Uae Ministry;ദുബായ്: 2025 ജനുവരി മുതൽ സെപ്റ്റംബർ വരെ തൊഴിലാളികളിൽ നിന്ന് ലഭിച്ച പരാതികൾ പരിഹരിച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ ഒമ്പത് മാസക്കാലം തൊഴിലാളികളിൽ നിന്ന് 12,000-ത്തിലധികം രഹസ്യ പരാതികളും 3,500 ലധികം പൊതു റിപ്പോർട്ടുകളുമാണ് ലഭിച്ചത്.തൊഴിൽ വിപണിയിലെ പ്രശ്നങ്ങളും തൊഴിലാളികളുടെ അവകാശലംഘനങ്ങളുമാണ് ഈ പരാതികളിൽ ഏറെയും. കൂടാതെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പരാതികളിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല എന്നാണ് മന്ത്രാലയം വ്യക്തമാകുന്നത്. കൂടാതെ ലഭിച്ച പരാതിയിൽ ഏറെയും ഏറെയും തൊഴിലിടങ്ങളിൽ നിന്നുള്ളതാണ്.
തൊഴിലാളികൾക്കിടയിലെ അവകാശങ്ങളെക്കുറിച്ച് വർധിച്ച അവബോധവും അധികൃതർ നൽകുന്ന പരാതി സംവിധാനങ്ങളും കാരണം തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ കൂടുതലും പരിഹരിക്കപ്പെടുന്നു. ഈ വലിയ അളവിലുള്ള പരാതികൾക്കിടയിലും മന്ത്രാലയം പരിഹാര പ്രക്രിയയിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചതായി തൊഴിലാളികളും അഭിപ്രായപ്പെടുന്നു.
റിപ്പോർട്ട് ചെയ്ത തൊഴിൽ തർക്കങ്ങളിൽ 98% കേസുകളും പരിഹരിച്ചു കഴിഞ്ഞു. ഇത് യുഎഇയുടെ തൊഴിൽ നിയമസംവിധാനത്തിലെ ഒരു സുപ്രധാന നേട്ടം കൂടിയാണ്. 2023 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 20 പ്രകാരം യുഎഇയിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഈ നിയമം 50,000 ദിർഹത്തിൽ കുറഞ്ഞ ക്ലെയിമുകളിൽ അന്തിമ തീരുമാനങ്ങൾ എടുക്കാൻ മന്ത്രാലയത്തിന് അധികാരവും നൽകിയിരുന്നു.
ലഭിച്ച പരാതികളുടെ 2% മാത്രമാണ് ലേബർ കോടതികളിൽ എത്തേണ്ടിവന്നത്. ഇത് കോടതികളുടെ ഭാരം കുറയ്ക്കുകയും നീതിന്യായ പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്തതായും മന്ത്രാലയം പറഞ്ഞു. കൂടാതെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അറിയാനും പരാതികൾ നൽകാനും മന്ത്രാലയം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇതിനായി 2024 ൽ ഒമ്പത് ദശലക്ഷത്തിലധികം തൊഴിലാളികൾ നിർബന്ധിത ഓറിയന്റേഷൻ പ്രോഗ്രാമുകൾ പൂർത്തിയാക്കി കഴിഞ്ഞു. കൂടാതെ 335 കേന്ദ്രങ്ങളിലൂടെ 17 ഭാഷകളിൽ കൂടെ സേവനങ്ങൾ നൽകി വരുന്നു. യുഎഇയിലെ തൊഴിൽ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും നിയമപരമായ രീതി പാലിക്കാനും മന്ത്രാലയത്തിന് സാധിച്ചു.
കൂടാതെ തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അറിവ് തൊഴിലാളികൾക്കിടയിൽ വർധിപ്പിച്ചത് കാരണം ഓരോ തൊഴിലാളിയും അനുഭവിക്കുന്ന പ്രശ്ങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായും. വേഗത്തിലുള്ള നീതിന്യായ നടപടികൾക്ക് അധികാരം നേടിയതിലൂടെ ഇനി യുഎഇയിലെ ഒരു പ്രവാസിക്ക് പോലും തൊഴിൽ ഇടങ്ങളിൽ നിന്ന് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രാലയം ഉറപ്പ് നൽകുന്നു.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
Uae road alert;അബുദാബിയിൽ പ്രധാനറോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
Uae road alert;അബുദാബി: വരും ദിവസങ്ങളിൽ അബുദാബിയിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് എഡി മൊബിലിറ്റി മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് ഡിസംബർ 9 ചൊവ്വാഴ്ച മുതൽ 2025 ഡിസംബർ 22 തിങ്കളാഴ്ച വരെ, ഷെയ്ഖ് സായിദ് പാലത്തിന് സമീപമുള്ള നിരവധി പാതകൾ ഘട്ടം ഘട്ടമായി അടച്ചിടും.
ഡിസംബർ 9 ന് പുലർച്ചെ 12 മുതൽ ഡിസംബർ 15 ന് രാത്രി 10 വരെ മൂന്ന് ഇടത് പാതകൾ അടച്ചിടും. ഡിസംബർ 15 ന് രാത്രി 10 മുതൽ ഡിസംബർ 22 ന് രാവിലെ 6 വരെ രണ്ട് വലത് പാതകൾ അടച്ചിടും.
ഡിസംബർ 5 ന് വൈകുന്നേരം 5 മണി മുതൽ ഡിസംബർ 8 ന് പുലർച്ചെ 5 മണി വരെ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിൽ പ്രത്യേക അടച്ചിടൽ ഉണ്ടായിരിക്കും
ഗതാഗതം സുഗമമായും റോഡുകൾ സുരക്ഷിതമായും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നടന്നുകൊണ്ടിരിക്കുന്ന മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമാണ് താൽക്കാലിക നിയന്ത്രണങ്ങൾ എന്ന് അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും കാലതാമസം ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
സൈബീരിയൻ തണുപ്പ് യുഎഇയിലേക്ക്: ഇനി കാലാവസ്ഥയിൽ അടിമുടി മാറ്റം; പൊതുജനങ്ങൾ ശ്രദ്ധിക്കുക ഈ മുന്നറിയിപ്പ്
UAE Nazia Staff Editor — December 5, 2025 · 0 Comment
Uae Weather Forecast 2025:ദുബായ്: യുഎഇയിൽ തണുപ്പ് കൂടുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. സൈബീരിയൻ ഉയർന്ന താപനിലയുടെ സ്വാധീനം കാരണം യുഎഇയിൽ ഈ മാസം നല്ല തണുപ്പുള്ള കാലാവസ്ഥയും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടാകുമെന്നും വ്യക്തമാക്കി. നവംബറിനെ അപേക്ഷിച്ച് താപനില ഏകദേശം ആറ് ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ട്.പ്രത്യേകിച്ച് ഉൾനാടൻ പർവത പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഡിസംബർ മാസം അവസാനമാണ് ശരത്കാലം ആരംഭിക്കുക. കാലാവസ്ഥ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി ശൈത്യകാലം ഡിസംബർ 23 ന് ആരംഭിക്കും. ഇത്തവണ സെപ്റ്റംബർ അവസാനം തന്നെ യുഎഇയിൽ ശൈത്യകാലം തുങ്ങിയിരുന്നു
കൂടാതെ ഡിസംബറിൽ പരമാവധി താപനില എന്നത് മൂന്ന് മുതൽ ആറ് ഡിഗ്രി വരെ കുറവാണ് രേഖപ്പെടുത്താറുള്ളത്. ഗൾഫ് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന തണുത്ത വായുവാണ് ഈ താപനില കുറയാനും ഉയർന്ന ആർദ്രത അനുഭവപ്പെടാനും കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാകുന്നത്.
അതേസമയം ഈ മാസം പടിഞ്ഞാറ് നിന്ന് കടന്നുപോകുന്ന ന്യൂനമർദ്ദങ്ങളും രാജ്യത്ത് ഇടയ്ക്കിടെ മഴയ്ക്ക് കാരണമായേക്കാം. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും ഒപ്പം ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നലെ മിക്ക പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞും ഒപ്പം മഴകാറും ഉണ്ടായിരുന്നു. കൂടാതെ രാത്രി വൈകിയും രാവിലെയും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
കൂടാതെ മണിക്കൂറിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സധ്യതയുള്ളതായും അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കൂടാതെ പടിഞ്ഞാറൻ ഭാഗത്തും തീരപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. കടൽക്ഷോഭം നേരിയ തോതിലുണ്ടാകുകയും തെക്ക് കിഴക്ക് മുതൽ വടക്ക് കിഴക്ക് വരെ കാറ്റിന് സധ്യതയുള്ളതായും അറിയിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഈർപ്പം തുടരുകയും കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും എന്നാൽ ഈ സമയങ്ങളിൽ അലർജി ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
leading gcc entrepreneur;വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ
leading gcc entrepreneur;ദുബൈ: 52 വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന് ഗ്രാമിന് വെറും 6 ദിർഹം മാത്രം വിലയുണ്ടായിരുന്ന കാലത്ത്, ഒരു ചെറിയ ബാഗ് വസ്ത്രങ്ങളും പാക്കറ്റ് ചിക്കൂ പഴവുമായി ദുബൈയിൽ കാലുകുത്തിയ ഒരു ഇന്ത്യൻ പ്രവാസിയുണ്ട് – അമ്രത് ലാൽ ത്രിഭോവൻ ദാസ്. 1973 ഡിസംബർ 13-ന് മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലെത്തിയ ഈ ഗുജറാത്ത് സ്വദേശി ഇന്ന് ഗൾഫ് മേഖലയിലെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്.
1,100 രൂപയുടെ വിമാന ടിക്കറ്റ്; അപ്രതീക്ഷിത തുടക്കം
1941-ൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ജനിച്ച അമ്രത് ലാൽ 1958-ൽ മുംബൈയിലേക്ക് താമസം മാറി, അവിടെ സ്വർണ്ണപ്പണിയിൽ പരിശീലനം നേടി. ഗൾഫിലെ സാധ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചു. കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കപ്പലിന് തകരാറ് സംഭവിച്ചതോടെ 1,100 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.
ഞാൻ കപ്പലിൽ പോകേണ്ടതായിരുന്നു. പക്ഷേ കപ്പൽ അപകടത്തിൽപ്പെട്ടു. വിസയുടെ കാലാവധി അവസാനിക്കാറായതിനാൽ വിമാനത്തിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു,” അമ്രത് ലാൽ ആ പഴയ യാത്ര ഓർത്തെടുത്തു.
അമ്രത് ലാൽ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തേത് പോലെ തിരക്കേറിയ മഹാനഗരമായിരുന്നില്ല ഇവിടം. ദുബൈ ക്രീക്കിന്റെ തീരത്തായിരുന്നു സ്വർണ്ണക്കടകൾ. കൈകൊണ്ട് തുഴയുന്ന അബ്രയ്ക്ക് വെറും 10 ഫിൽസ് ആയിരുന്നു യാത്രാക്കൂലി.
ബർ ദുബൈയിൽ ഏകദേശം പത്ത് സ്വർണ്ണക്കടകളും ദെയ്റയിൽ അതിലും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിച്ചിരുന്നത് ഒരു തെരുവിൽ മൂന്ന് മണിക്കൂർ മാത്രമാണ്, അത് അടുത്ത തെരുവിലേക്ക് മാറിമാറി പോയിരുന്നു. വൈദ്യുതി വരുമ്പോൾ ഞങ്ങൾ ജോലി ചെയ്യുകയും വൈദ്യുതി പോകുമ്പോൾ വിശ്രമിക്കുകയും ചെയ്യുമായിരുന്നു,” അദ്ദേഹം പഴയകാലത്തെ ദുരിതങ്ങൾ അനുസ്മരിച്ചു
ഷാർജയിലെ വഴിത്തിരിവ്: യോഗേഷ് ജ്വല്ലേഴ്സ്
ദുബൈയിൽ ഷോപ്പ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അമ്രത് ലാൽ ഷാർജയിലേക്ക് മാറി. 1970-കളുടെ മധ്യത്തിൽ താമസസ്ഥലത്തുനിന്ന് തന്നെ സ്വർണ്ണപ്പണിക്കാരനായി അദ്ദേഹം ജോലി തുടങ്ങി. 1976-ൽ പുതിയ നിയമങ്ങൾ വന്നതോടെ ട്രേഡ് ലൈസൻസിന് അപേക്ഷിക്കാമെന്നായി. ഇതോടെ ഒരു ബന്ധുവിൻ്റെ നിക്ഷേപം കൂടി ചേർത്ത് അവർ വീട്ടിൽ നിന്ന് ഒരു ചെറിയ ഷോപ്പ് ആരംഭിച്ചു.
1980 ആയപ്പോഴേക്കും ഷാർജയിൽ അദ്ദേഹം തൻ്റെ ആദ്യ കടയായ യോഗേഷ് ജ്വല്ലേഴ്‌സ് തുറന്നു. പിന്നീട് കൂടുതൽ കടകൾ തുറന്നെങ്കിലും, അദ്ദേഹം ശ്രദ്ധ പൂർണ്ണമായും തൻ്റെ വൈദഗ്ധ്യം നിലനിന്നിരുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിലേക്ക് മാറ്റി.
വൈറൽ’ ആയ ആദ്യ വളയുടെ ഡിസൈൻ
ഇറ്റാലിയൻ ശൈലിയിൽ കൈകൊണ്ട് നിർമ്മിച്ച ആദ്യത്തെ വളയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്ന്. “ആദ്യത്തെ ഒരു മാസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രണ്ട് മാസത്തിന് ശേഷം അത് വൈറൽ ആയി. എല്ലാവരും ആ ഡിസൈൻ വാങ്ങാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഈ ഡിസൈൻ അദ്ദേഹത്തിന് യുഎഇയിലെ സ്വർണ്ണ സമൂഹത്തിൽ വിശ്വസ്തനായ കരകൗശല വിദഗ്ധൻ എന്ന പദവി നേടിക്കൊടുത്തു.
ഒമ്പത് തലമുറകളുടെ പാരമ്പര്യം
അമ്രത് ലാൽ സ്വർണ്ണപ്പണിക്കാരുടെ എട്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ചെറുമകനും ഇന്ന് ഈ പാരമ്പര്യം തുടരുന്നു. 1975-ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎഇയിൽ എത്തിച്ചേർന്നു, അന്ന് റെസിഡൻസി വിസയ്ക്ക് വെറും 10 ദിർഹം മാത്രമായിരുന്നു വില. ഇന്ന്, അമ്രത് ലാലിന്റെ സ്ഥാപനം പ്രതിമാസം ഏകദേശം 150 കിലോ സ്വർണ്ണാഭരണങ്ങൾ ഉത്പാദിപ്പിക്കുകയും ജിസിസിയിലുടനീളമുള്ള ക്ലയന്റുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. 85 തൊഴിലാളികളാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ യൂണിറ്റിൽ ജോലി ചെയ്യുന്നത്.
ദുബൈയിൽ വന്നപ്പോൾ എൻ്റെ ആദ്യത്തെ സ്വപ്നം ഒരു റാഡോ വാച്ച് വാങ്ങുക എന്നതായിരുന്നു,” അമ്രത് ലാൽ പറഞ്ഞു. ആറ് വർഷമെടുത്തു അദ്ദേഹത്തിന്റെ ആ സ്വപ്നം സഫലമാവാൻ