വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.
ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ.
കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം
Latest Greeshma Staff Editor — January 16, 2026 · 0 Comment
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE online child protection ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ശക്തമായ പുതിയ നിയമം നടപ്പാക്കി. ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി (CDS) നിയമം’ എന്ന പേരിലുള്ള ഈ നിയമം പ്രകാരം, കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന ടിക്ടോക്, സ്നാപ്ചാറ്റ്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകൾ ഇനി കർശന നിരീക്ഷണത്തിലാകും.
യുഎഇയിൽ ഓഫീസ് ഉള്ള കമ്പനികൾക്ക് മാത്രമല്ല, വിദേശത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയ്ക്ക് പുറമെ നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ, ഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയും നിയമപരിധിയിൽ വരും.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ വ്യക്തമായ അനുമതി നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഒരുക്കണം.
കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഒരുക്കണം. പരാതികൾ നൽകാൻ പ്രത്യേക ചാനലുകളും ഉണ്ടാകണം.
ഒരു വർഷത്തെ ഗ്രേസ് പിരീഡ്
2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം പാലിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യ അശാന്തം ; യു എയിലെക്കുള്ള ഈ വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ
Latest Greeshma Staff Editor — January 15, 2026 · 0 Comment

Iran airspace closure : ദുബായ്: ഇറാൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ദുബായ് ഫ്ലൈദുബായ് വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ മുതൽ വാണിജ്യ വിമാനങ്ങൾക്കായി അടച്ചതോടെ പല സർവീസുകളും റദ്ദാക്കുകയോ മറ്റ് പാതകളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇറാൻ വ്യോമാതിർത്തി അടച്ചതിന് തൊട്ടുമുൻപേ പറന്ന് ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനം
നിലവിൽ വ്യോമാതിർത്തി വീണ്ടും തുറന്നിട്ടുണ്ടെങ്കിലും വിമാനങ്ങളുടെ സമയക്രമത്തൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് എന്ന് എയർലൈൻ അറിയിച്ചു. ജനുവരി 15 ന് പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടത്. എബ്ബ്ൾ എന്ത് കാരണം കൊണ്ടാണ് അടച്ചിട്ടതെന്ന് ഇറാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വ്യോമപാത ഇപ്പോൾ വീണ്ടും തുറന്നിട്ടുണ്ടെന്നും ഇതിന് അനുസൃതമായി വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിച്ചു വരികയാണെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാൻ വ്യോമപാത താൽക്കാലികമായി അടച്ചത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും തടസ്സങ്ങൾ നേരിട്ട യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.
മേഖലയിലെ തുടർച്ചയായ സംഘർഷങ്ങൾ കാരണം ഈ മാസം തുടക്കത്തിലും സർവീസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ യുഎഇയിൽ നിന്നും നാട്ടിലേക്ക് പോകുന്നവർക്കും ബിസിനസ്സ് യാത്രക്കാർക്കും വലിയ അസൗകര്യമുണ്ടാക്കുന്നു. അതിനാൽ കൃത്യമായ അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ അറിയിച്ചു.
‘എജാരി’ ഇല്ലെങ്കിൽ പണികിട്ടും, വിസ പുതുക്കാനും വൈദ്യുതി കണക്ഷനും ഈ രേഖ നിർബന്ധം; യുഎഇയിലെ ഈ നിയമങ്ങൾ അറിയാതെ പോകരുത്
UAE Greeshma Staff Editor — January 15, 2026 · 0 Comment
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE residency visa update : യുഎഇ: ദുബായിൽ ഫ്ലാറ്റോ വില്ലയോ വാടകയ്ക്കെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ എജാരിയെക്കുറിച്ച് പ്രവാസികൾ നിർബന്ധമായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്ന്റെ കീഴിൽ വരുന്ന ഒരു ഔദ്യോഗിക കരാർ രജിസ്ട്രേഷൻ സംവിധാനമാണ് എജാരി.
അറബിയിൽ ഈ വാക്കിന്റെ അർത്ഥം ‘എന്റെ വാടക’ എന്നാണ് അതിനാൽ വാടകക്കാരന്റെയും വീട്ടുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുപ്രധാനമായ രേഖയായാണ് യുഎഇ ഇതിനെ കാണുന്നത്. കൂടാതെ പ്രവാസികൾക്ക് 2010 മുതൽ ദുബായിൽ ഇത് നിർബന്ധമാക്കുകയും ചെയ്തു. വാടക കരാറുകളിലെ സുതാര്യത ഉറപ്പാക്കാനും ഭാവിയിൽ ഉടമയുമായി എന്തെങ്കിലും തർക്കമുണ്ടായാൽ നിയമപരമായ സഹായം ലഭിക്കാനും എജാരി വഴി സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കൂടാതെ എജാരി സർട്ടിഫിക്കറ്റ് ഇല്ലാതെ ദുബായിൽ ഒരു വാടക കരാറും നിയമപരമായി നിലനിൽക്കില്ല എന്ന കാര്യവും പ്രവാസികൾ അറിഞ്ഞിരിക്കണം.
ഒരു പ്രവാസി എന്ന നിലയിൽ എജാരി സർട്ടിഫിക്കറ്റ് കൈവശമില്ലെങ്കിൽ ചില ആവശ്യമായ സേവനങ്ങൾ നിങ്ങൾക്ക് തടസ്സപ്പെട്ടേക്കാം. ഒരു വീട്ടിലേക്ക് വെള്ളം, വൈദ്യുതി കണക്ഷനുകൾ ലഭിക്കണമെങ്കിൽ എജാരി നിർബന്ധമാണ്. കൂടാതെ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനോ വിസ പുതുക്കാനോ വീടിന്റെ എജാരി ഹാജരാക്കുകയും വേണം ഇത് നിർബന്ധമാണ്.
അതേസമയം വീട്ടുടമസ്ഥനുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ ‘റെന്റൽ ഡിസ്പ്യൂട്ട് സെന്ററിൽ’ പരാതി നൽകണമെങ്കിൽ എജാരി സർട്ടിഫിക്കറ്റ് കാണിക്കണം. ഇത് ഉണ്ടെങ്കിൽ മാത്രമേ പരാതി നൽകാൻ സാധിക്കുകയുള്ളു. നിയമപ്രകാരം എജാരി രജിസ്റ്റർ ചെയ്യേണ്ട ഉത്തരവാദിത്തം വീട്ടുടമസ്ഥനാണ് എന്നാൽ ദുബായിലെ രീതി അനുസരിച്ച് അപേക്ഷ നൽകേണ്ടതും ഫീസ് അടയ്ക്കേണ്ടതും വാടകക്കാരനാണ്.
അതിനാൽ കരാർ ഒപ്പിടുമ്പോൾ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെ ഓഫിസുകളിൽ പോയി നേരിട്ടാണ് അപേക്ഷകൾ സമർപ്പിച്ചതെങ്കിൽ ഇപ്പോൾ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വഴിയും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. കൂടാതെ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ആപ്പുകൾ വഴിയും അംഗീകൃത ടൈപ്പിംഗ് സെന്ററുകൾ വഴിയും അപേക്ഷ നൽകാം.
ഒപ്പിട്ട വാടക കരാർ, വാടകക്കാരന്റെ പാസ്പോർട്ട്/എമിറേറ്റ്സ് ഐഡി കോപ്പി, വീട്ടുടമയുടെ പാസ്പോർട്ട് കോപ്പി അല്ലെങ്കിൽ ടൈറ്റിൽ ഡീഡ് തുടങ്ങിയ സെർട്ടിഫിക്കറ്റുകളാണ് അപേക്ഷ നൽകാൻ വേണ്ട ആവശ്യമായ രേഖകൾ. അതേസമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വാടക കരാർ പുതുക്കുമ്പോഴെല്ലാം എജാരിയും പുതുക്കേണ്ടതുണ്ട്.
അതുപോലെ താമസം മാറുന്ന സമയത്ത് പഴയ എജാരി റദ്ദാക്കി എന്ന് ഉറപ്പുവരുത്തുകയും വേണം. ഇല്ലെങ്കിൽ പുതിയ താമസസ്ഥലത്ത് എജാരി എടുക്കുന്നതിന് തടസ്സമുണ്ടാകാം. കൂടാതെ വാടക തുകയിൽ മാറ്റം വരുത്തിയാലും എജാരിയിൽ അപ്ഡേറ്റ് ചെയ്യേണ്ടത് നിയമപരമായ സുരക്ഷയ്ക്ക് അത്യാവശ്യമാണ്.
രണ്ട് പേർക്ക് 1 മില്യൺ ഡോളർ വീതം; ഇന്ത്യക്കാരന് ആഡംബര കാർ സമ്മാനം
UAE admin — January 15, 2026 · 0 Comment
Apply for the latest job vacancies
Dubai Duty Free:ദുബായ്: 2026-ലെ ആദ്യ ദുബായ് ഡ്യൂട്ടി ഫ്രീ ‘മില്ലേനിയം മില്യണയർ’ നറുക്കെടുപ്പിൽ ഭാഗ്യദേവത തുണച്ചത് രണ്ട് വിദേശികളെ. ഇറ്റാലിയൻ പൗരനായ ജുസെപ്പെ മാഞ്ചിലി (Giuseppe Mangili), അമേരിക്കൻ സ്വദേശിനിയായ ലിന ബൗലോസ് (Lina Boulos) എന്നിവരാണ് 1 മില്യൺ ഡോളർ (ഏകദേശം 8.4 കോടി ഇന്ത്യൻ രൂപ) വീതം സ്വന്തമാക്കിയത്.
വിജയികളെക്കുറിച്ചുള്ള വിവരങ്ങൾ:
- ജുസെപ്പെ മാഞ്ചിലി (ഇറ്റലി): മിലാൻ സ്വദേശിയായ ഇദ്ദേഹം ഡിസംബർ 28-ന് ഓൺലൈനായി എടുത്ത 4244 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് (സീരീസ് 531) വിജയിയായത്. 1999-ൽ ഈ നറുക്കെടുപ്പ് തുടങ്ങിയ ശേഷം മില്യണയർ ആകുന്ന ആദ്യ ഇറ്റാലിയൻ പൗരനാണ് ഇദ്ദേഹം.
- ലിന ബൗലോസ് (യുഎസ്എ): അമേരിക്കയിൽ താമസിക്കുന്ന ലിന, ജനുവരി 4-ന് എടുത്ത 1772 എന്ന ടിക്കറ്റിലൂടെയാണ് (സീരീസ് 532) സമ്മാനം നേടിയത്. ഈ നറുക്കെടുപ്പിൽ 1 മില്യൺ ഡോളർ നേടുന്ന 15-ാമത്തെ അമേരിക്കൻ പൗരയാണിവർ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ആഡംബര കാർ വിജയി: ഇതേസമയം നടന്ന ‘ഫൈനസ്റ്റ് സർപ്രൈസ്’ (Finest Surprise) നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ശരദ് സിംഗ് (40) ആഡംബര കാർ സമ്മാനമായി നേടി. സീനിയർ പ്രോജക്റ്റ് എഞ്ചിനീയറായ ശരദ്, മെഴ്സിഡസ് ബെൻസ് S500 (Mercedes Benz S500) കാറാണ് 0267 എന്ന ടിക്കറ്റിലൂടെ സ്വന്തമാക്കിയത്.
UAE Gold Price Today:സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; യുഎഇയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; വെള്ളിയും പുതിയ ഉയരങ്ങളിൽ
UAE Gold Price Today:ദുബായ്: യുഎഇ വിപണിയിൽ സ്വർണ്ണ-വെള്ളി വിലകളിൽ വൻ കുതിപ്പ്. ഇന്ന് (ജനുവരി 14, ബുധനാഴ്ച) രാവിലെ വിപണി തുറന്നപ്പോൾ സ്വർണ്ണവില പുതിയ ചരിത്ര റെക്കോർഡിലെത്തി. ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വില കുതിച്ചുയരാൻ കാരണം.
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 3 ദിർഹത്തോളം വർധിച്ച് 558.00 ദിർഹമിലെത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 516.75 ദിർഹമാണ് ഇന്നത്തെ നിരക്ക്.
വെള്ളി വിലയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ആഗോള വിപണിയിൽ വെള്ളി ഔൺസിന് 90 ഡോളർ കടന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിനും വെള്ളിക്കും ഡിമാൻഡ് ഏറിയതാണ് ഈ റെക്കോർഡ് കുതിപ്പിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇന്നത്തെ യുഎഇ സ്വർണ്ണ നിരക്കുകൾ (ജനുവരി 14, 2026):
- 24 Carat: Dh558.00
- 22 Carat: Dh516.75
- 21 Carat: Dh495.50
- 18 Carat: Dh424.50
Expat dead in uae; പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു
Expat dead in uae; ദുബായ്: കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇൻ്റർനാഷണലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബായിൽ നിര്യാതനായി. തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അൽ നഹ്ദ എൻ. എം. സി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണം എന്ന് ഡോക്ടർമാർ അറിയിച്ചു.
26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്ന ജോജോ എം.ജി സർവകലാശാലയുടെയും ബി.എസ്.എഫിൻ്റെയും, കെ.ടി.സി.യുടെയും വോളിബോൾ താരവുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച 2 മണിക്ക് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ.
രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ആസ്ത്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Cheapest day to fly from UAE : ആഴ്ച്ചയിലെ ഈ ദിവസം യുഎഇയിൽ നിന്ന് പറന്നാൽ വിമാന ടിക്കറ്റ് നിരക്ക് കുറയും, ദേ ഇക്കാര്യം ഒന്ന് അറിഞ്ഞ് വയ്ക്കൂ
Cheapest day to fly from UAE : ദുബായ്: ആഗോള യാത്രാ ആപ്പായ സ്കൈസ്കാനർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് വിമാന യാത്രയ്ക്ക് ഏറ്റവും വിലകുറഞ്ഞ ദിവസം ശനിയാഴ്ചയാണെന്ന് കണ്ടെത്തി. യാത്രാ റൂട്ട്, തീയതി എന്നിവയെ ആശ്രയിച്ച് നിരക്കുകളിൽ മാറ്റം വരാമെങ്കിലും ശരാശരി നിരക്കിൽ ശനിയാഴ്ചയാണ് ഏറ്റവും കുറഞ്ഞ ചെലവ്.
സ്കൈസ്കാനർ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 28 ശതമാനം പേർ ചൊവ്വാഴ്ചയാണ് ഏറ്റവും വിലകുറഞ്ഞ യാത്രാ ദിവസമെന്ന് കരുതിയപ്പോൾ, 25 ശതമാനം പേർ ബുധനാഴ്ചയാണെന്ന് വിശ്വസിച്ചു. എന്നാൽ ലഭ്യമായ ഡാറ്റ പ്രകാരം യുഎഇയിൽ നിന്ന് പറക്കാൻ ഏറ്റവും കുറഞ്ഞ ശരാശരി നിരക്ക് ലഭിക്കുന്നത് ശനിയാഴ്ചയാണെന്ന് കമ്പനി വ്യക്തമാക്കി. മുഴുവൻ മാസത്തെ നിരക്കുകൾ പരിശോധിക്കുന്ന ടൂൾസ് ഉപയോഗിച്ചാൽ യാത്രക്കാർക്ക് വിലകുറഞ്ഞ ദിവസങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും സ്കൈസ്കാനർ പറഞ്ഞു.
2026-ൽ യുഎഇ നിവാസികളിൽ ഭൂരിഭാഗവും വിദേശയാത്രയ്ക്ക് പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 96 ശതമാനം പേരും ഈ വർഷം വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. 69 ശതമാനം പേർ ഇതിനകം തന്നെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും, 64 ശതമാനം പേർ യാത്രാ തീയതികൾ ഇതുവരെ ഉറപ്പാക്കിയിട്ടില്ല. കുറഞ്ഞ നിരക്കുകൾ ലഭിക്കാനുള്ള വഴക്കമാണ് ഇതിന് കാരണം. പകുതി പേരും അന്താരാഷ്ട്ര യാത്രാ ചെലവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
വിലകുറഞ്ഞ ലക്ഷ്യസ്ഥാനങ്ങൾ
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക Cheapest day to fly from UAE : ആഴ്ച്ചയിലെ ഈ ദിവസം യുഎഇയിൽ നിന്ന് പറന്നാൽ വിമാന ടിക്കറ്റ് നിരക്ക് കുറയും, ദേ ഇക്കാര്യം ഒന്ന് അറിഞ്ഞ് വയ്ക്കൂCheapest day to fly from UAE : ദുബായ്: ആഗോള യാത്രാ ആപ്പായ സ്കൈസ്കാനർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് വിമാന യാത്രയ്ക്ക് ഏറ്റവും വിലകുറഞ്ഞ ദിവസം ശനിയാഴ്ചയാണെന്ന് കണ്ടെത്തി. യാത്രാ റൂട്ട്, തീയതി എന്നിവയെ ആശ്രയിച്ച് നിരക്കുകളിൽ മാറ്റം വരാമെങ്കിലും ശരാശരി നിരക്കിൽ ശനിയാഴ്ചയാണ് ഏറ്റവും കുറഞ്ഞ ചെലവ്.സ്കൈസ്കാനർ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 28 ശതമാനം പേർ ചൊവ്വാഴ്ചയാണ് ഏറ്റവും വിലകുറഞ്ഞ യാത്രാ ദിവസമെന്ന് കരുതിയപ്പോൾ, 25 ശതമാനം പേർ ബുധനാഴ്ചയാണെന്ന് വിശ്വസിച്ചു. എന്നാൽ ലഭ്യമായ ഡാറ്റ പ്രകാരം യുഎഇയിൽ നിന്ന് പറക്കാൻ ഏറ്റവും കുറഞ്ഞ ശരാശരി നിരക്ക് ലഭിക്കുന്നത് ശനിയാഴ്ചയാണെന്ന് കമ്പനി വ്യക്തമാക്കി. മുഴുവൻ മാസത്തെ നിരക്കുകൾ പരിശോധിക്കുന്ന ടൂൾസ് ഉപയോഗിച്ചാൽ യാത്രക്കാർക്ക് വിലകുറഞ്ഞ ദിവസങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും സ്കൈസ്കാനർ പറഞ്ഞു.2026-ൽ യുഎഇ നിവാസികളിൽ ഭൂരിഭാഗവും വിദേശയാത്രയ്ക്ക് പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 96 ശതമാനം പേരും ഈ വർഷം വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. 69 ശതമാനം പേർ ഇതിനകം തന്നെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും, 64 ശതമാനം പേർ യാത്രാ തീയതികൾ ഇതുവരെ ഉറപ്പാക്കിയിട്ടില്ല. കുറഞ്ഞ നിരക്കുകൾ ലഭിക്കാനുള്ള വഴക്കമാണ് ഇതിന് കാരണം. പകുതി പേരും അന്താരാഷ്ട്ര യാത്രാ ചെലവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
വിലകുറഞ്ഞ ലക്ഷ്യസ്ഥാനങ്ങൾ
2026-ൽ യുഎഇ യാത്രക്കാർക്ക് ഏറ്റവും താങ്ങാനാവുന്ന ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങളാണ് മുൻപന്തിയിൽ. ശരാശരി 795 ദിർഹം റിട്ടേൺ നിരക്കോടെ ഒരു ഇന്ത്യൻ നഗരം ഒന്നാമതെത്തി. കോഴിക്കോട് (937 ദിർഹം), മുംബൈ (975 ദിർഹം) എന്നിവയും കുറഞ്ഞ ചെലവിലുള്ള ലക്ഷ്യസ്ഥാനങ്ങളായി. തിരുവനന്തപുരം, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ശരാശരി 1,000 മുതൽ 1,100 ദിർഹം വരെ ചെലവാകും.
ഇന്ത്യയ്ക്ക് പുറമെ ഇസ്താംബൂളിലേക്കുള്ള യാത്രയും താരതമ്യേന താങ്ങാനാവുന്നതാണ്. ശരാശരി റിട്ടേൺ നിരക്ക് ഏകദേശം 1,100 ദിർഹം. കെയ്റോ, ധാക്ക എന്നിവിടങ്ങളിലേക്ക് ഏകദേശം 1,300 ദിർഹം ചെലവാകും. മനിലയാണ് ഏറ്റവും കുറഞ്ഞ ചെലവുള്ള 10 ലക്ഷ്യസ്ഥാനങ്ങളിൽ അവസാന സ്ഥാനത്ത്, ശരാശരി 1,691 ദിർഹം റിട്ടേൺ നിരക്കോടെ.
2026 ജനുവരി മുതൽ ഡിസംബർ വരെ നടക്കുന്ന യാത്രകൾക്കായി 2025 ജനുവരി മുതൽ ഒക്ടോബർ വരെ സ്കൈസ്കാനറിൽ ബുക്ക് ചെയ്ത ഇക്കണോമി റിട്ടേൺ ടിക്കറ്റുകളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ.
യുഎഇയിലെ 56 ശതമാനം യാത്രക്കാരും ഏറ്റവും മികച്ച മൂല്യം ലഭിക്കുന്ന സ്ഥലങ്ങൾ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ജനുവരിയിലേ തന്നെ യാത്രാ ക്രമീകരണങ്ങൾ നടത്തുമെന്നു പറഞ്ഞു. ഇതിന് സഹായകരമായി ഓരോ മാസവും ഏറ്റവും വിലകുറഞ്ഞ നഗരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ‘ചീപ്പ് ഡെസ്റ്റിനേഷൻ പ്ലാനർ’ എന്ന പുതിയ ടൂൾ സ്കൈസ്കാനർ അവതരിപ്പിച്ചു.
വിദേശയാത്രയ്ക്ക് താമസ സൗകര്യം ബുക്ക് ചെയ്തവരിൽ 43 ശതമാനം പേർ ഇതിനകം കാർ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇതോടെ പലരും ഇപ്പോഴും യാത്രാ പ്ലാനിംഗ് ഘട്ടത്തിലാണെന്ന് വ്യക്തമാകുന്നു
കൂടുതൽ അവധി യാത്രകൾ
യാത്രാ മേഖലയിലെ മറ്റ് റിപ്പോർട്ടുകളും ഈ പ്രവണത ശരിവെക്കുന്നു. മാരിയറ്റ് ബോൺവോയിയുടെ റിപ്പോർട്ട് പ്രകാരം, യുഎഇയിലെയും സൗദി അറേബ്യയിലെയും 80 ശതമാനത്തിലധികം യാത്രക്കാർ 2026-ൽ കഴിഞ്ഞ വർഷത്തേക്കാൾ തുല്യമായോ അതിലധികമോ അവധി ദിവസങ്ങൾ ചെലവഴിക്കാൻ പദ്ധതിയിടുന്നു. പകുതിയിലധികം പേർ കൂടുതൽ യാത്രകൾ നടത്തുമെന്നും അറിയിച്ചു.
2026-ലും ഒരു യാത്രയിൽ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രവണത തുടരുമെന്നാണ് വിലയിരുത്തൽ. യുഎഇ യാത്രക്കാർക്കിടയിൽ ഇറ്റലി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, തുർക്കി എന്നിവയാണ് ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ.