Uae december offers:ഓഫർ ഓഫർ ഓഫർ!!! യുഎഇയിൽ വമ്പൻ ഓഫർ ; മെഗാ ലാഭവുമായി ഡിസംബർ ഡീൽ;ഈ അവസരം പ്രവാസികൾക്ക് മാത്രം

Uae december offers;ദുബായ്: പ്രവാസികൾക്ക് ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ സാമ്പത്തികമായും വ്യക്തിപരമായും പല കാര്യങ്ങൾക്കായി ഒരുങ്ങേണ്ടതുണ്ട്. അതായത് 2025 ന്റെ അവസാനത്തോടെ യുഎഇയിലെ ആളുകൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടുത്താനും അതുപോലെ അടുത്ത വർഷത്തെ അവസരങ്ങൾ ഉപയോഗപ്പെടുത്താനും സഹായിക്കുന്ന നിരവധി കാര്യങ്ങൾ യുഎഇയിൽ വരാൻ പോകുകയാണ്.ഡിസംബർ മാസം എന്നത് വർഷാവസാനം യുഎഇയിൽ പണം ലാഭിക്കാനുള്ള ഏറ്റവും മികച്ച സമയമാണ്. എല്ലാ മേഖലകളിലും വമ്പിച്ച കിഴിവുകളും ഓഫറുകളും ലഭ്യമായി തുടങ്ങും. നവംബർ മാസത്തിൽ നടക്കുന്ന ‘ബ്ലാക്ക് ഫ്രൈഡേ’, ഡിസംബറിലെ യുഎഇ ദേശീയ ദിനം എന്നിവയോടനുബന്ധിച്ച് വൻ വിൽപ്പനകൾ നടന്നു കഴിഞ്ഞു.

ഷോപ്പിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഈ സമയം ഉപയോഗിക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കുന്നത് അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

ശൈത്യകാല അവധി. ക്രിസ്മസ്, പുതുവത്സര അവധികൾ വരുന്നതിനാൽ വർഷാവസാനം നാട്ടിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിംഗുകൾക്കും ഈ സമയത്ത് മികച്ച ഓഫറുകൾ ലഭിക്കാനുള്ള സാധ്യത. അതിനാൽ നേരത്തെ തന്നെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് വഴി നല്ലൊരു തുക തന്നെ ലാഭിക്കാം.

മറ്റൊന്ന് പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വർഷം അവസാനിക്കുമ്പോൾ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത് പ്രവാസികൾക്ക് ഏറെ സാമ്പത്തിക സഹായം നൽകുന്നു. വ്യക്തിഗത വായ്പകൾക്കും വാഹന വായ്പകൾക്കും കുറഞ്ഞ പലിശ നിരക്കുകൾ ഈ സമയങ്ങളിൽ ലഭ്യമാകുന്നു.

ചില കാർ ഡീലർമാർ ‘ഇക്കൊല്ലം കാർ എടുക്കുക, അടുത്ത വർഷം മുതൽ അടവ് തുടങ്ങുക’ എന്ന രീതിയിലുള്ള പദ്ധതികൾ അവതരിപ്പിക്കാറുണ്ട്. ഇത് വലിയ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല അവസരമാണ് നൽകുന്നത്. അതേസമയം പുതിയ വർഷം ആരംഭിക്കുമ്പോൾ രാജ്യത്ത് നിലവിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പ്രവാസികൾക്ക് വളരെ അത്യാവശ്യമാണ്.

ആദ്യം തന്നെ ഗോൾഡൻ വിസയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടോയെന്ന് ശ്രദ്ധിക്കണം. പുതിയ വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന താമസ വിസകളെക്കുറിച്ചോ തൊഴിൽ വിസകളെക്കുറിച്ചോ ഉള്ള മാറ്റങ്ങൾ അറിയുന്നത് നിങ്ങളുടെ യുഎഇയിലെ ജീവിതത്തെ ബാധിച്ചേക്കാം.

മറ്റൊന്ന് 2026 ൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുള്ള ഏതെങ്കിലും കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ, അല്ലെങ്കിൽ എക്സൈസ് നികുതിയിലെ മാറ്റങ്ങൾ എന്നിവ ബിസിനസ്സ് ചെയ്യുന്നവർ തീർച്ചയായും മനസ്സിലാക്കിയിരിക്കണം. കൂടാതെ വർഷാവസാനം ആണ് അതിനാൽ അടുത്ത വർഷത്തേക്കുള്ള നിങ്ങളുടെ കരിയർ, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ കൃത്യമായി പ്ലാൻ ചെയ്യുന്നത് നല്ലതായിരിക്കും. കൂടാതെ പ്ലാൻ ചെയ്യാനുള്ള ഏറ്റവും മികച്ച സമയം ഇത് തന്നെയാണ്.

യുഎഇയിലെ ഷോപ്പിംഗ് മാളുകളിലും മറ്റിടങ്ങളിലും നിലവിൽ ഡിസ്‌കൗണ്ട് സെയിലുകൾ ആരംഭിച്ചു. ഡിസംബർ അവസാന വാരത്തോടെ നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കും. ഇത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഒരു സാമ്പത്തിക സഹായമായി മാറുകയാണ്. ഓൺലൈനിലും ഓഫറുകളുണ്ട്.

അതുപോലെ Amazon UAE, Noon പോലുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി അതിൽ ചെറിയൊരു ഓൺലൈൻ ബിസിനസ്സ് തുടങ്ങുന്നത് അധിക വരുമാനത്തിന് സഹായിക്കും. പക്ഷെ ഇതിനായി ചില കർശന നിയമമുണ്ട്.

അതിനാൽ ഈ കാര്യങ്ങൾ പാലിച്ച് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു. നിങ്ങളുടെ ഒഴിവ് സമയം പ്രയോജനപ്പെടുത്തി ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ ഫ്രീലാൻസ് ജോലികൾ കണ്ടെത്താൻ ശ്രമിക്കണം.യുഎഇയിലെ തൊഴിൽ വിപണിയിൽ എപ്പോഴും പുതിയ കഴിവുകൾ ഉള്ളവർക്ക് ഡിമാൻഡ് കൂടുതലാണ്.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?

ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു

∙ പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ  കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു.

വെറും വേഷവിധാനത്തിനനുസരിച്ച് അണിഞ്ഞ ആഭരണങ്ങൾക്ക് പോലും 45 മിനിറ്റ് ചോദ്യം ചെയ്യലിന് വിധേയയായ ഒരു പ്രവാസിയുടെ അനുഭവവും   എടുത്തുപറയുന്നു. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ, കുടുംബ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്ന യുഎഇ പ്രവാസികളിൽ പലരും സ്വർണം കൊണ്ടുപോകാൻ മടിക്കുകയാണ്.

സാംസ്കാരികപരമായ പ്രാധാന്യമുള്ള ആഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ ആശങ്ക, നാട്ടിലേക്കുള്ള യാത്രയുടെ സന്തോഷം ഇല്ലാതാക്കുകയാണെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായാൽ വിമാനത്താവളങ്ങളിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വലിയ തോതിൽ ആശ്വാസമാകും. സ്വർണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ പ്രവാസികൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

യു എയിൽ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം നിർബന്ധമായും പാലിക്കണം, അല്ലെങ്കിൽ പോക്കറ്റ് കാലിയാകും , അറിഞ്ഞിരിക്കണേ ഈ പുതിയ നിയമം

UAE e-invoicing fines : ദുബൈ: ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം പാലിക്കാത്തതിൻ്റെ ഫലമായുണ്ടാകുന്ന ലംഘനങ്ങൾക്കും അഡ്‌മിനിസ്ട്രേറ്റിവ് പിഴകൾക്കും പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസം 5,000 ദിർഹം വരെ പിഴ ചുമത്തും. ഈ വർഷത്തെ ക്യാബിനറ്റ് തീരുമാനം നമ്പർ 106 അനുസരിച്ച് യു.എ.ഇ നീതിന്യായ മാത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

രാജ്യത്തെ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനത്തിന് കീഴിൽ വാറ്റ്, നികുതിയാനുബന്ധ മറ്റ് പ്രക്രിയകളിലുള്ള കൃത്യത, സുതാര്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താൻ പരമ്പരാഗത കടലാസ്, അല്ലെങ്കിൽ പിഡിഎഫ് ഇൻവോയ്‌സുകൾക്ക് പകരമായി എക്സ്എംഎൽ പോലുള്ള ഘടനാപരമായ മെഷിൻ റീഡബിൾ ഫോർമാറ്റിൽ ഇൻവോയ്‌സുകൾ സൃഷ്‌ടിക്കുകയും കൈമാറ്റം ചെയ്യുകയും ഫെഡറൽ ടാക്‌സ് അതോറിറ്റി(എഫ്.ടി.എ)ക്ക് ഇലക്ട്രോണിക് ആയി റിപ്പോർട്ടിങ് നടത്തുകയും വേണം.
ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്‌സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്.

ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്‌സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്. മന്ത്രിസഭാ തീരുമാനമനുസരിച്ച് 2025ലെ അനുച്ഛേദം 106ൽ നിർദേശിച്ചിരിക്കുന്ന പിഴകൾ ഇപ്രകാരമാണ്: അംഗീകൃത സേവന ദാതാവിനെ നിയമിക്കാതിരിക്കുന്നതടക്കം ഇ ഇൻവോയ്‌സിംഗ് സംവിധാന നടപ്പാക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ കാലതാമസത്തിന് ഓരോ മാസമോ, അല്ലെങ്കിൽ അതിന്റെ ഭാഗികമോ ആയി 5,000 ദിർഹം പിഴ നൽകേണ്ടതാണ്.
സമയ പരിധിക്കുള്ളിൽ ഇഷ്യൂവർ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം വഴി സ്വീകർത്താവിന് ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകുകയും കൈമാറുകയും ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ കലണ്ടർ മാസത്തിലും ഓരോ ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ടിനും 100 ദിർഹം (പരമാവധി 5,000 ദിർഹം വരെ) പിഴ അടയ്ക്കണം.

പരിധിക്കുള്ളിൽ സിസ്റ്റം പരാജയം അധികാരിയെ അറിയിക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ ഓരോ ദിവസത്തിനുമായോ അല്ലെങ്കിൽ അതിൻ്റെ ഭാഗികമായോ 1,000 ദിർഹം പിഴ ഒടുക്കേണ്ടതാണ്

UAE Weather Update: യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; ഈ മേഖലയിൽ മഴസാധ്യത

UAE Weather Update: അബൂദബി: യുഎഇയിൽ ഇന്ന് ആകാശം പൊതുവേ തെളിഞ്ഞതും ഇടയ്ക്കിടെ മേഘാവൃതവുമായിരിക്കും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ ദൃശ്യമാകാനാണ് സാധ്യത. പകൽ സമയത്ത് താപനിലയിൽ നേരിയ വർധനവുണ്ടാകും. രാത്രിയോടെ ഈർപ്പം കൂടും. പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഈർപ്പം കൂടുതൽ അനുഭവപ്പെടുക. കാറ്റ് തെക്ക്-കിഴക്കു മുതൽ വടക്ക്-കിഴക്കു വരെ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താം. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ സാധാരണ നിലയിലായിരിക്കും.

ചൊവ്വാഴ്ച രാവിലെയും ഈർപ്പം കൂടുതലായിരിക്കും. തീരപ്രദേശങ്ങളിലും അകപ്രദേശങ്ങളിലും നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പകൽ ആകാശം പൊതുവേ തെളിഞ്ഞതും ചില ഭാഗങ്ങളിൽ മേഘാവൃതവുമായിരിക്കും. താപനില സാധാരണയെക്കാൾ ഉയർന്ന നിലയിൽ തുടരും.
ബുധനാഴ്ചയും കാലാവസ്ഥയിൽ വലിയ മാറ്റമില്ല. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘങ്ങൾ വർധിക്കാനിടയുണ്ട്. രാത്രിയോടെ ഈർപ്പം വീണ്ടും കൂടും. വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച ഭാഗികമായി മേഘാവൃതവും ചില ഇടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

flight ticket prices from the UAE to India;നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ വേണം വേണം ലക്ഷങ്ങൾ ;ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന;പുതിയ നിരക്കുകൾ ഇങ്ങനെ

flight ticket prices from the UAE to India;അബുദാബി/ദുബായ് ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിൽ 25-30 % വരെയാണ് വർധന. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതൽ 25% വരെയുമാണ് നിരക്ക് വർധിച്ചത്.  

∙ നാലംഗ കുടുംബത്തിന് വേണം 2,44 ലക്ഷം രൂപ
ദുബായിൽനിന്ന് നാളെ കൊച്ചിയിലേക്കുപോയി സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം ജനുവരി നാലിന് തിരിച്ചെത്താൻ ഒരാൾക്ക് ശരാശരി 2500 ദിർഹം (61,229 രൂപ) നൽകണം. നാലംഗ കുടുംബത്തിന് ഇതേ സെക്ടറിൽ പോയി വരാൻ 10,000 ദിർഹം (2,44 ലക്ഷം രൂപ) ആണ് ശരാശരി നിരക്ക്. ഓരോ എയർലൈനും സെക്ടറും അനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും.

യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള (60%) ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത വർധിച്ചതും ടിക്കറ്റ് നിരക്ക് കൂടാനിടയാക്കി. കേരള, ഡൽഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കിൽ 30 ശതമാനം വർധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 % വർധന രേഖപ്പെടുത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *