
രാജ്യത്തെ 18 വിമാനത്താവളങ്ങളിൽ യാത്ര വിമാനങ്ങൾക്ക് വിലക്ക് ; 200 ലധികം സർവീസുകൾ റദ്ദാക്കി
രാജ്യത്തെ 18 വിമാനത്താവളങ്ങൾ അടച്ചു. വടക്കും പടിഞ്ഞാറും മേഖലയിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ലേ,തോയിസ്,ശ്രീനഗർ,ജമ്മു,അമൃത്സർ,പത്താൻകോട്ട്ചണ്ഡിഗഡ്,ജോധ്പൂർ,ജയ്‌സാൽമേർ,ജാംനഗർ,ഭട്ടിൻഡ,ഭുജ്,ധരംശാല,ഷിംല,രാജ്കോട്ട്,പോർബന്തർ വിമാനത്താവളങ്ങൾ അടച്ചു. യാത്രക്കാർ വിമാന കമ്പനികളുടെ വെബ്സൈറ്റ് നിർദേശങ്ങൾ പരിശോധിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്. ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമാണ് രാജ്യത്തെ 18 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചത്.
വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ലധികം വിമാനങ്ങൾ റദ്ദാക്കി. അമൃത്സർ , ശ്രീനഗർ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ വിമാനത്താവളങ്ങൾ അടച്ചിടും.
വ്യോമമേഖലാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സർക്കാർ വിജ്ഞാപനം ഇറക്കി. ഒന്നിലധികം വിമാനത്താവളങ്ങളിൽ നിന്നുള്ള 200-ലധികം ഇൻഡിഗോ വിമാനങ്ങൾ (അമൃത്സർ,ബിക്കാനീർ,ചണ്ഡീഗഢ്, ധർമ്മശാല, ഗ്വാളിയോർ, ജമ്മു, ജോധ്പൂർ, കിഷൻഗഡ്, ലേ,രാജ്കോട്ട്”, ശ്രീനഗർ) എന്നിവയിലേക്കുള്ള വിമാന സർവീസുകൾ 2025 മെയ് 10, IST പ്രകാരം രാവിലെ 5:29 വരെ റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.
വിമാന ടിക്കറ്റുകൾ മുടങ്ങിയാൽ യാത്രക്കാർ വിമാനത്തിൽ ബുക്കിംഗ് പുനഃക്രമീകരിക്കുകയോ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവൻ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)