Wayanad expatriate death : ഇനി തിരികെ യാത്രയില്ല ; ഉമ്മക്ക് പിന്നാലെ ക്യാൻസറിനൊട് പൊരുതി ജയിക്കാനാവാതെ ഈ മകനും മടങ്ങി, വേദനയിൽ വിങ്ങി പ്രവാസ ലോകം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Wayanad expatriate death സുൽത്താൻ ബത്തേരി: കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കാനായി ഇരുപതാം വയസ്സിൽ പ്രവാസ ജീവിതം തുടങ്ങിയ വയനാട് നായ്ക്കട്ടി സ്വദേശിയായ ഷബീർ (39) അന്തരിച്ചു. പിത്താശയത്തിലെ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

പക്ഷാഘാതം മൂലം കിടപ്പിലായിരുന്ന ഉമ്മ സഫിയയുടെ വിയോഗത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഷബീറും വിടവാങ്ങിയത്. അമ്മയും മകനും തുടർച്ചയായി മരിച്ചതോടെ നാടാകെ ദുഃഖത്തിലായി.ദുബായ്, സൗദി അറേബ്യ, ഷാർജ എന്നിവിടങ്ങളിലായി വർഷങ്ങളോളം ജോലി ചെയ്ത ഷബീർ, മൂന്ന് സഹോദരിമാരുടെ വിവാഹവും കുടുംബത്തിന്റെ മറ്റ് ബാധ്യതകളും തീർക്കുന്നതിനായി ദീർഘകാലം നാട്ടിൽ വരാതെയാണ് കഠിനാധ്വാനം ചെയ്തത്.

ജോലിക്കിടെയുണ്ടായ നടുവേദനയ്ക്ക് ചികിത്സ തേടാനും രോഗബാധിതയായ ഉമ്മയെ ശുശ്രൂഷിക്കാനുമായി നാട്ടിലെത്തിയപ്പോഴാണ് ഷബീറിന് കാൻസർ സ്ഥിരീകരിച്ചത്. ഉമ്മയുടെ വിയോഗത്തിന്റെ വേദന മാറും മുൻപേ മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു.അബൂട്ടിയാണ് പിതാവ്. ഭാര്യ ഷബാന. ഏഴ് വയസ്സുകാരനായ നൂഹും മൂന്നര വയസ്സുകാരനായ ലൂത്തും പിതാവിന്റെ വിയോഗം തിരിച്ചറിയാതെ അന്ത്യചുംബനം നൽകിയ കാഴ്ച കാണികളെ കണ്ണീരിലാഴ്ത്തി.

സഹോദരങ്ങൾ: ഷബീന, ഹസീന, ഷക്കീല. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഷബീറിന്റെ മയ്യിത്ത് നിസ്കാരം ബുധനാഴ്ച നായ്ക്കട്ടി ജുമാ മസ്ജിദിൽ നടന്നു.ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്ന ഷബീറിന്റെ വിയോഗം വയനാടിനും പ്രവാസ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ്.

ഇനി വഴിയും ചോദിക്കണ്ട ഡ്രൈവർ വേണ്ട;പിന്നെ എങ്ങനെ വണ്ടി ഓടും??? എങ്ങനെയെന്നല്ലേ?? അറിയാം

UAE Nazia Staff Editor — January 9, 2026 · 0 Comment

Driverless Taxis; ദുബായ്: യുഎഇയിൽ ഡ്രൈവറില്ലാ ടാക്സികൾ നിയന്ത്രിക്കുന്നതിനായുള്ള ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചു. ചൈനീസ് ടെക് ബൈഡു അപ്പോളോ ഗോയുമായി സഹകരിച്ച് കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ദുബായ് ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാക്കി മാറ്റാനുള്ള യാത്രയിൽ മറ്റൊരു നിർണ്ണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്വാഹനങ്ങളെ നിയന്ത്രിക്കുക, സുരക്ഷാ പരിശോധനകൾ നടത്തുക, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകുക, ചാർജിംഗ്, അറ്റകുറ്റപ്പണികൾ എന്നിവ ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ സെന്റർ വഴി നിയന്ത്രിക്കുക. കൂടാതെ ഡ്രൈവറുടെ സഹായമില്ലാതെ തന്നെ റോഡുകളിൽ പരീക്ഷണ ഓട്ടം നടത്താനുള്ള ആദ്യത്തെ പ്രത്യേക പെർമിറ്റും നേടി.

ഇത് യുഎഇയുടെ ഗതാഗത നിയമങ്ങളിൽ വരുത്തിയ വിപ്ലവകരമായ മാറ്റത്തിലൊന്നാണ് ഡ്രൈവറില്ലാ ടാക്സികൾ. 2026 ന്റെ ആദ്യ മാസത്തിൽ തന്നെ ദുബായിൽ ഡ്രൈവറില്ലാ ടാക്സികളുടെ സേവനങ്ങൾ പൂർണ്ണതോതിൽ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. കൂടാതെ തുടക്കത്തിൽ കുറഞ്ഞ എണ്ണം വാഹനങ്ങൾ മാത്രമായിരിക്കും നിരത്തിലിറക്കുക എന്നും അറിയിച്ചു.

പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുമെന്നും വ്യക്തമാക്കി. ഇത് വെറുമൊരു സാങ്കേതിക വിദ്യയല്ല മറിച്ച് ദുബായിലെ ജീവിതനിലവാരം ഉയർത്താനുള്ള ദൗത്യമാണെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ വർധിപ്പിക്കാനും ഡ്രൈവർമാരുടെ പിഴവുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സാധിക്കുമെന്നാണ് പറയുന്നത്.

അതോടൊപ്പം തന്നെ കാർബൺ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഒരു ഗതാഗത സംവിധാനം കെട്ടിപ്പടുക്കാനും ഈ നീക്കം സഹായിക്കുമെന്നും അറിയിച്ചു. കൂടാതെ ഭാവിയിൽ ഡ്രൈവറില്ലാ ടാക്സികളുടെ എണ്ണം ആയിരമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 50 ‘ആർടി 6’ സ്വയംഭരണ വാഹനങ്ങൾ ഇതിനോടകം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ദുബായിലെ റോഡുകളിൽ ഇറക്കി.

എന്നാൽ കൃത്യമായ പരീക്ഷണങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ വാണിജ്യ സർവീസുകൾ ആരംഭിക്കുകയുള്ളൂ എന്നാണ് അറിയിപ്പ്. ഒപ്പം ഡ്രൈവറില്ലാ ടാക്സികളുടെ വരവ് ദുബായിലെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Isra Wal Miraj;ഇസ്രാ വാൾ മിറാജ്: ഏതൊക്കെ ജിസിസി രാജ്യങ്ങളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്;അറിയാം

Isra Wal Miraj ദുബായ്: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പുണ്യദിനമായി കാണുന്ന ഇസ്‌റാഅ് മിഅ്റാജ് ഈ വർഷം ജനുവരി 16-ന് (ഹിജ്റ കലണ്ടർ പ്രകാരം റജബ് 27) വരുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ജെറുസലേമിലെ മസ്ജിദുൽ അഖ്സയിലേക്ക് നടത്തിയ നിശായാത്രയുടെയും അവിടെ നിന്നുള്ള ആകാശാരോഹണത്തിന്റെയും സ്മരണ പുതുക്കുന്നതാണ് ഈ ദിനം. യുഎഇയിൽ ഈ വർഷം ഇസ്‌റാഅ് മിഅ്റാജിന് പൊതു അവധി ഉണ്ടായിരിക്കില്ല. 2019-ൽ അധികൃതർ എടുത്ത തീരുമാനപ്രകാരം, ഇസ്‌റാഅ് മിഅ്റാജ്, നബിദിനം തുടങ്ങിയ ദിനങ്ങളിലെ അവധി ഒഴിവാക്കി പെരുന്നാൾ അവധികൾ (ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ) ദീർഘിപ്പിക്കുകയായിരുന്നു

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജനുവരി 18 ഞായറാഴ്ച പൊതു അവധി കുവൈത്തില്‍ പ്രഖ്യാപിച്ചു. ഒമാൻ സുൽത്താനേറ്റും ജനുവരി 18 ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. മറ്റ് ജിസിസി രാജ്യങ്ങളിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇസ്‌റാഅ് മിഅ്റാജ് പ്രമാണിച്ച് സാധാരണയായി പൊതു അവധി നൽകാറില്ല.

child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടം : ഒരു കുട്ടി കൂടി മരിച്ചു

child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു.

മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മകൻ അസ്സാം (8) ആണ് മരിച്ചത്. മറ്റ് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു

Air India Express excess baggage offer പുതുവർഷ യാത്രക്കാർക്ക് ആശ്വാസം: ഗൾഫ്–ഇന്ത്യ യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഓഫർ

Air India Express excess baggage offer പുതുവർഷ അവധിക്കാലത്തിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുറഞ്ഞ നിരക്കിൽ അധിക ലഗേജ് (Excess Baggage) കൊണ്ടുപോകാൻ സഹായിക്കുന്ന പ്രത്യേകവും പരിമിതകാലവുമായ ഓഫറാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. വിമാനത്താവളങ്ങളിൽ അധിക ലഗേജിന് ഈടാക്കുന്ന ഉയർന്ന നിരക്കുകൾ ഒഴിവാക്കി വലിയ സാമ്പത്തിക ലാഭം നേടാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്

ഓഫറിന്റെ പ്രധാന ആനുകൂല്യങ്ങൾ

ഈ പ്രത്യേക ഓഫറിലൂടെ യാത്രക്കാർക്ക് 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. സാധാരണയായി വിമാനത്താവളത്തിൽ നൽകേണ്ടിവരുന്ന അമിത ചെലവ് ഒഴിവാക്കി വളരെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഉറപ്പാക്കാൻ ഇതിലൂടെ കഴിയും.

മിക്ക എയർ ഇന്ത്യ എക്സ്പ്രസ് ഫെയറുകളിലും നിലവിൽ അനുവദിച്ചിരിക്കുന്ന 30 കിലോ ലഗേജിന് പുറമെ 10 കിലോ കൂടി ചേർക്കുന്നതോടെ, യാത്രക്കാർക്ക് ആകെ 40 കിലോ വരെ ലഗേജ് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധിക്കും.

ബുക്കിംഗ്, യാത്രാ കാലാവധി

  • ബുക്കിംഗ് കാലാവധി:
    2026 ജനുവരി 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാണ്.
  • യാത്രാ കാലാവധി:
    2026 ജനുവരി 16 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.

രാജ്യം തിരിച്ചുള്ള അധിക ലഗേജ് നിരക്കുകൾ

(5 കിലോ / 10 കിലോ സ്ലാബുകൾക്ക് – വളരെ കുറഞ്ഞ നിരക്കിൽ)

  • യു.എ.ഇ (UAE): AED 2
  • ഖത്തർ (Qatar): QR 2
  • സൗദി അറേബ്യ (Saudi Arabia): SAR 2
  • ഒമാൻ (Oman): OMR 0.2
  • കുവൈറ്റ് (Kuwait): KWD 0.2
  • ബഹ്‌റൈൻ

phone charging-100-negative side;ഫോണ്‍ 100% ചാര്‍ജ് ചെയ്യുന്നവരാണോ?… എങ്കില്‍ ഇക്കാര്യം അറിഞ്ഞോളൂ…

phone charging-100-negative side;ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഒട്ടുമിക്ക ആളുകള്‍ക്കും വല്ലാത്തൊരു അസ്വസ്ഥതയാണ്. പലരും ഫോണിന്റെ പെര്‍ഫോമന്‍സിന് 100 ശതമാനം ചാര്‍ജാണ് വേണ്ടതെന്ന കരുതുന്നവരാണ്. എന്നാല്‍ സംഗതി അങ്ങനെയല്ല. 

സ്ഥിരമായ ഫോണ്‍  ബാറ്ററി നൂറു ശതമാനം വരെ ചാര്‍ജ് ചെയ്യുന്ന ശീലം അവസാനിപ്പിക്കണം. ഫുള്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ വോള്‍ട്ടേജ് കൂട്ടും. ഇതോടെ ഇതിന്റെ അകത്തുള്ള കെമിക്കല്‍ സ്ട്രകച്ചര്‍ ക്ഷയിക്കാന്‍ ആരംഭിക്കും. അതിനാല്‍ 20%ത്തിനും 80 ശതമാനത്തിനുമിടയിലും ബാറ്ററി ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ഇത് ബാറ്ററി ലൈഫ് കൂട്ടുന്നതിനൊപ്പം അതിന്റെ കെമിക്കല്‍ സ്ട്രസ് കുറയ്ക്കുകയും ചെയ്യും. ഇതുപോലെ തന്നെ ഫോണിന്റെ ചാര്‍ജ് 0% ശതമാനത്തില്‍ എത്താതെയും നോക്കണം. ഇങ്ങനെ സംവിക്കുന്നത് ചാര്‍ജിങ് കപ്പാസിറ്റി കുറയ്ക്കുകയും ബാറ്ററിയുടെ ലൈഫ് കുറയ്ക്കുകയും ചെയ്യും.

രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം ഉറങ്ങാന്‍ പോകുന്നതും നല്ല ശീലമല്ല. ഇതും ബാറ്ററി ഏറെ നേരം മുഴുവന്‍ വോട്ടേജില്‍ തുടരാന്‍ കാരണമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഫോണ്‍ നൂറു ശതമാനം ചാര്‍ജ് ചെയ്യുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യരുത്. ഏറ്റവും മികച്ച രീതി 85 മുതല്‍ 90 ശതമാനം വരെ മാത്രം ഫോണ്‍ ചാര്‍ജ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് 15 ശതമാനം വരെ ബാറ്ററി ലൈഫ് കൂട്ടും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *