ: ഒരാഴ്ചയായി കാണാതിരുന്ന കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി ഷാബു പഴയക്കലിനെ (43) ഷാർജയിലെ ജുബൈൽ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷമായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മുമ്പ് പത്ത് വർഷത്തോളം കുവൈത്തിലും പ്രവാസിയായിരുന്നു. കഴിഞ്ഞയാഴ്ച സുഹൃത്തുക്കളെ കാണാനായി അജ്മാനിലെ ക്യാമ്പിൽ നിന്നും കമ്പനി വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു ഷാബു. എന്നാൽ അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. തന്റെ മൊബൈൽ ഫോൺ മ്യൂട്ട് ചെയ്ത് മുറിയിൽ തന്നെ വെച്ച ശേഷമാണ് അദ്ദേഹം പോയിരുന്നത്. 

ഷാബുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഷാർജ പോലീസ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിക്കുന്നത്. ജുബൈൽ ബീച്ചിൽ മുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ. മകൾ: ഇവാനിയ. സഹോദരങ്ങൾ: സജിത്കുമാർ, ബാബു, ഇന്ദിര, നിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അറിയിച്ചു.

യുഎഇയില്‍ ശഅ്ബാന്‍ മാസപ്പിറവി പ്രഖ്യാപിച്ചു; ഇനി റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പ് ;റമദാന്‍ എന്ന് തുടങ്ങും? 

The Sighting of Sha’ban;ദുബൈ: യുഎഇയില്‍ റമദാന്‍ മാസത്തിന് മുന്നോടിയായുള്ള ശഅ്ബാന്‍ മാസപ്പിറവി പ്രഖ്യാപിച്ചു. ഇസ്ലാമിക കലണ്ടറിലെ റജബ് മാസം ഇന്ന് (ജനുവരി 19 തിങ്കള്‍) പൂര്‍ത്തിയാകുമെന്നും നാളെ (ജനുവരി 20 ചൊവ്വാഴ്ച) ശഅ്ബാന്‍ ഒന്ന് ആയിരിക്കുമെന്നും യുഎഇ ഫത്‌വ കൗണ്‍സില്‍ അറിയിച്ചു. രാജ്യത്തെ ഔദ്യോഗിക വാനനിരീക്ഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയത്.

റമദാന്‍ എന്ന് തുടങ്ങും? 

ശഅ്ബാന്‍ ആരംഭിച്ചതോടെ വിശ്വാസികള്‍ വിശുദ്ധ റമദാന്‍ മാസത്തിനായുള്ള ഒരുക്കങ്ങളിലേക്ക് കടന്നു. ചന്ദ്രക്കല ദൃശ്യമാകുന്നതിനനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ചയോ അല്ലെങ്കില്‍ 19 വ്യാഴാഴ്ചയോ റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. വാനശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും, ശഅ്ബാന്‍ 29ന് ചേരുന്ന മാസപ്പിറവി നിരീക്ഷണ സമിതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
വിശുദ്ധ റമദാന്‍ മാസത്തെ തുടര്‍ന്നെത്തുന്ന ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) വേളയിലാണ് ഈ വര്‍ഷത്തെ ആദ്യത്തെ ദീര്‍ഘകാല അവധി യുഎഇ നിവാസികള്‍ക്ക് ലഭിക്കുക. ഇസ്ലാമിക കലണ്ടറിലെ മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണ് ഉണ്ടാകാറുള്ളത്.

Uae Doctors Warn Rising Food Poisoning;ടർന്ന്പിടിച്ച് യുഎഇയിൽ ‘നോറോവൈറസ്’; ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് നിർദേശം

Uae Doctors Warn Rising Food Poisoning:ദുബായ്: യുഎഇയിൽ ഇപ്പോൾ അതിമനോഹരമായ ശൈത്യകാലമാണ്. അതിനാൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം പാർക്കുകളിലും മരുഭൂമിയിലും ബാർബിക്യൂ പാർട്ടികൾ നടത്തുന്ന തിരക്കിലാണ് പലരും. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ ചെറിയൊരു അശ്രദ്ധ മതി, നിങ്ങളുടെ സന്തോഷം ആശുപത്രി കിടക്കയിലേക്ക് മാറാൻ എന്നാണ് യുഎഇയിലെ ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.കാരണം മറ്റൊന്നുമല്ല ശൈത്യകാലത്ത് ബാർബിക്യൂവും ക്യാമ്പിംഗും കൂടുമ്പോൾ വൈറൽ ഭക്ഷ്യരോഗങ്ങളും വർദ്ധിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദുബായിലെ ഡോക്ടർമാർ പൊതുജനങ്ങൾക്കായി കർശന ജാഗ്രത നിർദേശം നൽകി. സാധാരണ വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ ഭക്ഷണത്തിൽ നിന്ന് അസുഖങ്ങൾ വരുന്നത്

എന്നാൽ ശൈത്യകാലവും ഒട്ടും മോശമല്ല, ഇവിടെ ‘നോറോവൈറസ്’ പോലുള്ള വൈറസുകളാണ് വില്ലന്മാരാകുന്നത്. കൂടാതെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ തണുത്ത കാലാവസ്ഥയിൽ ഈ വൈറസുകൾ അന്തരീക്ഷത്തിൽ കൂടുതൽ കാലം നിലനിൽക്കുന്നതായും ഇത് ആളുകൾ ഒത്തുകൂടുന്ന ബാർബിക്യൂ പാർട്ടികളിലും ക്യാമ്പിംഗിലും നിന്ന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പടരുന്നതായും പറയുന്നു.

കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുന്നതും, വേവിക്കാത്ത മാംസം ഉപയോഗിക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ ഡിസംബർ അവസാനത്തിലും ജനുവരി ആദ്യ മാസങ്ങളിലും യുഎഇയിലെ ആശുപത്രികളിൽ ഇത്തരത്തിലുള്ള കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം നമ്മൾ പലപ്പോഴും വരുത്തുന്ന ചില തെറ്റുകളും ഇതിന് കാരണമാകുന്നു. അതായത് മാരിനേറ്റ് ചെയ്ത മാംസം മണിക്കൂറുകളോളം കാറിലോ അല്ലെങ്കിൽ പുറത്തോ വെക്കാറുണ്ട്. ഇത് ശൈത്യകാലമാണെങ്കിലും പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.

അതിനാൽ മാംസം ഒരു മണിക്കൂറിൽ കൂടുതൽ തണുപ്പിക്കാതെ പുറത്തുവെച്ചാൽ അതിൽ വൈറസുകൾ അതിവേഗം വളരുകയും ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മറ്റൊരു പ്രധാന പ്രശ്നം ‘ക്രോസ് കണ്ടാമിനേഷൻ’ ആണ്. അതായത് പച്ച മാംസം വെച്ച അതേ പ്ലേറ്റിലോ പാത്രത്തിലോ തന്നെ പാകം ചെയ്ത മാംസവും വിളമ്പുന്നത്.

പച്ച മാംസം മുറിക്കാൻ ഉപയോഗിച്ച കത്തിയും ബോർഡും ശരിയായി കഴുകാതെ സാലഡ് മുറിക്കാൻ ഉപയോഗിക്കുന്നതും ഇത്തരം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതേസമയം മാരിനേറ്റ് ചെയ്ത സീ ഫുഡുകളും മാംസവും ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിലും അണുബാധ ഉറപ്പാണ്.

അതിനാൽ രോഗ ലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതുണ്ട്. ചില ആളുകളിൽ ആദ്യം സാധാരണ വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവർക്ക് അണുബാധയുണ്ടായാൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതേസമയം ഇത്തരം സാഹചര്യം ഒഴിവാക്കാനായി ആരോഗ്യ വകുപ്പ് ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ

Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്‌കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്‌റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇൻ്റർനാഷനൽ ഇംഗ്ലിഷ് സ്‌കുളിന്റെ സഹോദര സ്‌ഥാപനമാണിത്.

600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മ‌ിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്‌കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽല5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂ‌ൾ എന്ന തീരുമാനം.

അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്‌ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്‌കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. അപൂർവം ചില സ്‌കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്.

സ്ഥാപനങ്ങളും മുൻഗണന നൽകുന്നു.
ഉദാഹരണം:

  • Worked in UAE (Dubai) – 2019–2024
  • Familiar with UAE Labour Law & VAT system

8. എ.ഐ ഫിൽറ്ററുകളിൽ കുടുങ്ങുന്ന സാധാരണ പിഴവുകൾ

  • ഗ്രാഫിക്സ്, ഐക്കണുകൾ, ഇൻഫോഗ്രാഫിക് സി.വി
  • PDF image format
  • Spelling mistakes
  • ഒരേ സി.വി എല്ലാ ജോലിക്കും ഉപയോഗിക്കൽ
  • Copy–paste ചെയ്ത generic content

യു.എ.ഇയിൽ ജോലി നേടാൻ തയ്യാറെടുപ്പ് ഇങ്ങനെ

ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു മികച്ച സി.വി എന്നത് ഡിസൈൻ മാത്രമല്ല, ഡാറ്റയും സാങ്കേതികതയും ചേർന്ന ഒരു ഡോക്യുമെന്റാണ്.
എ.ഐ ഫിൽറ്ററുകൾ മറികടക്കാൻ തയ്യാറാക്കിയ സി.വി, മനുഷ്യ റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യപടി കൂടിയാണ്.

ശരിയായ രീതിയിൽ തയ്യാറാക്കിയ സി.വി, യു.എ.ഇയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഗണ്യമായി വർധിപ്പിക്കും.

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം

Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.

ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ

കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം

UAE online child protection ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ശക്തമായ പുതിയ നിയമം നടപ്പാക്കി. ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി (CDS) നിയമം’ എന്ന പേരിലുള്ള ഈ നിയമം പ്രകാരം, കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന ടിക്ടോക്, സ്‌നാപ്ചാറ്റ്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകൾ ഇനി കർശന നിരീക്ഷണത്തിലാകും.

യുഎഇയിൽ ഓഫീസ് ഉള്ള കമ്പനികൾക്ക് മാത്രമല്ല, വിദേശത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയ്‌ക്ക് പുറമെ നെറ്റ്ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയും നിയമപരിധിയിൽ വരും.

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ വ്യക്തമായ അനുമതി നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഒരുക്കണം.

കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഒരുക്കണം. പരാതികൾ നൽകാൻ പ്രത്യേക ചാനലുകളും ഉണ്ടാകണം.

ഒരു വർഷത്തെ ഗ്രേസ് പിരീഡ്

2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം പാലിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *