New safety rules for air travel in the UAE;അബൂദബി: യു.എ.ഇയില്‍ നിന്ന് പറക്കാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ വിമാന യാത്രയിലെ പുതിയ സുരക്ഷാ നിയമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍. വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ക്കും ലിഥിയം ബാറ്ററികള്‍ക്കും ഇന്ത്യയുടെ വ്യോമയാന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആകാശയാത്രയ്ക്കിടെ ഉണ്ടാകാവുന്ന തീപിടിത്തങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടി.
പവര്‍ ബാങ്ക് ഉപയോഗത്തിന് പൂര്‍ണ വിലക്ക്
വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് ഡി.ജി.സി.എ കര്‍ശനമായി നിരോധിച്ചു. യാത്രയ്ക്കിടെ ഫോണോ മറ്റ് ഉപകരണങ്ങളോ പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ പാടില്ല. കൂടാതെ, വിമാനത്തിലെ സീറ്റുകളിലുള്ള പവര്‍ പോയിന്റുകള്‍ (ഇന്‍സീറ്റ് പവര്‍) ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും അനുമതിയില്ല. യാത്രയിലുടനീളം ഇവ പ്രവര്‍ത്തന രഹിതമായിരിക്കണം. പവര്‍ ബാങ്കുകളും ലിഥിയം ബാറ്ററികളും ഒരു കാരണവശാലും ‘ചെക്ക്ഇന്‍’ ബാഗുകളില്‍ വയ്ക്കാന്‍ പാടില്ല. ഇവ ഹാന്‍ഡ് ബാഗേജില്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍, ഹാന്‍ഡ് ബാഗ് സീറ്റിന് മുകളിലുള്ള ‘ഓവര്‍ ഹെഡ് ബിന്നി’ല്‍ വെക്കുകയാണെങ്കില്‍ അതിനുള്ളില്‍ പവര്‍ ബാങ്ക് ഉണ്ടാകാന്‍ പാടില്ല. പവര്‍ ബാങ്കുകള്‍ യാത്രക്കാരന്‍ തന്റെ പക്കലോ സീറ്റിന് താഴെയോ സുരക്ഷിതമായി സൂക്ഷിക്കണം. ഉപയോഗത്തിലില്ലാത്ത ബാറ്ററികള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാതിരിക്കാന്‍ അവയുടെ ടെര്‍മിനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുകയോ ഒറിജിനല്‍ പാക്കിങ്ങില്‍ തന്നെ സൂക്ഷിക്കുകയോ വേണം.
എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ നിബന്ധനകള്‍
യുബൈയുമൊക്കെ ഈ നിയമങ്ങള്‍ നേരത്തെ തന്നെ കര്‍ശനമാക്കിയിട്ടുണ്ട്. 100 വാട്ട് അവര്‍ (ഡബ്ല്യു.എച്ച്) വരെ ശേഷിയുള്ള ലിഥിയം ബാറ്ററികളാണ് സാധാരണയായി അനുവദിക്കുന്നത്. 100 മുതല്‍ 160 വാട് അവര്‍ വരെ ശേഷിയുള്ളവയ്ക്ക് വിമാന കമ്പനിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. 160 വാട്ട് അവറിന് മുകളിലുള്ളവ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.
മറ്റു ഗാഡ്‌ജെറ്റുകള്‍
നനനലാപ്‌ടോപ്പും ക്യാമറയും: നനനഇവയും ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകുന്നതാണ് ഉചിതം. സ്‌പെയര്‍ ബാറ്ററികള്‍ നിര്‍ബന്ധമായും കൈവശം തന്നെ വയ്ക്കണം.
ഇസിഗരറ്റ്, വേപ്പുകള്‍: നനനഇവ വിമാനത്തിനുള്ളില്‍ ഉപയോഗിക്കാനോ ചാര്‍ജ് ചെയ്യാനോ പാടില്ല. ഇവയും ഹാന്‍ഡ് ബാഗില്‍ തന്നെ സൂക്ഷിക്കണം.
നനനസ്മാര്‍ട്ട് ലഗേജ്: നനനബാറ്ററികള്‍ നീക്കം ചെയ്യാന്‍ കഴിയു ന്ന സ്മാര്‍ട്ട് ബാഗുകള്‍ മാത്രമേ അനുവദിക്കൂ. ഈ ബാറ്ററികള്‍ ഊരിയെടുത്ത് കൈവശം വയ്ക്കണം.
യാത്രക്കാര്‍ പാലിക്കേണ്ട മറ്റു സുരക്ഷാ മുന്‍കരുതലുകള്‍
വിമാന യാത്രയ്ക്കിടെ യാത്രക്കാരുടെ കൈവശമുള്ള ഫോണോ പവര്‍ ബാങ്കോ അമിതമായി ചൂടാകുകയോ, അതില്‍ നിന്ന് പുകയോ ഗന്ധമോ വരികയോ ചെയ്താല്‍ ഒട്ടും വൈകാതെ വിമാന ജീവനക്കാരെ വിവരമറിയിക്കണം. മൊബൈല്‍ ഫോണ്‍ സീറ്റിനിടയില്‍ വീണു പോയാല്‍ അത് എടുക്കാനായി സീറ്റ് ചലിപ്പിക്കരുത്. സീറ്റിന്റെ മെക്കാനിസത്തിനിടയില്‍പ്പെട്ട് ബാറ്ററി അമരുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ കാബിന്‍ ക്രൂവിന്റെ സഹായം തേടുക. രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ) സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇന്ത്യ ഈ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് യാത്രക്കാര്‍ ഈ നിയമങ്ങളോട് സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Isra Wal Miraj;ഇസ്രാ വാൾ മിറാജ്: ഏതൊക്കെ ജിസിസി രാജ്യങ്ങളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്;അറിയാം
Isra Wal Miraj ദുബായ്: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പുണ്യദിനമായി കാണുന്ന ഇസ്‌റാഅ് മിഅ്റാജ് ഈ വർഷം ജനുവരി 16-ന് (ഹിജ്റ കലണ്ടർ പ്രകാരം റജബ് 27) വരുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ജെറുസലേമിലെ മസ്ജിദുൽ അഖ്സയിലേക്ക് നടത്തിയ നിശായാത്രയുടെയും അവിടെ നിന്നുള്ള ആകാശാരോഹണത്തിന്റെയും സ്മരണ പുതുക്കുന്നതാണ് ഈ ദിനം. യുഎഇയിൽ ഈ വർഷം ഇസ്‌റാഅ് മിഅ്റാജിന് പൊതു അവധി ഉണ്ടായിരിക്കില്ല. 2019-ൽ അധികൃതർ എടുത്ത തീരുമാനപ്രകാരം, ഇസ്‌റാഅ് മിഅ്റാജ്, നബിദിനം തുടങ്ങിയ ദിനങ്ങളിലെ അവധി ഒഴിവാക്കി പെരുന്നാൾ അവധികൾ (ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ) ദീർഘിപ്പിക്കുകയായിരുന്നു
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജനുവരി 18 ഞായറാഴ്ച പൊതു അവധി കുവൈത്തില്‍ പ്രഖ്യാപിച്ചു. ഒമാൻ സുൽത്താനേറ്റും ജനുവരി 18 ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. മറ്റ് ജിസിസി രാജ്യങ്ങളിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇസ്‌റാഅ് മിഅ്റാജ് പ്രമാണിച്ച് സാധാരണയായി പൊതു അവധി നൽകാറില്ല.
child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടം : ഒരു കുട്ടി കൂടി മരിച്ചു
child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു.
മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മകൻ അസ്സാം (8) ആണ് മരിച്ചത്. മറ്റ് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു
Air India Express excess baggage offer പുതുവർഷ യാത്രക്കാർക്ക് ആശ്വാസം: ഗൾഫ്–ഇന്ത്യ യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഓഫർ
Air India Express excess baggage offer പുതുവർഷ അവധിക്കാലത്തിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുറഞ്ഞ നിരക്കിൽ അധിക ലഗേജ് (Excess Baggage) കൊണ്ടുപോകാൻ സഹായിക്കുന്ന പ്രത്യേകവും പരിമിതകാലവുമായ ഓഫറാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. വിമാനത്താവളങ്ങളിൽ അധിക ലഗേജിന് ഈടാക്കുന്ന ഉയർന്ന നിരക്കുകൾ ഒഴിവാക്കി വലിയ സാമ്പത്തിക ലാഭം നേടാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്
ഓഫറിന്റെ പ്രധാന ആനുകൂല്യങ്ങൾ
ഈ പ്രത്യേക ഓഫറിലൂടെ യാത്രക്കാർക്ക് 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. സാധാരണയായി വിമാനത്താവളത്തിൽ നൽകേണ്ടിവരുന്ന അമിത ചെലവ് ഒഴിവാക്കി വളരെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഉറപ്പാക്കാൻ ഇതിലൂടെ കഴിയും.
മിക്ക എയർ ഇന്ത്യ എക്സ്പ്രസ് ഫെയറുകളിലും നിലവിൽ അനുവദിച്ചിരിക്കുന്ന 30 കിലോ ലഗേജിന് പുറമെ 10 കിലോ കൂടി ചേർക്കുന്നതോടെ, യാത്രക്കാർക്ക് ആകെ 40 കിലോ വരെ ലഗേജ് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധിക്കും.
ബുക്കിംഗ്, യാത്രാ കാലാവധി
- ബുക്കിംഗ് കാലാവധി:
2026 ജനുവരി 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാണ്. - യാത്രാ കാലാവധി:
2026 ജനുവരി 16 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.
രാജ്യം തിരിച്ചുള്ള അധിക ലഗേജ് നിരക്കുകൾ
(5 കിലോ / 10 കിലോ സ്ലാബുകൾക്ക് – വളരെ കുറഞ്ഞ നിരക്കിൽ)
- യു.എ.ഇ (UAE): AED 2
- ഖത്തർ (Qatar): QR 2
- സൗദി അറേബ്യ (Saudi Arabia): SAR 2
- ഒമാൻ (Oman): OMR 0.2
- കുവൈറ്റ് (Kuwait): KWD 0.2
- ബഹ്‌റൈൻ
phone charging-100-negative side;ഫോണ്‍ 100% ചാര്‍ജ് ചെയ്യുന്നവരാണോ?… എങ്കില്‍ ഇക്കാര്യം അറിഞ്ഞോളൂ…
phone charging-100-negative side;ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഒട്ടുമിക്ക ആളുകള്‍ക്കും വല്ലാത്തൊരു അസ്വസ്ഥതയാണ്. പലരും ഫോണിന്റെ പെര്‍ഫോമന്‍സിന് 100 ശതമാനം ചാര്‍ജാണ് വേണ്ടതെന്ന കരുതുന്നവരാണ്. എന്നാല്‍ സംഗതി അങ്ങനെയല്ല.
സ്ഥിരമായ ഫോണ്‍ ബാറ്ററി നൂറു ശതമാനം വരെ ചാര്‍ജ് ചെയ്യുന്ന ശീലം അവസാനിപ്പിക്കണം. ഫുള്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ വോള്‍ട്ടേജ് കൂട്ടും. ഇതോടെ ഇതിന്റെ അകത്തുള്ള കെമിക്കല്‍ സ്ട്രകച്ചര്‍ ക്ഷയിക്കാന്‍ ആരംഭിക്കും. അതിനാല്‍ 20%ത്തിനും 80 ശതമാനത്തിനുമിടയിലും ബാറ്ററി ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ഇത് ബാറ്ററി ലൈഫ് കൂട്ടുന്നതിനൊപ്പം അതിന്റെ കെമിക്കല്‍ സ്ട്രസ് കുറയ്ക്കുകയും ചെയ്യും. ഇതുപോലെ തന്നെ ഫോണിന്റെ ചാര്‍ജ് 0% ശതമാനത്തില്‍ എത്താതെയും നോക്കണം. ഇങ്ങനെ സംവിക്കുന്നത് ചാര്‍ജിങ് കപ്പാസിറ്റി കുറയ്ക്കുകയും ബാറ്ററിയുടെ ലൈഫ് കുറയ്ക്കുകയും ചെയ്യും.
രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം ഉറങ്ങാന്‍ പോകുന്നതും നല്ല ശീലമല്ല. ഇതും ബാറ്ററി ഏറെ നേരം മുഴുവന്‍ വോട്ടേജില്‍ തുടരാന്‍ കാരണമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഫോണ്‍ നൂറു ശതമാനം ചാര്‍ജ് ചെയ്യുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യരുത്. ഏറ്റവും മികച്ച രീതി 85 മുതല്‍ 90 ശതമാനം വരെ മാത്രം ഫോണ്‍ ചാര്‍ജ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് 15 ശതമാനം വരെ ബാറ്ററി ലൈഫ് കൂട്ടും.