Qatar National Day weather ഖത്തർ ദേശീയ ദിനം മഴക്കും ഇടിമിന്നലിനും സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Qatar National Day weather ദോഹ: ഖത്തർ ദേശീയ ദിനമായ 2025 ഡിസംബർ 18 വ്യാഴാഴ്ചയ്ക്ക് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) പുറപ്പെടുവിച്ചു.

ദേശീയ ദിന അവധിക്കാലത്ത് ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ആദ്യ ഘട്ടത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും തുടർന്ന് ആകാശം മേഘാവൃതമാകുമെന്നും ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാമെന്നും രാത്രി കാലത്ത് തണുപ്പ് കൂടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കാറ്റ് തെക്ക്-കിഴക്ക് മുതൽ വടക്ക്-കിഴക്ക് ദിശയിൽ മണിക്കൂറിൽ 8 മുതൽ 18 നോട്ട് വരെ വേഗത്തിൽ വീശും. ഇടിമിന്നൽ സമയങ്ങളിൽ കാറ്റിന്റെ വേഗം 45 നോട്ട് വരെ ഉയരാൻ സാധ്യതയുണ്ട്. പിന്നീട് കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മാറി 20 മുതൽ 30 നോട്ട് വരെ വേഗത്തിൽ വീശുമെന്നും അറിയിച്ചു.

കടൽ സ്ഥിതി 8 മുതൽ 11 അടി വരെ ഉയരാനിടയുണ്ടെന്നും ഇടിമിന്നൽ സമയങ്ങളിൽ തിരമാലകൾ 16 അടി വരെ ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഖത്തർ നാഷണൽ ഡേ 2025: രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങൾ, നാളത്തെ പരിപാടികളെ കുറിച്ചറിയാം

Uncategorized Greeshma Staff Editor — December 17, 2025 · 0 Comment

qatar newww sav

Qatar National Day 2025 : ദോഹ: ഖത്തർ നാഷണൽ ഡേ 2025 വിപുലമായ ആഘോഷങ്ങളോടെ രാജ്യമെമ്പാടും ആഘോഷിക്കാൻ ഒരുങ്ങുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചെത്തുന്ന ഗംഭീര നാഷണൽ ഡേ പരേഡ് മുതൽ അറബ് കപ്പ് ഫൈനൽ, വെടിക്കെട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുടുംബ വിനോദങ്ങൾ എന്നിവ വരെ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്.

നാഷണൽ ഡേ പരേഡ് – പ്രധാന ആകർഷണം
ഡിസംബർ 18-ന് രാവിലെ 9 മണിക്ക് ദോഹ കോർണീഷിലാണ് നാഷണൽ ഡേ പരേഡ്. പൊതുജനങ്ങൾക്ക് പ്രവേശനം രാവിലെ 5 മണി മുതൽ അനുവദിക്കും. മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും അരങ്ങേറുന്ന ഈ പരേഡ് സൗജന്യമായി കാണാനാകും.

അറബ് കപ്പ് ഫൈനൽ: മൊറോക്കോ vs ജോർദാൻ
ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ അറബ് കപ്പ് ഫൈനൽ നടക്കും. ടിക്കറ്റുകൾ QR 25 മുതൽ ലഭ്യമാണ്.

ലുസൈൽ ബോളിവാർഡ് വെടിക്കെട്ട്
ഡിസംബർ 18-ന് വൈകിട്ട് 5 മുതൽ രാത്രി 12 വരെ ലുസൈൽ ബോളിവാർഡിൽ സാംസ്കാരിക പരിപാടികളും ഗെയിമുകളും അതിഗംഭീര വെടിക്കെട്ടും നടക്കും. പ്രവേശനം സൗജന്യം.

ക്ലാസിക് കാർ പരേഡ്
ഡിസംബർ 17-ന് വൈകിട്ട് 3 മണി മുതൽ Gewan Island, The Pearl Island എന്നിവിടങ്ങളിൽ ഖത്തർ നാഷണൽ ഡേ ക്ലാസിക് കാർ പരേഡ് നടക്കും. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വാഹനങ്ങൾ പ്രദർശിപ്പിക്കും.

പാരച്യൂട്ട് ഷോ – കത്താറ
Katara Corniche-ൽ ഡിസംബർ 17-ന് വൈകിട്ട് 5:30നും ഡിസംബർ 18-ന് വൈകിട്ട് 4:00നും പാരച്യൂട്ട് ഷോ നടക്കും. പ്രവേശനം സൗജന്യം.

ഓൾഡ് ദോഹ പോർട്ട് ആഘോഷങ്ങൾ
വൈകിട്ട് 4 മുതൽ രാത്രി 11 വരെ കുടുംബസമേതം ആസ്വദിക്കാവുന്ന പരിപാടികൾ, ലൈവ് പ്രകടനങ്ങൾ, ട്രഡീഷണൽ ധോ ക്രൂയിസ് യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്.

ദോഹ ഫെസ്റ്റിവൽ സിറ്റി – വില്ലേജ് ഫെസ്റ്റിവൽ
വൈകിട്ട് 4 മുതൽ രാത്രി 10 വരെ നടക്കുന്ന ഫെസ്റ്റിവലിൽ Rahma Riyadh Show (വൈകിട്ട് 5:30), ലൈവ് ഷോകൾ, അറബ് കപ്പ് ഓപ്പൺ എയർ സ്ക്രീനിംഗ് എന്നിവ ഉണ്ടായിരിക്കും.

ദ പെൾ & ഗെവാൻ ഐലൻഡ്
ദിവസം മുഴുവൻ സ്ട്രീറ്റ് ലൈവ് ഷോകളും കുടുംബ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.

ഹീനത്ത് സൽമ ഫാം നാഷണൽ ഡേ ഫെയർ
ഡിസംബർ 17 മുതൽ 20 വരെ ഉച്ചയ്ക്ക് 2:30 മുതൽ രാത്രി 10 വരെ ലൈവ് മ്യൂസിക്, വർക്ക്‌ഷോപ്പുകൾ, സിനിമ പ്രദർശനം, കുടുംബ വിനോദങ്ങൾ എന്നിവ നടക്കും.

മാൾ ഓഫ് ഖത്തർ – ‘The Beat of the Nation’
ഡിസംബർ 17 മുതൽ 20 വരെ വൈകിട്ട് 3 മുതൽ രാത്രി 10 വരെ കുട്ടികൾക്കായി arts & crafts, face painting, henna, സദു നെയ്ത്ത്, അറബിക് മാസ്കോട്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. Ardha Show വൈകിട്ട് 4:00, 6:30, 8:00 എന്നിങ്ങനെ.

മ്ശൈരിബ് ഡൗൺടൗൺ ആഘോഷങ്ങൾ
ഡിസംബർ 18-ന് വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, ലൈവ് ഷോകൾ, നാഷണൽ ഡേ സ്പെഷ്യൽസ് എന്നിവ നടക്കും.

കത്താറ കൾചറൽ വില്ലേജ് – സമാപന പരിപാടികൾ
വൈകിട്ട് 3 മുതൽ രാത്രി 10 വരെ കുടുംബങ്ങൾക്കായി നാഷണൽ ഡേയും അറബ് കപ്പ് പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഖത്തർ നാഷണൽ ഡേ റൺ
Education City MTB Trail-ൽ രാവിലെ 7 മുതൽ നാഷണൽ ഡേ റൺ നടക്കും. മുതിർന്നവർക്ക് പങ്കെടുക്കാനുള്ള ഫീസ് QR 125 മുതൽ.

രാജ്യമെമ്പാടുമുള്ള ഈ പരിപാടികൾ ഖത്തറിന്റെ ഐക്യവും പാരമ്പര്യവും ആധുനികതയും ഒരുമിച്ച് ആഘോഷിക്കുന്ന വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

2030-ഓടെ ഖത്തറിൽ 40-ലധികം പുതിയ സ്കൂളുകൾ; വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്താൻ സർക്കാർ

Latest Greeshma Staff Editor — December 17, 2025 · 0 Comment

ഖത്തറിലെ വിദ്യാഭ്യാസ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും 2030 ആകുമ്പോഴേക്കും അന്താരാഷ്ട്ര നിലവാരമുള്ള 40-ലധികം പുതിയ സ്കൂളുകൾ രാജ്യത്ത് ആരംഭിക്കുമെന്നും വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തർ ടിവിയോട് സംസാരിച്ച മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം അൽ നുഐമി, 2030 വരെയുള്ള രാജ്യത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നതെന്ന് വ്യക്തമാക്കി. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യതയുള്ള അധ്യാപകർ, വഴക്കമുള്ള അക്കാദമിക് പദ്ധതികൾ, കൂടുതൽ സ്കോളർഷിപ്പ് അവസരങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. മൂന്ന് വർഷം മുമ്പ് ആരംഭിച്ച ദേശീയ സ്കൂൾ വികസന പദ്ധതിയിൽ ഇതിനകം തന്നെ ഗണ്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ 10 പുതിയ സ്കൂളുകളും, രണ്ടാം ഘട്ടത്തിൽ 8 സ്കൂളുകളും പൂർത്തിയാക്കി. വരാനിരിക്കുന്ന അക്കാദമിക് വർഷത്തിൽ 4 സ്കൂളുകൾ കൂടി പ്രവർത്തനം ആരംഭിക്കും. മൂന്നാം ഘട്ടത്തിൽ ഏകദേശം 14 സ്കൂളുകൾ കൂടി ഉൾപ്പെടും. 2030 വരെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള 40-ലധികം സ്കൂളുകൾ സജ്ജമാകുമെന്ന് ഡോ. ഇബ്രാഹിം അൽ നുഐമി അറിയിച്ചു.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂൾ ഭരണത്തിനും അനുയോജ്യമായ പഠനാന്തരീക്ഷമാണ് ഈ സ്കൂളുകൾ ലക്ഷ്യമിടുന്നത്. സ്കൂൾ കെട്ടിടങ്ങൾക്കൊപ്പം അധ്യാപക പരിശീലനം, വിദ്യാർത്ഥികളുടെ പഠന തയ്യാറെടുപ്പ്, രക്ഷിതാക്കളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവക്കും വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോമുകൾ വഴി രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന പുരോഗതി നേരിട്ട് അറിയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തരി യുവാക്കളെ അധ്യാപന മേഖലയിലേക്ക് ആകർഷിക്കുന്നതിൽ നല്ല മുന്നേറ്റമുണ്ടെന്നും, വിദ്യാഭ്യാസ കോളേജുകളിൽ ചേർന്ന ഖത്തരി പുരുഷ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 150 ആയി വർധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇവരെ ഭാവിയിലെ അധ്യാപകരായും അക്കാദമിക് ജീവനക്കാരായും വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.

2025 മുതൽ 2028 വരെയുള്ള പുതിയ അക്കാദമിക് കലണ്ടർ സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ പരിഗണിച്ചാണ് തയ്യാറാക്കിയതെന്ന് ഡോ. ഇബ്രാഹിം അൽ നുഐമി പറഞ്ഞു. റമദാൻ, ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവ കണക്കിലെടുത്താണ് പരീക്ഷകളും അവധികളും ക്രമീകരിച്ചിരിക്കുന്നത്. സ്കോളർഷിപ്പ് മേഖലയിൽ ഖത്തർ യൂണിവേഴ്‌സിറ്റി, ലുസൈൽ യൂണിവേഴ്‌സിറ്റി, ദോഹ യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുമായി സഹകരിച്ച് രാജ്യത്തിനകത്തും പുറത്തും വിദ്യാർത്ഥികൾക്ക് വിവിധ അവസരങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (എസ്‌ടെം) മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിനായി എസ്‌ടെം സ്കൂളുകളും സാങ്കേതിക സ്കൂളുകളും ആരംഭിച്ചിട്ടുണ്ടെന്നും, അവിടെ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികൾ ഖത്തറിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾക്കും ഒരുപോലെ സഹായകരമായ ഭാവിയിലേക്ക് ഖത്തറിന്റെ വിദ്യാഭ്യാസ സംവിധാനം മുന്നേറുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

ഖത്തറിൽ വാഹന ലൈസൻസ് പ്ലേറ്റ് മാറ്റം: Q സീരീസ് നമ്പറുകൾക്ക് വൻ മത്സരം

Qatar Greeshma Staff Editor — December 17, 2025 · 0 Comment

Qatar Traffic Department ദോഹ:ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച വാഹന ലൈസൻസ് പ്ലേറ്റ് മാറ്റിസ്ഥാപിക്കൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ ലേലത്തിൽ വ്യത്യസ്തവും പ്രത്യേകവുമായ ലൈസൻസ് പ്ലേറ്റ് നമ്പറുകൾക്ക് വലിയ ആവശ്യമാണ് ഉണ്ടായത്. ‘Q’ അക്ഷരം ഉൾപ്പെട്ട കാറ്റഗറി വൺ നമ്പറുകളാണ് ‘സോം (Som)’ ആപ്ലിക്കേഷൻ വഴി ലേലത്തിന് നൽകിയത്.

ലേലത്തിൽ ഒരു പ്രത്യേക നമ്പർ 63,02,000 ഖത്തർ റിയാൽ വിലയ്ക്ക് വിറ്റഴിക്കപ്പെട്ടു. അതേസമയം, മറ്റ് ചില പ്രത്യേക നമ്പറുകൾക്ക് വേണ്ടിയുള്ള മത്സരം ഇപ്പോഴും തുടരുകയാണ്. ചില നമ്പറുകളുടെ വില 90 ലക്ഷം ഖത്തർ റിയാലിന് മുകളിലേക്കും എത്തിയിട്ടുണ്ട്.

റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്തെ ‘സോം’ ആപ്ലിക്കേഷനിലെ ചില പ്രധാന ലൈസൻസ് പ്ലേറ്റ് നമ്പറുകളും അവയുടെ നിലവിലെ വിലകളും ഇങ്ങനെ:

  • Q 444444
    നിലവിലെ വില: 96,60,000 ഖത്തർ റിയാൽ
    താൽപ്പര്യമുള്ളവർ: 68 പേർ
  • Q 800000
    വിറ്റ വില: 63,02,000 ഖത്തർ റിയാൽ
  • Q 888880
    വില: 19,20,000 ഖത്തർ റിയാൽ
    താൽപ്പര്യമുള്ളവർ: 33 പേർ
  • Q 911911
    വില: 15,24,000 ഖത്തർ റിയാൽ
    താൽപ്പര്യമുള്ളവർ: 33 പേർ
  • Q 333330
    വില: 15,00,000 ഖത്തർ റിയാൽ
    താൽപ്പര്യമുള്ളവർ: 35 പേർ

ലൈസൻസ് പ്ലേറ്റുകൾ വിതരണം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ആദ്യ രജിസ്ട്രേഷനുശേഷം 48 മണിക്കൂർ താൽപ്പര്യം രേഖപ്പെടുത്താനുള്ള സമയം അനുവദിക്കും. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ആഭ്യന്തര ലേലം നടക്കും.

ഒരു താൽപ്പര്യമുള്ള വ്യക്തി മാത്രമാണെങ്കിൽ നമ്പർ അറിയിച്ച വിലയ്ക്ക് തന്നെ വിൽക്കും. ഒരിലധികം പേർ ഉണ്ടെങ്കിൽ ഏറ്റവും ഉയർന്ന വില പറഞ്ഞ ലേലക്കാരനാണ് ലൈസൻസ് പ്ലേറ്റ് ലഭിക്കുക

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

ദേശീയ ദിന അവധി: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ ദിവസം മുതൽ അവധി, പബ്ലിക് പ്രോസിക്യൂഷൻ സേവനങ്ങൾ തുടരും

Qatar Greeshma Staff Editor — December 17, 2025 · 0 Comment

QATAR NEW 1

Qatar Public Prosecution ദോഹ: സന്ദർശകരുടെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾ ഉറപ്പാക്കുന്നതിനായി അവധിക്കാലത്തിലും നിരവധി സേവനങ്ങൾ തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിധിന്യായങ്ങളും പരിശോധനകളും നിർവ്വഹിക്കുന്നതിനുള്ള പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് അവധിക്കാലം മുഴുവൻ 24 മണിക്കൂറും പ്രവർത്തിക്കും.

കൂടാതെ, 2025 ഡിസംബർ 18 വ്യാഴാഴ്ച വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റെസിഡൻസ് അഫയേഴ്‌സ് പ്രോസിക്യൂഷനോടൊപ്പം പബ്ലിക് പ്രോസിക്യൂഷൻ കെട്ടിടവും പൊതുസേവനങ്ങൾ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇലക്ട്രോണിക് സേവനങ്ങൾ തുടർന്നും ലഭ്യമാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് eservices.pp.gov.qa വഴി 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്നും പൊതുജനങ്ങൾക്ക് അവരുടെ ഇടപാടുകൾ ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. എന്നാൽ ജോലി സാഹചര്യങ്ങൾ അനുസരിച്ച് ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരമുള്ള അധിക വേതനം നൽകേണ്ടതുണ്ടെന്നും മന്ത്രാലയം X പ്ലാറ്റ്‌ഫോം വഴിയുള്ള അറിയിപ്പിൽ വ്യക്തമാക്കി.

ദേശീയ ദിനമായ 2025 ഡിസംബർ 18 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്നും, ജീവനക്കാർ ഡിസംബർ 21 ഞായറാഴ്ച വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും അമീരി ദിവാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *